ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി: കുവൈത്തിലെ തീപിടിത്തത്തില്‍ നമുക്കുണ്ടായത് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന് തന്നെ സംഭവിച്ച വലിയ ദുരന്തമാണ് കുവൈത്തിലുണ്ടായത്. ഇനി ഇത്തരമൊരു ദുരന്തമുണ്ടാകാതിരിക്കാന്‍ ശ്രദ്ധ വേണം. കേരളത്തിന്റെ ജീവനാഡികളായാണ് പ്രവാസികളെ നാം കാണുന്നത്. വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് ഒരിക്കലും തീരാത്ത നഷ്ടമാണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പറവൂർ: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിയെ വടക്കേക്കര പോലീസ് വ്യാഴാഴ്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിലെടുത്തു. രാത്രി 8.30-ഓടെ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണിത്. രാത്രി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ യുവതി, തനിക്ക് മാതാപിതാക്കളോടൊപ്പം പോകാൻ താത്പര്യമില്ലെന്നും ഡൽഹിക്കു പോകാനാണു താത്പര്യമെന്നും പറഞ്ഞു. മകളെ കാണാനില്ലെന്നു കാട്ടി അച്ഛൻ മാല്യങ്കര നൊച്ചിത്തറ
തിരുവനന്തപുരം: തട്ടിപ്പുകൾ ആവർത്തിക്കുമ്പോഴും ട്രഷറിയിലെ പഴുതുകൾ അടയ്ക്കാനാവുന്നില്ല. 2020-നുശേഷം ചെറുതും വലുതുമായ എട്ടോളം തട്ടിപ്പുകളാണ് ട്രഷറിയിലുണ്ടായത്. നാലു ജീവനക്കാരെ പിരിച്ചുവിട്ടെങ്കിലും തട്ടിപ്പ് ആവർത്തിക്കുകയാണ്. സംസ്ഥാന ഖജനാവിന്റെ വിശ്വാസ്യതയില്ലാതാക്കുന്ന ഗുരുതരമായ തട്ടിപ്പാണ് കഴിഞ്ഞ ദിവസം കഴക്കൂട്ടം ട്രഷറിയിലുണ്ടായത്. ബാങ്കുകളിൽനിന്ന് പണം പിൻവലിച്ചാൽ അക്കൗണ്ട് ഉടമയ്ക്ക് സന്ദേശം കിട്ടും. എന്നാൽ, ട്രഷറിയിൽനിന്നു
കരിവെള്ളൂർ: കണ്ണൂര്‍ കരിവെള്ളൂരിലും പരിസരങ്ങളിലും പ്രഭാതസവാരിക്കിറങ്ങുന്ന സ്ത്രീകൾ ശ്രദ്ധിക്കുക. ഏത് സമയവും പിറകിൽനിന്ന് അടി കിട്ടാം. രണ്ടാഴ്ചയിലധികമായി സ്കൂട്ടറിലെത്തുന്ന അക്രമി അടി തുടങ്ങിയിട്ട്. ഇതിനകം 10-ഓളം സ്ത്രീകൾക്ക് അടി കിട്ടി. ഇയാളെ പിടിക്കാൻ പലതവണ നാട്ടുകാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പെരളം, കൊഴുമ്മൽ, പുത്തൂർ ഭാഗങ്ങളിലുള്ളവർക്കാണ് ആദ്യം അടി കിട്ടിയത്.
തൃശ്ശൂർ : ‘‘ചാത്തുണ്ണി സാർ എന്നുമൊരു വിന്നിങ് കോച്ചായിരുന്നു. മൈതാനത്ത് കളിയുടെ തന്ത്രങ്ങൾ മെനയുന്നതിൽ സമാനതകളില്ലാത്ത കോച്ച്. പരിശീലകനായി ഞാൻ തൃശ്ശൂരിൽ എത്തുമ്പോൾ കേരളവർമ കോളേജ് ടീമിന്റെ മുഖ്യപരിശീലകൻ അദ്ദേഹമായിരുന്നു. അദ്ദേഹത്തിനു കീഴിൽ സഹ പരിശീലകനായതിന്റെ ഓർമകൾ ഇപ്പോഴുമുണ്ട്. പിന്നീട് പരിശീലകസ്ഥാനം അദ്ദേഹം എനിക്ക് വിട്ടുതന്നു-ടി.കെ. ചാത്തുണ്ണിയുടെ ഓർമകൾ പങ്കുവെച്ചുകൊണ്ട്
കൊച്ചി: കുവൈത്ത് അപകടത്തില്‍ 23 മലയാളികളുടെ മരണം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മലയാളികള്‍ എന്ന് സംശയിക്കുന്ന 2 പേരെ തിരിച്ചറി യാൻ കഴിഞ്ഞിട്ടില്ല. മൃതദേഹം എംബാം ചെയ്ത് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മൃതദേഹം കൊച്ചിയിലേക്ക് നേരിട്ട് എത്തിക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനായി കൊച്ചിയില്‍
തിരുവനന്തപുരം: കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒരുമിച്ച് നാട്ടിലെത്തിക്കുമെന്ന് നോര്‍ക്ക സെക്രട്ടറി കെ. വാസുകി ഐഎഎസ്. ഖത്തറില്‍ നിന്ന് പ്രത്യേക വിമാനത്തിലായിരിക്കും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുക. കേന്ദ്ര സര്‍ക്കാര്‍ ഇതിനായി പ്രത്യേക വിമാനം സജ്ജമാക്കിയിട്ടുണ്ട്. പരിക്കേറ്റ ആറ് മലയാളികളുടെ നില അതീവ ഗുരുതരമാണെന്നും ഇവരുടെ ചികിത്സ അവിടെ തന്നെ തുടരുമെന്നും
കോഴിക്കോട്: കുവൈത്ത് അപകടത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ലോക കേരളസഭ നിര്‍ത്തിവെച്ച് ആ തുക മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സഹായ ധനമായി പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലോക കേരളസഭ എന്ന പേരില്‍ വലിയ മാമാങ്കം നടത്തുന്നതല്ലാതെ അതിന്റെ പ്രയോജനം പ്രവാസികള്‍ക്ക് ലഭിക്കുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി
കോട്ടയം: കുവൈത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച പാമ്പാടി സ്വദേശി സ്റ്റെഫിന്‍ ഏബ്രഹാം സാബുവിന്റെ മരണത്തില്‍ വിതുമ്പി വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും. അടുത്ത മാസം അവധിക്കു വരാനിരിക്കെയാണ് ദുരന്തവാര്‍ത്ത എത്തിയത്. അടുത്തമാസം നിര്‍മ്മാണം പൂര്‍ത്തിയായ പുതിയ വീട്ടിലേക്ക് താമസം മാറുന്നതിന് വേണ്ടിയാണ് സ്റ്റെഫിന്‍ നാട്ടില്‍ വരാനിരുന്നത്. നിലവില്‍ വാടകയ്ക്കാണ് സ്റ്റെഫിനും കുടുംബവും
കൊച്ചി: എറണാകുളം പറവൂരിൽ കത്രിക വയറ്റിൽ കുത്തി യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. വടക്കേക്കര കുഞ്ഞിത്തൈയിൽ താമസിക്കുന്ന പള്ളിപ്പുറം കോവിലകത്തുംകടവ് സ്വദേശി സിബിനാണ് കഴിഞ്ഞ ദിവസം മരിച്ചത്. കൊല്ലപ്പെട്ട സിബിനും ഭാര്യയും തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടര്‍ന്ന് സിബിന്റെ വയറ്റിൽ ഭാര്യ കത്രിക കൊണ്ട് കുത്തുകയായിരുന്നെന്നാണ് പൊലീസ്