ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ തീവ്ര മഴ തുടരുന്നു. കനത്ത മഴയില്‍ ഈസ്റ്റ് കോസ്റ്റ് റോഡില്‍ മതിലിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു. നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ട് ആയതോടെ ജനജീവിതം പൂര്‍ണമായി നിശ്ചലമായി. വെള്ളം കയറിയതിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളവും അടച്ചു. പുതുച്ചേരിയിലും കനത്ത
ചെന്നൈ: നടനും രാഷ്ട്രീയനേതാവുമായ വിജയകാന്തിന്റെ ആരോഗ്യത്തേക്കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ പ്രതികരിച്ച് നടന്‍ നാസര്‍. വിജയകാന്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് നാസര്‍ വ്യക്തമാക്കിയത്. ആശുപത്രിയില്‍ നേരിട്ടെത്തി ഡോക്ടറോട് സംസാരിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയകാന്ത് മരിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്ന് നാസര്‍
ചെന്നൈ: ചെസ് വിസ്മയം പ്രഗ്നാനന്ദയ്ക്ക് പിന്നാലെ ചരിത്ര നേട്ടത്തില്‍ കൈയൊപ്പു ചാര്‍ത്തി സഹോദരി വൈശാലി രമേഷ്ബാബുവും. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ വനിതാ താരമായി വൈശാലി മാറി. 2500 റേറ്റിങ് പോയിന്റുകള്‍ സ്വന്തമാക്കിയാണ് താരം നേട്ടം തൊട്ടത്. സ്‌പെയിനില്‍ നടന്ന എല്ലോബ്രഗേറ്റ് ഓപ്പണ്‍ ചെസ്
ചെന്നൈ: ചെന്നൈയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊല്ലം തെന്മല സ്വദേശി ഫൗസിയ (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തും കൊല്ലം കുളത്തൂപ്പുഴ സ്വദേശിയുമായ ആഷിഖിനെ ( 20 ) പൊലീസ് അറസ്റ്റു ചെയ്തു. ഫൗസിയയെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹത്തിന്റെ ചിത്രം വാട്സ്അപ്പ് സ്റ്റാറ്റസായി പങ്കുവയ്ക്കുകയായിരുന്നു.
തമിഴ്നാട്ടില്‍ ബീഫ് കഴിച്ചതിന് അധ്യാപകര്‍ വിദ്യാര്‍ഥിനിയെ മര്‍ദ്ദിച്ചതായി പരാതി. കോയമ്പത്തൂര്‍ നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കുടുംബമാണ് മുഖ്യ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി നല്‍കിയത്. അധ്യാപികരായ അഭിനയയും രാജ്കുമാറും കുട്ടിയെ പീഡിപ്പിക്കുകയും ഷൂ പോളിഷ് ചെയ്യാന്‍ നിര്‍ബന്ധിച്ചെന്നും പരാതിയില്‍ പറയുന്നു. രണ്ട് മാസത്തോളമായി പീഡനം നടക്കുന്നുണ്ടെന്ന്
ആഡംബര വാഹനങ്ങള്‍ നിരത്തിലിറക്കുന്നവര്‍ അധികം പണംമുടക്കി നേടുന്ന ഫാന്‍സി നമ്പരുകള്‍ കിട്ടാന്‍ കാലതാമസം. അതിനാല്‍ താത്കാലിക രജിസ്‌ട്രേഷനുള്ള അപേക്ഷകള്‍ കൂടി. ഇത് സുരക്ഷാപ്രശ്‌നം ഉയര്‍ത്തുന്നതായി മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇഷ്ട സീരിസിലെ നമ്പരിലേക്കെത്താന്‍ സമയമെടുക്കുന്നതാണ് താമസത്തിനു കാരണം. മുന്‍പ്, താത്കാലിക രജിസ്‌ട്രേഷന്‍ അനുവദിച്ചിച്ചശേഷം പിന്നീടാണ് യഥാര്‍ഥ നമ്പര്‍ നല്‍കിയിരുന്നത്.
ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ വിവാഹം കഴിഞ്ഞ് മൂന്നാം ദിനം ദമ്പതികളെ കൊലപ്പെടുത്തി. പെൺവീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം ചെയ്തതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് വിവരം. മാരിസെൽവം (23), കാർത്തിക എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ഒരേ വിഭാഗത്തിൽപ്പെട്ടവരാണ്. യുവതിയുടെ ബന്ധുക്കളാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് സംശയിയ്ക്കുന്നു. വ്യാഴാഴ്ച വൈകിട്ട് ആറേ മുക്കാലോടെ
ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട ഓര്‍മകള്‍ ചികഞ്ഞെടുത്ത് വികാര നിര്‍ഭരമായ പ്രസംഗവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. തമിഴ്‌നാട്ടില്‍ ഡിഎംകെ സംഘടിപ്പിച്ച വനിതാ അവകാശ പ്രഖ്യാപന സമ്മേളനത്തില്‍ പ്രിയങ്ക നടത്തിയ പ്രസംഗം ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചു. മാതാവ് സോണിയ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.
ചെന്നൈ: അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് റിമാൻഡിൽ കഴിയുന്ന യുട്യൂബറുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ടി.ടി.എഫ്.വാസനെന്ന യുട്യൂബർ ജയിലിൽ തന്നെ തുടരട്ടെയെന്നും തെറ്റു മനസ്സിലാക്കി പാഠം പഠിക്കണമെന്നും അപേക്ഷ തള്ളി ജസ്റ്റിസ് സി.വി.കാർത്തികേയൻ പറഞ്ഞു. ചെന്നൈ–വെല്ലൂർ ദേശീയപാതയിൽ കഴിഞ്ഞ 17ന് ഇരുചക്ര വാഹനത്തിൽ അഭ്യാസ പ്രകടനം നടത്തുന്നതിനിടെയാണ്
ചെന്നൈ: കളിത്തോക്കുമായി ട്രെയിനിന്‍ യാത്ര ചെയ്ത നാല് മലയാളി യുവാക്കള്‍ തമിഴ്നാട്ടില്‍ പിടിയില്‍. പാലക്കാട് തിരുച്ചെന്തൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ നിന്നാണ് ഇവരെ പിടികൂടിയത്. മലപ്പുറത്ത് നിന്നുള്ള അമിന്‍ ഷെരീഫ്(19), കണ്ണൂര്‍ സ്വദേശി അബ്ദുള്‍ റഫീക്ക്(24), പാലക്കാട് സ്വദേശിയായ ജബല്‍ ഷാ(22). കാസര്‍കോട് സ്വദേശി മുഹമ്മദ് എന്നിവരെ (18) യാണ്