ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിനെ കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഭാര്യ പ്രേമലത. വിജയകാന്ത് ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് പ്രേമലത അറിയിച്ചു. താരത്തിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വരുന്ന ഇത്തരം പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും പ്രേമലത അഭ്യർത്ഥിച്ചു. അണു ബാധയെ തുടർന്ന് നവംബർ 18ന് ചെന്നൈ പോരൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു വിജയ കാന്ത്. രാഷ്ട്രീയത്തിലേയ്ക്ക് വരുന്നതിനു മുൻപ്, അദ്ദേഹം തമിഴ് സിനിമാവ്യ വസായത്തിലെ പ്രസിദ്ധനായ നടനായിരുന്നു. കുറച്ചു വർഷമായി പാർട്ടി പ്രവർത്തനത്തിൽ സജീവമല്ലാത്ത വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെ ടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തിൽ ഭാര്യ പ്രേമലതയാണ് പാർട്ടിയെ നയിക്കുന്നത്. തമിഴ് സിനിമയിൽ മിന്നി നിൽക്കുമ്പോഴാണ് 2005ൽ പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്ക് അദ്ദേഹം ഇറങ്ങിയത്. 2006ലെ തിരഞ്ഞെടുപ്പിൽ 8.4 ശതമാനം വോട്ടും നേടിയിരുന്നു.
ആരും ഭയപ്പെടേണ്ടതില്ലെന്നും ക്യാപ്റ്റൻ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അറിയിച്ച് നേരത്തേയും പ്രേമലത എത്തിയിരുന്നു. ക്യാപറ്റന് വേറെ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. ഞാനും കൂടെ നിന്ന് അദ്ദേഹത്തെ പരിചരിക്കുന്നുണ്ട്. അദ്ദേഹം അസുഖം ഭേദമായി കൂടുതൽ ശക്തിയോടെ നിങ്ങളിലേക്ക് മടങ്ങി വരുകയും നിങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്യും.
എല്ലാ നല്ലമനസുകളുടേയും പ്രാർത്ഥന തീർച്ചയായും അദ്ദേഹത്തെ രക്ഷിക്കും. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ആരും ഭയപ്പെടേണ്ട. കണ്ണും കയ്യുമായി ഞാൻ കൂടെയിരുന്നു നോക്കുന്നുണ്ട്. പൂർണ്ണ ആരോഗ്യത്തോടെ അദ്ദേഹം വീട്ടിലേക്ക് തിരിച്ചു വരും. അത് എപ്പോഴാണെന്ന് ഞങ്ങൾ നിങ്ങളെ അറിയിക്കുന്നത് വരെ ഒരു കിംവദന്തികളും നിങ്ങൾ വിശ്വസിക്കരുതെന്നും പ്രേമലത പറഞ്ഞിരുന്നു.
വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ ആരാധകർ കടുത്ത ദുഃഖത്തിലാണ്. ക്യാപ്റ്റനെ നേരിൽ കാണാതെ സങ്കടം മാറില്ല എന്നാണ് കൂടുതൽ ആരാധകർ പറയുന്നത്. കടുത്ത ജലദോഷവും ചുമയും കാരണം ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് വിജയകാന്തിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു വിജയകാന്ത്. ഇതിനിടെയാണ് ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
