Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എൻഡിഎയ്ക്കും എഐഎഡിഎംകെയ്ക്കും കനത്ത പ്രഹരം; സ്റ്റാലിന്റെ ‘ദ്രാവിഡ മോഡലിന്’ പിന്തുണയുമായി ക്യാപ്റ്റന്റെ’ പാർട്ടി ഡിഎംഡികെ.


ചെന്നൈ: തെരഞ്ഞെടുപ്പ് അടുത്ത തമിഴ്‌നാട്ടില്‍ ഡിഎംകെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ച് പുതിയ രാഷ്ട്രീയ സഖ്യം. ഭരണകക്ഷിയായ ഡിഎംകെയും അന്തരിച്ച നടന്‍ വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡി കെയും ഒന്നിച്ച് പ്രവര്‍ത്തിക്കും. ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്ത് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

തമിഴ്നാടിന്റെ സമഗ്ര പുരോഗതിക്കും ‘ദ്രാവിഡ മോഡല്‍’ ഭരണത്തിന്റെ തുടര്‍ച്ചയ്ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കും എന്ന് പ്രേമലത വിജയകാന്ത് പ്രതികരിച്ചു. എക്‌സ് പോസ്റ്റിലായിരുന്നു പ്രതികരണം. പ്രേമലതയുടെ വരവ് തമിഴ്നാടിന്റെ അഭിവൃദ്ധിക്ക് കാരണമാകുമെന്ന് പ്രത്യാശിക്കുന്നു എന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ എം കെ സ്റ്റാലിന്‍ അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ഉള്‍പ്പെടെ മുന്നണി 200-ലധികം സീറ്റുകളില്‍ വിജയിക്കുമെന്ന് പ്രേമലത പറഞ്ഞു. ഡിഎംകെ – ഡിഎംഡികെ പാര്‍ട്ടികള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ട കാലം വൈകി എന്നും പ്രേമലത് പറയുന്നു. ക്യാപ്റ്റന്‍ വിജയകാന്ത് ജീവിച്ചിരുന്നപ്പോള്‍ തന്നെ ഈ സഖ്യം രൂപപ്പെടേണ്ട തായിരുന്നു. കൂട്ടായ്മയില്‍ പ്രവര്‍ത്തകര്‍ക്കും വലിയ താല്പര്യമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2011 മുതല്‍ എഐഎഡിഎംകെയുടെ ഭാഗമായിരുന്നു ഡിഎംഡികെ. പാര്‍ട്ടിയുടെ മുന്നണി മാറ്റം തമി ഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ഉണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തല്‍. തമിഴ്‌നാട്ടില്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയുമെന്ന എന്‍ഡിഎയുടെ പ്രതീക്ഷകള്‍ക്കും നീക്കം തിരിച്ചടിയായേക്കും.

2006, 2009 തെരഞ്ഞെടുപ്പുകളില്‍ തനിച്ചായിരുന്നു ഡിഎംഡികെ തെരഞ്ഞെടുപ്പുകളെ നേരിട്ടത്. 2014 ല്‍ എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്നു, 2016 ല്‍ പീപ്പിള്‍സ് വെല്‍ഫെയര്‍ അലയന്‍സിന്റെ ഭാഗമായി. 2019 ലും 2024 ലും എഐഎഡിഎംകെയുമായി സഖ്യത്തില്‍ മത്സരിച്ചു. 2011ല്‍ 29 സീറ്റുകളും 7.9 ശതമാനം വോട്ടും നേടിയിരുന്നെങ്കിലും കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്ക് സീറ്റുകളൊന്നും നേടാന്‍ കഴിഞ്ഞിരുന്നില്ല. മധ്യ തമിഴ്നാട് ജില്ലകളില്‍ പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുണ്ടെന്നാണ് വിലയിരുത്തല്‍.

ആഴ്ചകളായി നടന്ന ചര്‍ച്ചകളുടെ ഫലമാണ് ഇപ്പോഴത്തെ മുന്നണിമാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമ സഭയിലെ സീറ്റ് വിഭജനം, രാജ്യസഭാ സീറ്റ് എന്നിവയിയായിരുന്നു ചര്‍ച്ചകളുടെ കാതല്‍. ഇക്കാര്യത്തില്‍ ധാരണയായെന്നാണ് ഡിഎംഡികെ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.


Read Previous

മണലാരണ്യത്തിൽ പെയ്യുന്ന സ്നേഹമഴ; സൗദിയിലെ ഇഫ്താർ സംഗമങ്ങൾ പ്രവാസി മലയാളികൾക്ക് ആവേശം.; റമദാൻ മാസത്തിൽ സൗദിയിൽ സജീവമായി പ്രവാസി കൂട്ടായ്മകള്‍.

Read Next

ട്രംപിന്റെ സാമ്പത്തിക ആയുധത്തിന് തിരിച്ചടി; വിദേശ രാജ്യങ്ങൾക്കുമേൽ നികുതി ചുമത്താന്‍ പ്രസിഡന്റിന് അധികാരമില്ലെന്ന് യുഎസ് സുപ്രീം കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »