Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അന്തിമചിത്രം വ്യക്തമാകാതെ പാകിസ്ഥാന്‍; പുതിയ മുന്നണി ഉടൻ പ്രഖ്യാപിയ്ക്കുമെന്ന്‍,ഇമ്രാൻ ഖാൻ


ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ ദേശീയ അസംബ്ലിയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഏറക്കുറെ പൂർത്തിയായെങ്കിലും അന്തിമചിത്രം വ്യക്തമല്ല. സർക്കാരുണ്ടാക്കാൻ താൻ ശ്രമിക്കുകയാണെന്നും എത്രയും വേഗം തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കണമെന്നും ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു. പുതിയ മുന്നണി ഉടൻ പ്രഖ്യാപിക്കുമെന്നും സ്വതന്ത്രരായി മത്സരിച്ചു വിജയിച്ചവർ അതിൽ ചേരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഫലം പ്രഖ്യാപിച്ചില്ലെങ്കിൽ സമാധാനപരമായി പ്രതിഷേധിക്കാൻ തന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) പിന്തുണയോടെ വിജയിച്ച സ്വതന്ത്രരോട് ഇമ്രാൻ നിർദേശിച്ചു. 

നിർമിതബുദ്ധിയുടെ സഹായത്തോടെ തയാറാക്കിയ വിഡിയോ സന്ദേശവും ഇമ്രാൻ പുറത്തുവിട്ടു. മുഖ്യഎതിരാളിയായ നവാസ് ഷരീഫിനെ വിഡിയോയിൽ ‘വിഡ്ഢി’ എന്നാണു സംബോധന ചെയ്തത്. വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഇമ്രാൻഖാന്റെ പാർട്ടിയും നവാസ് ഷരീഫിന്റെ മുസ്‌ലിം ലീഗ്–നവാസും (പിഎംഎൽ–എൻ) വിജയം അവകാശപ്പെട്ടിരുന്നു.

ഇതേസമയം, തിര‍ഞ്ഞെടുപ്പ് വിജയകരമായി നടത്തിയതിന് പാക്ക് സേനാമേധാവി അസിം മുനീർ സർക്കാരിനെ അഭിനന്ദിച്ചു. തിരഞ്ഞെടുപ്പു വിജയകരമായി പൂർത്തിയാക്കിയെന്ന് വിദേശകാര്യവകുപ്പും അവകാശപ്പെട്ടു. എന്നാൽ, തിരഞ്ഞെടുപ്പു പ്രക്രിയയിൽ ആശങ്ക പ്രകടിപ്പിച്ച യുഎസും യുകെയും യൂറോപ്യൻ യൂണിയനും വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ തിരഞ്ഞെടുപ്പ് ക്രമക്കേടിനെതിരെ നടന്ന പ്രതിഷേധ റാലിക്കിടെയുണ്ടായ വെടിവയ്പിൽ ഒരാൾക്കു പരുക്കേറ്റു. 

പാക്ക് ദേശീയ അസംബ്ലിയിലെ 266 സീറ്റുകളിൽ 265ൽ ആണ് വോട്ടെടുപ്പു നടന്നത്. സർക്കാരുണ്ടാക്കാൻ 133 സീറ്റ് വേണം. ഇമ്രാൻ ഖാന്റെ അനുയായികൾ സ്വതന്ത്രരായാണ് മത്സരിച്ചത്. അവരിൽ 101 പേർ ഇതുവരെ വിജയിച്ചു. നവാസ് ഷരീഫിന്റെ പാർട്ടി 73 സീറ്റ് നേടിയപ്പോൾ ബിലാവൽ ഭൂട്ടോയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) 54 സീറ്റുകളിൽ വിജയിച്ചു. ഒരു ഡസനോളം സീറ്റുകളിലെ ഫലം ഇനിയും പ്രഖ്യാപിച്ചിട്ടില്ല. 

പ്രവിശ്യാ നിയമസഭകളിൽ, പഞ്ചാബിൽ പിഎംഎൽ–എൻ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിൽ സിന്ധിൽ പിപിപിയും ഖൈബർ പഖ്തൂൺഖ്വയിൽ ഇമ്രാന്റെ പിന്തുണയുള്ള സ്വതന്ത്രരും ഭൂരിപക്ഷം നേടി. ബലൂചിസ്ഥാനിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല.

ഇതിനിടെ, സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച 12 കേസുകളിൽ ഇമ്രാൻ ഖാന് ഭീകരവിരുദ്ധ കോടതി ജാമ്യം അനുവദിച്ചു. എന്നാൽ, മറ്റു പല കേസുകളിലും ശിക്ഷിക്കപ്പെട്ടതിനാൽ ജയിലിൽ തുടരേണ്ടിവരും.


Read Previous

ഗ്യാസ് സിലിന്‍ഡർ, ഗോവണി, പിന്നെ സൈക്കിളും; പട്ടാപ്പകല്‍ തുടര്‍ച്ചയായി മോഷണം

Read Next

മക്കളില്‍ വിഷമുള്ള രാസവസ്തു കുത്തിവച്ചശേഷം ആത്മഹത്യാശ്രമം; മലയാളി യുവതി ബ്രിട്ടനിൽ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »