ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: കേരളം വിട്ടുപോയ മലയാളികൾ തിരികെ വരുന്നുവെന്ന് മന്ത്രി പി രാജീവ്. കേരളത്തിൽ തുടങ്ങിയ ചില ഐടി സ്ഥാപനങ്ങളിലേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ മലയാളികൾ ജോലി ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് പി രാജീവിന്റെ ഈ പ്രസ്താവന. കേരളം ഉയർന്ന വാങ്ങൽ ശേഷിയുള്ളവർ കഴിയുന്ന, നഗര-ഗ്രാമ വ്യത്യാസങ്ങൾ കുറഞ്ഞ ഒരു സംസ്ഥാന മാണെന്നും അതിന്റെ സാധ്യതകൾ വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ യുവാക്കൾക്ക് ആവശ്യമായ തരത്തിലുള്ള വ്യവസായങ്ങളാണ് വരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാർമെന്റ് ഫാക്ടറിയും മറ്റും വന്നതു കൊണ്ട് കാര്യമില്ല. ഉയർന്ന ശമ്പളമുള്ള തൊഴിലുകളാണ് ആവശ്യം. മാതൃഭൂമി ലിറ്ററേച്ചർ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ബിഎംഡബ്ല്യൂ കേരളത്തിലേക്ക് വരാഞ്ഞതിന്റെ കാരണം അവർക്കാവശ്യമായ സ്ഥലം നൽകാൻ കഴിയാത്തതു കൊണ്ടാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തുറമുഖത്തോട് ചേർന്ന് ആയിരം ഏക്കർ സ്ഥലം അവർക്ക് വേണമായിരുന്നു. അത് കേരളത്തിൽ ഇല്ല. കേരളത്തിൽ സാധ്യമാകുന്നതേ കൊണ്ടുവരാൻ കഴിയൂ. കേരളത്തിൽ വേണ്ടത് കേരളത്തിലെ ചെറുപ്പക്കാർക്ക് ജോലി കൊടുക്കാൻ കഴിയുന്ന സംരംഭങ്ങളാണ്. “ഗാർമെന്റ്സ് ഫാക്ടറിയെക്കാൾ ഒരു ഐടി കമ്പനിക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. മുവ്വായിരം പേർ ജോലി ചെയ്യുന്ന ഒരു ഐടി കമ്പനിയിൽ ശരാശരി 600 കോടി രൂപയാണ് ശമ്പളമായി മാറുന്നത്. അവർ കേരളത്തിൽ താമസിക്കുമ്പോൾ നഗരത്തിൽ പോകുന്നവരുടെ എണ്ണം കൂടും. അതുവഴി പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടും. ഒരു ഗാർമെന്റ് ഫാക്ടറി തുടങ്ങി പതിനായിരം പേർക്ക് ജോലി ലഭിക്കും. അതിൽ 90 ശതമാനം പേരും ഇതര സംസ്ഥാന തൊഴിലാളികളായിരിക്കും. പതിനായിരം രൂപ ശമ്പളം വെച്ച് ഒരു വർഷത്തില്‍ ആകെ 120 കോടിയാണ് ശമ്പളമായി മറിയുക,” അദ്ദേഹം ചൂണ്ടിക്കാട്ടി.
