ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേര്‍പാട്. ചലച്ചിത്രത്തിന്റെ എല്ലാ രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ ഇന്ന് രാവിലെയാണ് അന്തരിച്ചത്. ഡയാലിസിസിനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി അസ്വസ്ഥതയുണ്ടാകുകയും, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. ഇതിനിടെ എട്ടരയോടെയായിരുന്നു അന്ത്യം. മരണസമയത്ത് ഭാര്യ വിമല മാത്രമാണ് അടുത്തുണ്ടായിരുന്നത്. രാവിലെ മൂത്ത മകൻ വിനീത് ശ്രീനിവാസൻ മുൻകൂട്ടി നിശ്ചയിച്ച ചില പരിപാടികളിൽ
കൊച്ചി: അന്തരിച്ച നടൻ ശ്രീനിവാസന്റെ ഭൗതികശരീരം അദ്ദേഹത്തിന്റെ കണ്ടനാട്ടെ വീട്ടിലെത്തിച്ചു. ഉച്ചയ്ക്ക് ഒരു മണിമുതൽ മൂന്നുമണിവരെ എറണാകുളം ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിനുവയ്ക്കും. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെയായിരിക്കും നടക്കുക. സിനിമാരംഗത്തെയും പൊതുരംഗത്തെയും പ്രമുഖരടക്കം ഒട്ടനവധിയാളുകളാണ് ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്. ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ
2007ൽ ലാൽജോസ് സംവിധാനം ചെയ്ത് ഗൾഫ് രാജ്യങ്ങളിലടക്കം വൻവിജയമായി മാറിയ സിനിമയായിരുന്നു അറബിക്കഥ. അന്തരിച്ച നടൻ ശ്രീനിവാസൻ ക്യൂബ മുകുന്ദനായി വെള്ളിത്തിരയിലെത്തിയപ്പോൾ പിറന്നത് മലയാളത്തിൽ അതുവരെ ആരും പ്രതീക്ഷിക്കാത്ത സിനിമാ ചരിത്രമായിരുന്നു. കമ്യൂണിസ്റ്റുപാർട്ടിക്കുവേണ്ടി ജീവിതം മാറ്റിവച്ച മുകുന്ദൻ കടബാദ്ധ്യതയെ തുടർന്ന് ദുബായിലേക്ക് പോകുകയും അവിടെ അദ്ദേഹം നേരിടുന്ന ചതികളും
സ്വയം അനുഭവിച്ച ജീവിത സാചര്യങ്ങളെ കുറിച്ചുകൊള്ളുന്ന നർമ്മത്തിൽ ചാലിച്ച് പച്ചയായി അവതരിപ്പിച്ചാണ് മലയാള സാഹിത്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ സ്വന്തം സ്ഥാനം ഉറപ്പിച്ചത്. സിനിമയിൽ അതേ സ്ഥാനമായിരുന്നു ശ്രീനിവാസന്. ബഷീറിന്റെയും ശ്രീനിവാസന്റെയും സൃഷ്ടികൾ ഒരു പ്രത്യേക കാലഘട്ടത്തിനുവേണ്ടിയുള്ളതായിരുന്നില്ല. അത് എല്ലാ കാലത്തിനും വേണ്ടിയുള്ളതായിരുന്നു. മലയാള സിനിമയിലെ ഏറ്റവും ചിന്തോദ്ദീപമായ
സിനിമകളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌തിരുന്ന സകലകലാ വല്ലഭനായിരുന്നു ശ്രീനിവാസൻ. കൗണ്ടറുകളടിക്കുന്ന കാര്യത്തിലും അദ്ദേഹത്തെ കടത്തിവെട്ടാൻ സാധിക്കുന്ന അധികം പേർ കാണില്ല. ഇത്തരം കൗണ്ടറുകളും തമാശകളുമൊക്കെ സിനിമകളിൽ മാത്രം ഒതുങ്ങിനിന്നില്ല. ശ്രീനിവാസന്റെ രണ്ട് മക്കളും അച്ഛനെ പോലെ സിനിമയിൽ മികവ് തെളിയിച്ചവരാണ്. ഇങ്ങനെ രണ്ട് മക്കളെ ലഭിച്ചതിൽ നിങ്ങൾ
തിരുവനന്തപുരം: മലയാള സിനിമയിലെ വിസ്മയകരമായ ഒരു പ്രതിഭയെയാണ് ശ്രീനിവാസന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ അരനൂറ്റാണ്ടോളം മലയാള ചലച്ചിത്ര ലോകത്തെ വിസ്മയിപ്പിച്ച അദ്ദേഹം, ഒരു ബഹുമുഖ പ്രതിഭ എന്ന വാക്കിന് അര്‍ത്ഥപൂര്‍ണ്ണമായ ഉദാഹരണമായിരുന്നു. സാധാരണക്കാരന്റെ ജീവിതാനുഭവങ്ങളെ ഇത്രത്തോളം
മലയാള സിനിമയിൽ നടനായും തിരക്കഥാകൃത്തായും സംവിധായകനായും ഒരുപോലെ തിളങ്ങിയ പ്രതിഭയായിരുന്നു അന്തരിച്ച ശ്രീനിവാസൻ. ഇന്ന് പുലർച്ചയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 25ൽ അധികം സിനിമകൾക്കായി അദ്ദേഹം തിരക്കഥയൊരുക്കി. 1989ൽ തിയേറ്ററുകളിലെത്തിയ വടക്കുനോക്കിയന്ത്രം എന്ന സിനിമ ശ്രീനിവാസന്റെ സംവിധാനത്തിലും തിരക്കഥയിലുമൊരുങ്ങിയ ഹിറ്റുകളിലൊന്നായിരുന്നു. ഒരു പഴയകാല അഭിമുഖത്തിൽ വടക്കുനോക്കിയന്ത്രം സംവിധാനം ചെയ്തപ്പോഴുണ്ടായ അനുഭവം
ദാസനെയും വിജയനെയും ഓർക്കാത്ത മലയാളികളുണ്ടാകില്ല. അത്രമാത്രം ആഴത്തിലാണ് മോഹൻലാൽ - ശ്രീനിവാസൻ കോംബോ നമ്മുടെയൊക്കെ മനസിൽ ഇടംപിടിച്ചത്. അയാൾ കഥയെഴുതുകയാണ്, തേന്മാവിൻ കൊമ്പത്ത്, സദയം, ചിത്രം, ഹിസ് ഹൈനസ് അബ്‌ദുള്ള, ചന്ദ്രലേഖ, കിളിച്ചുണ്ടൻ മാമ്പഴം, മിഥുനം, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, ഏയ് ഓട്ടോ, സന്മനസുള്ളവർക്ക് സമാധാനം, ഇവിടം സ്വർഗമാണ്
കൊച്ചി: നടൻ ശ്രീനിവാസൻ (69) അന്തരിച്ചു. എറണാകുളം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെത്തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്. അഭിനയം, സംവിധാനം, തിരക്കഥ തുടങ്ങി സിനിമയുടെ സമസ്ഥ മേഖലയിലും പ്രതിഭ തെളിയിച്ച വ്യക്തിയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. 1956 ഏപ്രിൽ നാലിന് തലശേരിക്കടുത്തുള്ള പാട്യത്ത്