തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സുഹൃത്ത് തീ കൊളുത്തിയ സ്ത്രീ മരിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ ജി. സരിത (46) എന്ന സ്ത്രീ ആണ് മരിച്ചത്. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഇവര്‍ പുലരുമ്പോഴേക്ക് മരണത്തിന് കീഴടങ്ങുകയായിരുന്നു.
കോഴിക്കോട്: തീവണ്ടിയാത്രയ്ക്കിടെ വിദ്യാര്‍ഥിനികളെ ഉപദ്രവിച്ച ടൂര്‍ ഓപ്പറേറ്ററെ റെയില്‍വേ പോലീസ് അറസ്റ്റുചെയ്തു. മൂവാറ്റുപുഴ സ്വദേശിയും ടൂര്‍ ഓപ്പറേറ്ററുമായ കുളക്കാടന്‍ കുഴിയില്‍ അലി മാക്കാര്‍ ആണ് പിടിയിലായത്. ആലുവയില്‍നിന്ന് ഗോവയിലേക്ക് ടൂറിനുപോയ വിദ്യാര്‍ഥിനികളെ തീവണ്ടിയില്‍ ഉപദ്രവിക്കുകയായിരുന്നു. 2023 നവംബര്‍ 26-നായിരുന്നു കേസിനാസ്പദമായ സംഭവം.
കൊണ്ടോട്ടി: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവാവിനെ അറസ്റ്റുചെയ്തു. പുല്‍പ്പറ്റ മുണ്ടക്കുളം മണപ്പാടന്‍ മുഹമ്മദ് യാസിന്‍ (22) ആണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്. പെണ്‍കുട്ടി കൊണ്ടോട്ടിയിലെ സ്‌കൂളില്‍ പഠിക്കുന്നതിനിടെ രണ്ടുവര്‍ഷം മുന്‍പാണ് ഇരുവരും പരിചയപ്പെടുന്നത്. യുവാവ് മൊബൈല്‍കടയില്‍ ജീവനക്കാരനായിരുന്നു. പിന്നീട് മൊബൈല്‍ഫോണ്‍ വഴി ബന്ധം തുടര്‍ന്നു. രാത്രിയില്‍ പെണ്‍കുട്ടിയുടെ
ആലപ്പുഴ: കറ്റാനത്ത് ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് അഞ്ചര പവൻ സ്വർണവും ഒന്നരലക്ഷം രൂപയും കവർന്നു. ഡി.സി.സി. ജനറൽ സെക്രട്ടറിയും കായംകുളത്തെ വിംസ് എവിയേഷൻ സ്ഥാപന ഉടമയുമായ കറ്റാനം നാമ്പുകുളങ്ങര നാനാശേരിൽ അവിനാശ് ഗംഗൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. വ്യാഴാഴ്ചയായിരുന്നു സംഭവം. അവിനാശും കുടുംബവും രാവിലെ പത്തു മണിയോടെ
കോഴിക്കോട്: കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുവ്വക്കാട് ശിവക്ഷേത്രത്തിനടുത്ത് (വി.പി മുക്ക്) പുത്തൻപുരയിൽ താഴെ കുനിയിൽ ദാസന്‍റെ മകൾ ദിനയ ദാസ് ആണു മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിയ്ക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും.
ഇടുക്കി: മൊബൈൽഫോൺ വാങ്ങി നൽകാത്തതിനു അമ്മാവനെ കൊന്ന കേസിൽ സഹോദരീപുത്രൻ പൊലീസ് പിടിയിൽ. ഇടുക്കി മറയൂരിൽ പി.ലക്ഷ്മണനെ കൊന്ന കേസിൽ അരുണാണ് അറസ്റ്റിലായത്. തമിഴ്നാട് പൊലീസിലെ റിട്ട.എസ്.ഐ ആയിരുന്നു ലക്ഷ്മണന്‍. സ്വന്തം വീടിനു മുന്നിലിട്ടാണ് ലക്ഷ്മണനെ അരുൺ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. അരുൺ അമ്മാവൻ ലക്ഷ്മണനുമായി
ഒറ്റപ്പാലം: ഗ്രൈൻഡറിൽ തേങ്ങ ചിരകുന്നതിനിടെ ചുരിദാറിന്‍റെ ഷാൾ കുരുങ്ങി കഴുത്തു മുറുകി യുവതി മരിച്ചു. മീറ്റ്ന വിജയമന്ദിരത്തിൽ രജിത (40) ആണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഭർത്താവ് വിജയരാഘവൻ മീറ്റ്നയിൽ നടത്തുന്ന ഹോട്ടലിൽ ഞായറാഴ്‌ച ഉച്ചയോടെയായിരുന്നു അപകടം. രജിതയുടെ കഴുത്തിലുണ്ടായിരുന്ന ഷാൾ, പ്രവർത്തിച്ചുകൊണ്ടിരുന്ന ഗ്രൈൻഡറിലെ ചിരവയിൽ കുരുങ്ങുകയായിരുന്നു. സംഭവസമയത്തു
കാഞ്ഞങ്ങാട് : ആവിക്കരയിലെ വീട്ടിൽ മൂന്നുപേർ മരിച്ചുവെന്ന വിവരമറിഞ്ഞാണ് വെള്ളിയാഴ്ച കാഞ്ഞങ്ങാട് ഉണർന്നത്. കേട്ടപാതി കേൾക്കാത്തപാതി ആളുകൾ അവിടേക്കോടി. നാടറിയുന്ന, നാട്ടുകാർക്കെല്ലാം സുപരിചിതനായ കാഞ്ഞങ്ങാട്ടെ സയിന്റിഫിക് വാച്ച് വർക്‌സ് ഉടമ സൂര്യപ്രകാശാണ് മരിച്ചവരിലൊരാൾ എന്നറിഞ്ഞതോടെ മറ്റിടങ്ങളിൽനിന്നുള്ള ആളുകളുമെത്തി. സൂര്യപ്രകാശിന്റെ അമ്മ മുൻ അധ്യാപിക ലീലയും ഭാര്യ ഗീതയുമാണ് മരിച്ച
മഞ്ഞ് മൂടിയ ഒരു രാത്രിയിൽ നഗരത്തിലെ ബസ്റ്റാൻ്റിൽ നിന്നും പുറപ്പെടുന്ന ഒരു ബസ്സിന് മുൻപിലേക്ക് എടുത്ത് ചാടുന്ന അമ്മുവും അഞ്ച് വയസ്സുകാരിയായ മകൾ മിന്നുവും. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ അപകടം തരണം ചെയ്യുന്നു. തുടർന്ന് ബസിനുള്ളിൽ കയറി യാത്ര തുടരുന്ന ഇവർ അപരിചിതനായ ഒരു വ്യക്തിയെ പരിചയപ്പെടുന്നു. മാധവനെന്ന
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചടയമംഗലത്താണ് സംഭവം. പാങ്ങോട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ചടയമംഗലം കലയം സ്വദേശി ചൈത്രം വീട്ടിൽ ബിനു (41) ആണ് മരിച്ചത്. വീടിനോടു ചേർന്നുള്ള ഔട്ട്ഹൗസിൽ തൂങ്ങിമരിച്ച നിലയിലാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നു