
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ പാക്കിസ്ഥാനെതിരെ വമ്പൻ വിജയവു മായി ഇന്ത്യ. രണ്ടിനെതിരെ പത്ത് ഗോളുകൾക്കാണ് ഇന്ത്യ പാക്കിസ്ഥാനെ പരാജയ പ്പെടുത്തിയത്. പൂള്‍ എയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ജയമാണിത്. പാകിസ്ഥാ നെതിരായ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് ഇത്.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് നാല് ഗോളുകളാണ് നേടിയത്. 11, 17, 33, 34 മിനിറ്റു കളിലായിരുന്നു ഹര്‍മന്റെ ഗോളുകള്‍. വരുണ്‍ കുമാറിന് രണ്ട് ഗോളുണ്ട്. മന്‍ദീപ് സിംഗം, സുമിത്, ഷംസേര്‍ സിംഗ്, ലളിത് കുമാര്‍ ഉപാധ്യായ് എന്നിവർ ഓരോ ഗോളുകൾ വീതവും നേടി.
ആദ്യ ക്വാര്‍ട്ടറില്‍ തന്നെ 2-0ത്തിന് മുന്നിലെത്തി. രണ്ടാം പാതി 4 -0ത്തിനും മുന്നി ലെത്തി. മൂന്നാം ക്വാര്‍ട്ടര്‍ അവാനിക്കുമ്പോള്‍ ഇന്ത്യ 7-1ന്റെ ലീഡ് നേടിയിരുന്നു. ശേഷിക്കുന്ന 15 മിനിറ്റില്‍ മൂന്ന് ഗോളുകള്‍ കൂടി സ്വന്തമാക്കി ഇന്ത്യ വിജയം സ്വന്ത മാക്കി. പാകിസ്ഥാനുവേണ്ടി മുഹമ്മദ് ഖാന്‍, അബ്ദുള്‍ റാണ എന്നിവരാണ് ഗോളടിച്ചത്. മുന്‍ മത്സരങ്ങളില്‍ ജപ്പാനെ 4-2, ഉസ്ബക്കീസ്ഥാനെ 16-0, സിംഗപ്പൂരിനെ 16-1 എന്നിങ്ങ നെയാണ് ഇന്ത്യ വിജയിച്ചത്.