കോട്ടയത്ത് പ്രസവ ശസ്ത്രക്രിയയ്ക്കു പിന്നാലെ യുവതി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രംഗത്തെത്തി. ചാരുംമൂട് അശോകഭവനിൽ അശ്വജിത്തിന്റെ ഭാര്യ ആര്യമോൾ (27) ആണു മരിച്ചത്. ശസ്ത്രക്രിയയ്ക്കു ശേഷം ഗുരുതരാവസ്ഥയിലായ യുവതി വ്യാഴാഴ്ച രാത്രിയോടെയാണ് മരണപ്പെട്ടത്. തിരുവന ന്തപുരം മെഡിക്കൽ കോളജിൽ നഴ്സായിരുന്നു ആര്യമോൾ.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 22നാണ് ആര്യാമോളെ പ്രസവത്തിനായി പാലാ ജനറൽ ആശു പത്രിയിൽ പ്രവേശിപ്പിച്ചത്. 23നു ശസ്ത്രക്രിയയിലൂടെ യുവതി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടർന്ന് യുവതിയുടെ ആരോഗ്യനില വഷളായി. ഇതിനു പിന്നാലെ യുവതിയെ 26ന് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിൽ തുടർന്ന ആര്യ വ്യാഴാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു.
അമ്പാറ ചിരട്ടയോലിപ്പാറ നല്ലൂർ പീതാംബരൻ്റെയും ഓമനയുടെയും മകളാണ് ആര്യമോൾ. ആര്യമോളുടെ മരണത്തിനു പിന്നാലെ ആശുപത്രിയിലെ ചികിത്സാ പ്പിഴവാണ് ആര്യമോളുടെ മരണത്തിന് കാരണമായതെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.