വണ്ടിപ്പെരിയാർ: ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച അഞ്ചു വയസ്സുകാരി മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം. വണ്ടിപ്പെരിയാർ സ്വദേശി ഷിജോയുടെ മകൾ ആര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. കടുത്ത ഛർദ്ദിയെ തുടർന്ന് വള്ളക്കടവിലുള്ള സ്വകാര്യ ആശുപത്രിയിലാണ് ആര്യയെ ആദ്യം പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സ നൽകിയ ശേഷം വീട്ടിലേക്കു വിട്ടു.
തിരുവനന്തപുരം : നാലാഞ്ചിറയിൽ നിന്നും കാണാതായ 12 വയസുകാരനെ കണ്ടെത്തി. നാലഞ്ചിറ കോൺവെൻറ് ലൈനിൽ ജിജോയുടെ മകൻ ജോഹിനെ കുറവംകോണത്ത് നിന്നാണ് കണ്ടെത്തിയത്. രാവിലെ ആറു മണിക്ക് ശേഷമായിരുന്നു കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്.
കണ്ണൂര്‍: കൊട്ടിയൂരില്‍ കടുവ കമ്പിവേലിയില്‍ കുടുങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ പന്ന്യാമലയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവ കുടുങ്ങിയത്. രാവിലെ ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ കടുവയെ കണ്ടെത്തിയത്. ഉടന്‍ വനവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. കടുവ കമ്പിവേലിയില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ട് പോലീസ് ഇവിടേക്കുള്ള റോഡുകളെല്ലാം അടച്ചിട്ടുണ്ട്.
ചാത്തന്നൂര്‍: ഉളിയനാട് ജങ്ഷന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉളിയനാട് വേടര്‍ കോളനിയിലെ യുവാവിന്റേതാണ് മൃതദേഹം. ചൊവ്വാഴ്ച രാവിലെ ഈ ഭാഗത്തേക്ക് എത്തിയ സമീപവാസിയാണ് മൃതദേഹം കണ്ടത്. മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതശരീരം കമഴ്ന്നു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ചെടുത്ത നിലയിലാണ്.
പട്ടാപ്പകല്‍ വീട്ടിലെത്തി തുടര്‍ച്ചയായി മോഷണം നടത്തിയ യുവാവ്, മുണ്ടയ്ക്കല്‍ മേഖലയില്‍ താമസിയ്ക്കുന്ന ദന്തഡോക്ടര്‍ ഷിബു രാജഗോപാലിന്‍റെ കുടുംബത്തെ ചെറുതായൊന്നുമല്ല വട്ടംചുറ്റിച്ചത്. എല്‍.പി.ജി. സിലിന്‍ഡര്‍, വിലകൂടിയ ഗിയര്‍ സൈക്കിള്‍ എന്നിവയാണ് മോഷ്ടാവ് പട്ടാപ്പകല്‍ കടത്തിക്കൊണ്ടുപോയത്. ഡോ. ഷിബുവിന്റെ വീടിന്റെ പരിസരത്ത് സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിന്‍ഡര്‍ കടത്തിയതാണ് സംഭവങ്ങളുടെ തുടക്കം. വിവരം
കൊല്ലം: സാമൂഹികമാധ്യമങ്ങള്‍ വഴി യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ആളെ പോലീസ് പിടികൂടി. ശക്തികുളങ്ങര, പോര്‍ട്ട് റോഡ്, പടിഞ്ഞാറ്റേ കുരിശ്ശടിവീട്ടില്‍ എഡ്വിന്‍ (31) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. യുവതിയോടൊപ്പമുള്ള സ്വകാര്യനിമിഷങ്ങളിലെ ചിത്രങ്ങളും മറ്റും ഫോണില്‍ സൂക്ഷിച്ചിരുന്ന ഇയാള്‍ പിന്നീട് ബന്ധം വഷളായപ്പോള്‍ യുവതിയുടെപേരില്‍ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ നിര്‍മിച്ച് അതിലൂടെ
തിരുവനന്തപുരം: ഭാര്യയോട് മോശമായി സംസാരിച്ചതു ചോദ്യംചെയ്തതിന് ഭര്‍ത്താവിനെ കുത്തി പരിക്കേല്‍പ്പിച്ചു. ആംബുലന്‍സ് ഡ്രൈവറായ ഇളങ്കാവില്‍ ലെയ്ന്‍ വിളയില്‍ വീട്ടില്‍ സന്തോഷ് കുമാറി(47)നാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്തോഷിന്റെ സുഹൃത്തുക്കളായ മുദാക്കല്‍ ഇളമ്പമംഗലത്ത് വീട്ടില്‍ ദിലീപ്, മുട്ടട ശിവശക്തിയില്‍ സന്തോഷ് എന്നിവരെ മെഡിക്കല്‍
കുന്നിക്കോട് (കൊല്ലം): നൃത്തസംഘം സഞ്ചരിച്ച മിനി ബസിനു മുന്നിലേക്ക് ചാടിയ യുവതി മരിച്ചു. കാണാതായ കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറായ ഭര്‍ത്താവിനെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ക്വാറിക്കു സമീപത്തെ വിജനമായ സ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കുന്നിക്കോട് ആവണീശ്വരം മീനംകോട് കോളനി, മീനംകോടുവീട്ടില്‍ ആര്‍.രാജി(36)യാണ് മരിച്ചത്. ഭര്‍ത്താവ് കെ.എസ്.ആര്‍.ടി.സി. പുനലൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍
കാക്കനാട്: മോശമായി പെരുമാറിയത് ചോദ്യംചെയ്ത പത്താക്ലാസുകാരനെ ബസ് കണ്ടക്ടര്‍ മര്‍ദിക്കുകയും കടിച്ച് പരിക്കേല്‍പിക്കുകയും ചെയ്തതായി പരാതി. കങ്ങരപ്പടിയില്‍ താമസിക്കുന്ന വിദ്യാര്‍ഥിയെയാണ് ബസ് ജീവനക്കാരന്‍ കടിക്കുകയും മര്‍ദിക്കുകയും ചെയ്തത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. ഇടപ്പള്ളിയിലെ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് പോകാന്‍ പുക്കാട്ടുപടി റൂട്ടിലോടുന്ന 'മദീന' ബസിലാണ് കയറിയത്. യാത്രക്കിടെ ബസ്
മലപ്പുറം: പുളിയ്ക്കലില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിയ്ക്കെ പാമ്പുകടിയേറ്റ് രണ്ടുവയസ്സുകാരന്‍ മരിച്ചു. വലിയപറമ്പ് ചെറുമുറ്റം ഇരുമ്പന്‍ തറക്കല്‍ ജംഷിയയുടേയും പെരിന്തല്‍മണ്ണ തൂത കണ്ടപ്പാടി സുഹൈലിന്റേയും മകന്‍ മുഹമ്മദ് ഉമ്മര്‍ ആണ് മരിച്ചത്. കൊണ്ടോട്ടിയില്‍ കുട്ടിയുടെ മാതാവിന്റെ വീട്ടില്‍വെച്ചാണ് സംഭവം. വ്യാഴാഴ്ച രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയുടെ നിലവിളികേട്ടാണ് വീട്ടുകാര്‍ ഓടിയെത്തി. ദേഹം