Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഈ വർഷത്തെ ഹജ്ജ് ഒരുക്കങ്ങൾക്ക് തുടക്ക മായി, വിദേശ ഹാജിമാർക്ക് മൂന്ന് ദിവസം ക്വാറന്റൈൻ, ജംറകളിലെ ഓരോ നിലകളിലും അമ്പത് പേർ വീതം, ടെൻറ്റുകളിൽ പരിമിതമായ ആളുകൾ വിശദാംശങ്ങള്‍ അറിയാം.


റിയാദ്: ഈ വർഷം വിദേശത്ത് നിന്നും ഹാജിമാരെ അനുവദിക്കുമെന്ന സൂചന നൽകി ഹജ്ജ് വേള യിൽ സ്വീകരിക്കേണ്ട നടപടികൾ പുറത്ത് വിട്ടു. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ചു അൽ മദീന പത്രമാണ് ഹജ്ജ് നടപടികൾ ഏത് തരത്തിലായിരിക്കുമെന്ന് റിപ്പോർട്ട് ചെയ്തത്. വിദേശ രാജ്യ ങ്ങളിൽ നിന്നെ ത്തുന്ന ഹാജിമാർക്ക് മൂന്ന് ദിവസം ക്വാറന്റീൻ ഉണ്ടായിരിക്കുമെന്നും പിസിആർ ടെസ്റ്റ് നടത്തു മെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. ഇവരുടെ താമസ കേന്ദ്രങ്ങളിലാണ് മൂന്ന് ദിവസത്തെ ഇൻസ്റ്റിറ്റ്യൂ ഷണൽ ക്വാറന്റൈനിൽ കഴിയേണ്ടത്.

ഹറം പള്ളികളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനിൽ ബുക്കിംഗ് പൂർത്തീകരിക്കണം. മക്ക യിലും മദീനയിലും റൂമുകളിൽ ബോഫെ സംവിധാനം അനുവദിക്കുകയില്ല. ഡെയിനിങ് ഹാളുകളിൽ കൂട്ടം കൂടരുത്. ഇരു ഹറമുകളിലെക്ക് ഭക്ഷണം അനുവദിക്കുകയില്ല തുടങ്ങിയ കാര്യങ്ങളും പ്രാബ ല്യത്തിലാക്കും. തീർത്ഥാടകരുടെ ബാഗുകളും ലാഗേജുകളും സമയബന്ധിതമായി അണുനശീകരണം നടത്തും.

അറഫ പോലെയുള്ള പുണ്യ നഗരികളിലേക്കുള്ള യാത്രയിൽ ബസുകളിൽ അമ്പത് ശതമാനം ആളു കളെ മാത്രമേ അനുവദിക്കൂ. അറഫയിലെയും മുസ്ദലിഫയിലെ രാപ്പാർക്കൽ ടെൻറ്റുകളിലും അമ്പത് സ്ക്വയർ മീറ്ററിൽ പത്ത് പേർ എന്ന തോതിലായിരിക്കും അനുവദിക്കുന്നത്. ജംറകളിലെ കല്ലേറ് നടത്താനായി ഹാജിമാരെ സംഘങ്ങളാക്കി തിരിക്കും.

ജംറകളിലെ ഓരോ നിലകളിലും അമ്പത് പേർ വീതം എന്ന തോതിലായിരിക്കും അനുവദിക്കുക. ചുരുങ്ങിയത് ആളുകൾക്കിടയിൽ അര മീറ്റർ അകലം പാലിച്ചായിരിക്കും അനുവദിക്കുക. ഹജ്ജ് സേവനത്തിനെതുന്നവർ സീസൺ തുടങ്ങുന്നതിന്റെ പതിനാല് ദിവസം മുമ്പെങ്കിലും വാക്സിൻ സ്വീകരിച്ചവരായിരിക്കണം. തുടങ്ങിയ കാര്യങ്ങളാണ് നടപ്പിലാക്കുകയെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.


Read Previous

ഒരാഴ്ചക്കിടെ കിംഗ് ഫഹദ് കോസ്‌വേ വഴി 82,000 പേര്‍ ബഹ്‌റൈനിലേക്ക് പോയതായി ജവാസാത്ത് ഡയറക്ടറേറ്റ്.

Read Next

മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരി കോവിഡിനിരയായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »