Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വടക്കൻ ഗാസയോ തെക്കൻ ഗാസയോ എന്ന ഭേദമില്ലാതെ ഇസ്രായേൽ ഗാസയിൽ ഉടനീളം കര ഓപ്പറേഷൻ നടത്തുന്നു; 23 ലക്ഷം ജനങ്ങൾ എങ്ങോട്ട് പോകും? പലസ്തീനികളോട് തെക്കൻ ഗാസ ഒഴിയാൻ ഇസ്രായേലിൻ്റെ കർശന നിർദേശം, ഗാസയിൽ കനത്ത പോരാട്ടം നടക്കുകയാണെന്ന് റിപ്പോർട്ടുകൾ, ലോകരാഷ്ട്രങ്ങള്‍ മൗനത്തില്‍.


ഗാസയിൽ കനത്ത പോരാട്ടം നടക്കുകയാണെന്ന് റിപ്പോർട്ടുകൾ.മൂന്ന് ദിവസത്തെ കനത്ത ബോംബാക്രമണത്തിനൊടുവിൽ ഇസ്രായേൽ സൈന്യം തെക്കൻ ഗാസയിലേക്ക് പ്രവേശിച്ചു കഴിഞ്ഞുവെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പ്രസ്തുത റിപ്പോർട്ടുകൾ ഇസ്രായേൽ സൈന്യവും സ്ഥിരീകരിച്ചിരുന്നു. തങ്ങളുടെ സൈന്യം ഖാൻ യൂനിസിന് വടക്ക് സൈനിക നടപടി ആരംഭിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. തെക്കൻ ഗാസയിൽ ഇസ്രായേൽ പ്രതിരോധ സേനയുടെ നേതൃത്വത്തിൽ പോരാട്ടം അതിശക്തമായി മുന്നേറുകയാണെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് തലവൻ ലെഫ്റ്റനൻ്റ് ജനറൽ ഹെർസി ഹലേവി തൻ്റെ സൈനികരോട് വ്യക്തമാക്കി.

“ഞങ്ങൾ വടക്കൻ ഗാസ മുനമ്പിൽ പല്ലും നഖവും ഉപയോഗിച്ചാണ് പോരാടിയത്. തെക്കൻ ഗാസ മുനമ്പിലും ഞങ്ങൾ അതേ രീതി തന്നെയാണ് പ്രയോഗിക്കുന്നത്”- അദ്ദേഹം പറഞ്ഞു. രണ്ട് മാസം നീണ്ടുനിന്ന യുദ്ധത്തിൻ്റെ ആദ്യ ദിവസങ്ങളിൽ, വടക്കൻ ഗാസയിൽ നിന്ന് സിവിലിയന്മാരോട് പ്രദേശം വിട്ടു പോകുവാൻ ഇസ്രായേൽ ഉത്തരവിട്ടിരുന്നു. വടക്കൻ ഗാസ പ്രദേശത്തെ 2.3 ദശലക്ഷം ജനസംഖ്യയിൽ പലരെയും തെക്കൻ ഗാസാ പ്രദേശവാസികൾ ഒറ്റപ്പെടുത്തിയതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

വടക്കൻ ഗാസയോ തെക്കൻ ഗാസയോ എന്ന ഭേദമില്ലാതെ ഇസ്രായേൽ ഗാസയിൽ ഉടനീളം കര ഓപ്പറേഷൻ നടത്തുകയാണെന്ന് ഐഡിഎഫ് വക്താവ് പിന്നീട് വ്യക്തമാക്കിയിരുന്നു. ഭീകരർക്കെതിരെ നേർക്കുനേർ നിന്നുള്ള പോരാട്ടമാണെന്നാണ് ഇസ്രായേൽ ഈ ദൗത്യത്തെ വിശേഷിപ്പിക്കുന്നത്. ഒരാഴ്ച നീണ്ടുനിന്ന വെടിനിർത്തൽ വെള്ളിയാഴ്ച അവസാനിച്ചതിന് ശേഷം ഇസ്രായേൽ ഗാസയിൽ വൻ ബോംബാക്രമണം പുനരാരംഭിച്ചിരുന്നു. ഈ ബോംബാക്രമണത്തെ എക്കാലത്തെയും വലിയ ആഘാതമെന്നാണ് ഖാൻ യൂനിസ് നിവാസികൾ വിശേഷിപ്പിച്ചത്.

ഖാൻ യൂനിസിലും പരിസരത്തുമുള്ള കൂടുതൽ പ്രദേശങ്ങൾ ഒഴിപ്പിക്കാൻ ഞായറാഴ്ച ഇസ്രായേൽ സൈന്യം ഉത്തരവിട്ടിരുന്നു. ഇവിടങ്ങളിലുള്ള പ്രദേശവാസികളെ തെക്ക് റഫയിലേക്കോ തെക്ക് പടിഞ്ഞാറൻ തീരപ്രദേശത്തേക്കോ മാറാൻ ഉത്തരവിട്ടുകൊണ്ട് ഇസ്രായേൽ സൈന്യം ലഘുലേഖകൾ വിതരണം ചെയ്തതായി പ്രദേശവാസികൾ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച രാത്രി ഒരു പ്രസംഗത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ‘യുദ്ധത്തിൻ്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നത് വരെ ഞങ്ങൾ യുദ്ധം തുടരുക തന്നെ ചെയ്യുമെന്നും ഗ്രൗണ്ട് ആക്ഷനില്ലാതെ ലക്ഷ്യങ്ങൾ കൈവരിക്കുക അസാധ്യമാണെന്നും വ്യക്തമാക്കിയിരുന്നു.

ഏഴ് ദിവസത്തെ വെടിനിർത്തലിൻ്റെ പശ്ചാത്തലത്തിൽ ഗാസയിൽ സൂക്ഷിച്ചിരുന്ന 110 ബന്ദികളെ ഹമാസ് മോചിപ്പിച്ചു, ഇതിന് പകരമായി 240 ഫലസ്തീനികളെ ഇസ്രായേൽ ജയിലുകളിൽ നിന്ന് മോചിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ ഖാൻ യൂനിസിൻ്റെ നിരവധി പ്രദേശങ്ങൾ ഒഴിപ്പിക്കാൻ ഇസ്രായേൽ സൈന്യം ഉത്തരവിടുകയും ജനങ്ങളോട് ഈ പ്രദേശങ്ങൾ വിട്ടു പോകുവാൻ ആവശ്യപ്പെടുകയും ചെയ്തു. ഇസ്രായേൽ- ഹമാസ് പോരാട്ടത്തിൽ നിന്ന് പലായനം ചെയ്ത് ദശലക്ഷക്കണക്കിന് ആളുകൾ അഭയം പ്രാപിച്ച തെക്കൻ ഗാസയിൽ ഹമാസ് പോരാളികൾ ഒളിച്ചിരിക്കുന്നവെന്നാണ് ഇസ്രായേൽ അധികൃതർ കരുതുന്നത്. അതേസമയം പതിവിനു വിരുദ്ധമായി ഇസ്രായേൽ സൈന്യം ആക്രമണ പദ്ധതി തെക്ക് ഭാഗത്തേക്ക് മാറ്റിയതായി യുഎൻ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടിയിരുന്നു. 


Read Previous

തൃശൂർ ജില്ലാ സൗഹൃദവേദി’ 2024 ലെ അംഗത്വ ക്യാമ്പയിന് റിയാദില്‍ തുടക്കമായി.

Read Next

എല്ലാവര്‍ക്കും വേണ്ടത് പണമാണ്’: ഡോ ഷഹന ജീവനൊടുക്കിയത് സുഹൃത്ത് വിവാഹവാ​ഗ്ദാനത്തിൽ നിന്നു പിന്മാറിയതിനു പിന്നാലെ: കേസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »