സൗദിയില്‍ 3.4 കോടി ഈന്തപ്പനകള്‍; 1.12 കോടി മരങ്ങളുമായി അല്‍ഖസീം മേഖല; വാര്‍ഷിക ഉല്‍പ്പാദനം 16 ലക്ഷം ടണ്‍ കടന്നു, കയറ്റുമതിയിലും വര്‍ധന


റിയാദ്: രാജ്യത്ത് ഈത്തപ്പഴത്തിന്റെ വാര്‍ഷിക ഉല്‍പ്പാദനം 16 ലക്ഷം ടണ്‍ കടന്നതായി സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം. 300 ലധികം ഇനം ഈത്തപ്പഴം ഉല്‍പ്പാദിപ്പി ക്കുന്ന സൗദി ആഗോളതലത്തില്‍ പഴങ്ങള്‍ കയറ്റുമതി ചെയ്യുന്നതില്‍ മുന്‍പന്തിയിലാ ണെന്നും മന്ത്രാലയം അറിയിച്ചു.

111 രാജ്യങ്ങളിലേക്കാണ് സൗദി ഈത്തപ്പഴം കയറ്റുമതി ചെയ്യുന്നത്.

രാജ്യത്തെ ഈന്തപ്പനകളുടെ എണ്ണം 3.4 കോടി കടന്നതായി മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1.12 കോടി മരങ്ങളുമായി അല്‍ഖസീം മേഖലയാണ് രാജ്യത്ത് ഏറ്റവും മുന്നില്‍. രുചിവൈവിധ്യമുള്ള ഈത്തപ്പഴത്തിന് പേര് കേട്ട മദീന യില്‍ 83 ലക്ഷം ഈത്തപ്പനകളുണ്ട്. പ്രവാചകന്‍ നട്ടുവളര്‍ത്തിയതും അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതുമായ ഇനമായ അജ്‌വ ഈത്തപ്പഴം ഈ മേഖലയില്‍ ധാരാളമായി ലഭിച്ചുവരുന്നു. റിയാദില്‍ 77 ലക്ഷവും കിഴക്കന്‍ മേഖലയില്‍ (അല്‍ഷര്‍ഖിയ) 41 ലക്ഷവും മരങ്ങളുണ്ട്.

2021നെ അപേക്ഷിച്ച് 2022ല്‍ ഈന്തപ്പഴങ്ങളുടെയും അനുബന്ധ ഉല്‍പന്നങ്ങളുടെയും കയറ്റുമതിയില്‍ 5.4% വര്‍ധനയാണ് ഉണ്ടായത്. കയറ്റുമതി 3,21,000 ടണ്‍ കവിഞ്ഞു. 1.28 ബില്യണ്‍ റിയാലാണ് ഇതിന്റെ മൂല്യം. 2016നെ അപേക്ഷിച്ച് കയറ്റുമതി 121% വര്‍ധിച്ച തായും കണക്കുകള്‍ വ്യക്തമാക്കുന്നു. നടപ്പുവര്‍ഷം ഒന്നാംപാദത്തില്‍ 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2.5% കയറ്റുമതി വര്‍ധിച്ചു.

ഈത്തപ്പഴത്തിന്റെയും അനുബന്ധ ഉല്‍പന്നങ്ങളുടെയും ഉല്‍പ്പാദനത്തില്‍ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചതോടെയാണ് ഉല്‍പ്പാദനവും കയറ്റുമതിയും വര്‍ധി ച്ചത്. 201ല്‍ ഈന്തപ്പഴം കയറ്റുമതിയില്‍ സൗദി ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്തെ ത്തിയിരുന്നു. ഭക്ഷ്യസുരക്ഷയും സുസ്ഥിര കാര്‍ഷിക വികസനവും കൈവരിക്കുന്ന തിന് ഈന്തപ്പഴ മേഖലയെയാണ് രാജ്യം ഏറ്റവുമധികം ആശ്രയിക്കുന്നത്. രാജ്യത്തിന്റെ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ഈ മേഖല വികസിപ്പിക്കുന്നതിന് കൃഷി, അനുബന്ധ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരികയാണ്.

കര്‍ഷകര്‍ക്ക് പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുന്നതിനൊപ്പം വിപണന സേവന ങ്ങളും ഉറപ്പാക്കുന്നു. ഈന്തപ്പഴ മേഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിന് പുറമെ പ്രാദേശിക ഉപഭോഗം വര്‍ധിപ്പിക്കുന്നതിനും കാര്‍ഷിക, വ്യാവസായിക രീതി കള്‍ മെച്ചപ്പെടുത്തുന്നതിനും നടപടികള്‍ സ്വീകരിച്ചുവരുന്നു. ഇതിനുമാത്രമായി ഒരു പ്രത്യേക കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയുടെ പങ്കാളിത്തവും ഉറപ്പാക്കുന്നുണ്ട്.

ഈത്തപ്പന കൃഷി, വിപണന മേഖലയില്‍ ഗവേഷണങ്ങള്‍ നടത്തുന്നതിന് വിദഗ്ധരുടെ സഹായം തേടുകയും പ്രാദേശികവും അന്തര്‍ദേശീയവുമായ ഓര്‍ഗനൈസേഷനു കള്‍ക്ക് പുറമേ നിരവധി കാര്‍ഷിക അധികാരികളുമായി സഹകരിച്ച് ഈന്തപ്പനകള്‍ ക്കും ഈന്തപ്പഴങ്ങള്‍ക്കുമായി ഒരു ഡാറ്റാബേസ് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയില്‍ അല്‍അഹ്‌സയില്‍ ഈത്തപ്പഴം ഉല്‍പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ രാജ്യങ്ങളിലെ മന്ത്രിമാര്‍, അറബ് ഓര്‍ഗനൈസേഷനുക ളിലെ അംങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ച് സമ്മേളനം സംഘടി പ്പിച്ചിരുന്നു.


Read Previous

വേങ്ങര കെ.എം.സി.സി ഹജ് വളണ്ടിയർ ആദരവും ഉമ്മൻ ചാണ്ടി അനുസ്മരണവും 

Read Next

ചിത്രയ്ക്ക് അറുപതാം ജന്മദിന സമ്മാനമായി ‘മതിലേഖ’

Leave a Reply

Your email address will not be published. Required fields are marked *

Most Popular