Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

`ഞങ്ങൾ ഗാസ ഭരിക്കില്ല, ഹമാസും ഭരിക്കില്ല´: ഇസ്രായേൽ സേന ഗാസ സിറ്റിയുടെ മദ്ധ്യഭാഗത്ത്, യൂണിവേഴ്സിറ്റിയും അമ്യൂസ്മെൻ്റ് പാർക്കുകളും തീവ്രവാദ കേന്ദ്രങ്ങളെന്ന് ഇസ്രായേൽ


ഒക്ടോബർ ഏഴിന് ഗാസയിൽ നിന്ന് ഇസ്രായേലിലേക്ക് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തെ തുടർന്നുണ്ടായ സംഘർഷം അതിൻ്റെ പാര്യമ്യതയിൽ എത്തി നിൽക്കുകയാണ്. ഹമാസിനെതിരെ ഗാസയിൽ കരയാക്രമണം വ്യാപിപ്പിച്ച ഇസ്രായേൽ സൈന്യം നഗരത്തിൻ്റെ മധ്യഭാഗത്ത് എത്തിക്കഴിഞ്ഞു. ഹമാസ് കേന്ദ്രങ്ങളിൽ ഇപ്പോഴും ഇസ്രായേൽ വ്യോമസേനയുടെ ബോംബ് ആക്രമണം നടക്കുകയാണ്. ഗാസയിലെ അമ്യൂസ്മെൻ്റ് പാർക്കുകൾ, സർവ്വകലാശാലകൾ എന്നിവ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹമാസ് താവളങ്ങളും തുരങ്കങ്ങളും ഇസ്രയേൽ സേന നശിപ്പിച്ചു. നിലവിൽ ഇസ്രായേൽ സൈന്യം ഗാസ നഗരത്തിൻ്റെ ഹൃദയത്തിലാണ് നിൽക്കുന്നതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഗാലൻ്റ് അവകാശപ്പെട്ടു. യുദ്ധത്തിനു ശേഷം ഇസ്രായേൽ ഗാസ ഭരിക്കില്ലെന്നും അദ്ദേഹം സൂചന നൽകി. അതേസമയം ഹമാസും ഗാസ ഭരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സൈനിക നടപടിയുടെ ഭാഗമായുള്ള പരിശോധനയിൽ ഗാസയിലെ ഒരു സർവകലാ ശാലയ്ക്ക് സമീപം തുരങ്കവും ആയുധ സംഭരണശാലയും കണ്ടെത്തിയതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഇവിടെനിന്ന് ആർപിജിയും സ്ഫോടക വസ്തുക്കളും ഉൾപ്പെടെ നിരവധി ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. പരിശോധനയ്ക്ക് പിന്നാലെ ഹമാസിൻ്റെ ഈ താവളങ്ങൾ ഇസ്രായേൽ പ്രതിരോധ സേന തകർത്തു. ഗാസയിലെ അൽഷിഫ ആശുപത്രിയുടെ പരിസരങ്ങളിലും ഇസ്രായേൽ സേന പിടിമുറുക്കി കഴിഞ്ഞു. അടുത്തിടെ ഇസ്രയേൽ സേന ഈ ആശുപത്രിയിലെ ആംബുലൻസ് ആക്രമിച്ചിരുന്നു. ഹമാസ് തീവ്രവാദികൾ ആംബുലൻസ് ഉപയോഗി ക്കുന്നു എന്ന് കാട്ടിയാണ് ആക്രമണം നടത്തിയത്. സേനയുടെ അന്നത്തെ ആക്രമണത്തിൽ 13 പേരാണ് കൊല്ലപ്പെട്ടത്.

ഹമാസിൻ്റെ നേതൃത്വത്തിൽ കമാൻഡ് സെൻ്റർ ഈ ആശുപത്രിയിൽ നടക്കുന്നുണ്ടെന്ന് ഇസ്രായേൽ ആരോപിക്കുന്നു. ആരോപണവുമായി ബന്ധപ്പെട്ട തെളിവുകളും ഇസ്രായേൽ പ്രതിരോധസേന പുറത്തുവിട്ടിട്ടുണ്ട്. ആശുപത്രി ആക്രമിക്കപ്പെട്ടേക്കാം എന്നും ഇസ്രായേൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. മധ്യഭാഗത്ത് ഇസ്രായേൽ പ്രതിരോധ സേന എത്തിക്കഴിഞ്ഞതായി പ്രതിരോധ മന്ത്രി വ്യക്തമാക്കി. നഗരത്തിൻ്റെ വടക്ക്- തെക്ക് ഭാഗങ്ങളിൽ നിന്നും ഇസ്രായേൽ സൈനികർ നഗരത്തിനുള്ളിലേക്ക് കടന്നെത്തുകയായിരുന്നു. മൂന്ന് സേന വിഭാഗങ്ങളും ഒരുമിച്ചു ചേർന്നാണ് ഗാസ ആക്രമിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഞങ്ങളുടെ മേലുള്ള സമ്മർദ്ദം വർദ്ധിച്ചിരിക്കുകയാണ്. നേതൃത്വപരമായ തീരുമാനങ്ങൾ എടുക്കേണ്ട സമയം കൂടിയാണിത്. എന്നെ സംബന്ധിച്ച് വിജയം കാണാതെ ഈ ദൗത്യം നിർത്താൻ ആഗ്രഹിക്കുന്നില്ല. ഞങ്ങളെ നിർബന്ധിച്ച് യുദ്ധരംഗത്തേക്ക് ഇറക്കുകയായിരുന്നു. ഇനി ഈ യുദ്ധത്തിൽ വിജയം കാണാതെ പിന്നോട്ടില്ല. തീവ്രവാദികളെ പരാജയപ്പെടുത്തി ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കുന്നതുവരെ മുന്നോട്ട് പോകുമെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി വ്യക്തമാക്കി. യുദ്ധത്തിൽ ഇതുവരെ 70 ഹിസ്ബുള്ള കമാൻഡർമാർ കൊല്ലപ്പെട്ടതായി അദ്ദേഹം അവകാശപ്പെട്ടു. ആക്രമണം തുടരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലെബനനെ ഈ യുദ്ധത്തിലേക്ക് വലിച്ചിഴച്ചതിലൂടെ ഹിസ്ബുള്ളിന് തെറ്റുപറ്റിയെന്നും അതിന് അവർ വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അതേസമയം ഇസ്രായേൽ സൈന്യം ഗാസ വളഞ്ഞു കഴിഞ്ഞുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചൊവ്വാഴ്ച വ്യക്തമാക്കി. ഓരോ ദിവസവും ഓരോ മണിക്കൂറും തങ്ങൾ സമ്മർദ്ദം വർദ്ധിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കരയിലൂടെയും ആകാശത്തിലൂടെയും നടന്ന ആക്രമണങ്ങളിൽ ഇതുവരെ ആയിരക്കണക്കിന് ഭീകരരെ തങ്ങൾ വധിച്ചുവെന്നും നെതന്യാഹു അവകാശപ്പെട്ടു. ഇസ്രായേൽ ബന്ധികളെ മോചിപ്പിക്കുന്നതുവരെ വെടിനിർത്തലോ ഗാസയിലേക്ക് ഇന്ധനവിതരണമോ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ഹമാസിനെ പിന്തുണയ്ക്കുന്ന നടപടികളിൽ നിന്നും പിന്മാറണമെന്നും ഇസ്രായേൽ ഹിസ്ബുള്ളിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


Read Previous

മൈത്രി കേരളീയം 2023 ” ആലപ്പുഴ എം പി എ എം ആരിഫ് റിയാദിൽ എത്തി.

Read Next

പലസ്തീന്‍ പ്രസിഡന്റിനെ വധിക്കാന്‍ ശ്രമം, വാഹനവ്യൂഹത്തിന് നേരെ വെടിവെപ്പ്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ആക്രമണത്തിന്റെ ഉത്തരവാദിത്തം വെസ്റ്റ് ബാങ്കിലെ ‘സണ്‍സ് ഓഫ് അബു ജന്‍ഡാല്‍’ സംഘടന ഏറ്റെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »