ജനങ്ങളുടെ കിടപ്പുമുറികളിലും ബിജെപി എത്തി´: ഉത്തരാഖണ്ഡ് സിവിൽ കോഡിൻ്റെ ലിവ്-ഇൻ റിലേഷൻഷിപ്പ് നിയമങ്ങളിൽ പ്രതിഷേധം


ഉത്തരാഖണ്ഡിലെ നിർദ്ദിഷ്ട യൂണിഫോം സിവിൽ കോഡ് ബില്ലിന് കീഴിലുള്ള ലിവ്-ഇൻ റിലേഷൻ ദമ്പതികൾക്കുള്ള നിയമങ്ങളെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് . ബിജെപി ഇപ്പോൾ ജനങ്ങളുടെ കിടപ്പുമുറി കളിലേക്ക് കാലെടുത്തുവച്ചിരിക്കുന്നു എന്നാണ് തൃണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലെ ചൊവ്വാഴ്ച ഇതു സംബന്ധിച്ച് പ്രസ്താവിച്ചത്. ഉത്തരാഖണ്ഡിലെ ഏകീകൃത സിവിൽ കോഡ് നിയമം അനുസരിച്ച് നിയമവിരുദ്ധമായി വ്യക്തികൾ ഒരു മാസത്തിൽ കൂടുതൽ ലിവ്-ഇൻ ബന്ധത്തിൽ തുടരുകയാണെങ്കിൽ അവർ ശിക്ഷയ്ക്ക് അർഹരാണ്. പ്രതികൾക്ക് മൂന്ന് മാസം വരെ തടവിലോ 10,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.

എക്സിലെ ട്വീറ്റിലൂടെയാണ് ടിഎംസി നേതാവ് ഏകീകൃത സിവിൽ കോഡിനെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയത്. ഒരു പുരുഷനും സ്ത്രീയും ഒരുമിച്ച് ജീവിക്കുന്നതിന് തങ്ങൾ ലിവ്-ഇൻ ബന്ധത്തിലല്ലെന്ന് തെളിയിക്കേണ്ടതുണ്ടെന്നാണ് ഈ ഞെട്ടിക്കുന്ന വ്യവസ്ഥ അർത്ഥമാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആർക്കും ആർക്കെതിരെയും പരാതി ഫയൽ ചെയ്യുവാനുള്ള സാഹചര്യമാണ്. ബിജെപി ഇപ്പോൾ ജനങ്ങളുടെ കിടപ്പുമുറിയിലേക്കും കയറിയിരിക്കുന്നു, അവർക്ക് തോന്നുമ്പോഴെല്ലാം കിടപ്പുമുറിയിലേക്ക് കടന്നെത്തി അന്വേഷണം നടത്താമെന്നും സാകേത് ഗോഖലെ പറയുന്നു.

അതേസമയം മുതിർന്നവരുടെ സമ്മതത്തോടെയുള്ള വ്യക്തിജീവിതത്തിലേക്ക് കടന്നുകയറാനുള്ള ബിജെപി സർക്കാരിൻ്റെ ലജ്ജാകരമായ ശ്രമമാണ് ബില്ലെന്ന് കോൺഗ്രസ് നേതാവ് ഷാമ മുഹമ്മദ് ചൂണ്ടിക്കാട്ടി. ഷാമ മുഹമ്മദും എക്സിലൂടെ തന്നെയാണ് തൻ്റെ അഭിപ്രായം അറിയിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡ് അസംബ്ലിയിൽ അവതരിപ്പിച്ച യൂണിഫോം സിവിൽ കോഡ് ബിൽ പ്രകാരം ലിവ്-ഇൻ റിലേഷൻഷിപ്പു കൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു. ഇത്തരം ബന്ധത്തിൽ ഏർപ്പെടുന്നവർ ഒരു മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ അവരെ ജയിലിൽ അടയ്ക്കും. പ്രായ പൂർത്തിയായവരുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറാനുള്ള ബിജെപി സർക്കാരിൻ്റെ ലജ്ജാകരമായ ശ്രമമാണിത്. പൗരന്മാരുടെ സ്വകാര്യ ജീവിതത്തെ പൊലീസിന് കൈകാര്യം ചെയ്യാനായി വിട്ടുകൊടുക്കാൻ സംസ്ഥാനത്തിന് എന്താണ് അധികാരമെന്നും ഷാമ ചോദിച്ചു.

ലൈവ്-ഇൻ റിലേഷൻഷിപ്പ് നിയമങ്ങൾ
ചൊവ്വാഴ്ച ഉത്തരാഖണ്ഡ് അസംബ്ലിയിൽ അവതരിപ്പിച്ച ഏകീകൃത സിവിൽ കോഡ് ബിൽ പ്രകാരം രജിസ്ട്രാർക്ക് മുമ്പാകെ പ്രസ്താവനകൾ സമർപ്പിച്ച് വ്യക്തികൾക്ക് ലിവ്-ഇൻ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കിയിരിക്കുകയാണ്. ഈ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ഇല്ലെങ്കിൽ മൂന്ന് മാസം വരെ തടവോ 10,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുമെന്നുമാണ് ബിൽ ശുപാർശ ചെയ്യുന്നത്.

ഉത്തരാഖണ്ഡ് ഗസറ്റിലെ വിജ്ഞാപനത്തിലൂടെ സംസ്ഥാന സർക്കാരിന് ഒരു രജിസ്ട്രാർക്ക് അധികാരം നൽകാമെന്നും സിവിൽ കോഡ് ബിൽ വ്യക്തമാക്കിയിട്ടുണ്ട്. രജിസ്ട്രാർ ഇത്തരത്തിലുള്ള ബന്ധങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ച പ്രസ്താവനകളു ടേയും ലിവ്-ഇൻ ബന്ധങ്ങൾ അവസാനിപ്പിക്കുന്നത് സംബന്ധിച്ച പ്രസ്താവനകളുടേയും രജിസ്റ്ററുകൾ സൂക്ഷിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷം ഏകീകൃത സിവിൽ കോഡ് നിലവിൽ വരുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.

അതേസമയം, രാജ്യത്തുടനീളം ബിൽ നടപ്പാക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതി പക്ഷ നേതാക്കൾ ഏകീകൃത സിവിൽ കോഡ് ബില്ലിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. സർക്കാർ പരാജയപ്പെടുമ്പോൾ സംസ്ഥാന നിയമസഭകൾ സർക്കാരിനെ രക്ഷിക്കാൻ ഇത്തരത്തിലുള്ള എന്തെങ്കിലും കൊണ്ടുവരുന്നത് പതിവാണെന്നും ബില്ലിനെക്കുറിച്ച് സംസാരിച്ച എഐയുഡിഎഫ് പ്രസിഡൻ്റും എംപിയുമായ ബദറുദ്ദീൻ അജ്മൽ പറഞ്ഞു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ഇത്തരം കാര്യങ്ങൾ  ഇടയ്ക്കിടെ ചെയ്യുന്നു. അവർ ഇഷ്ടമുള്ളതുപോലെ പ്രധാനമന്ത്രി മോദിയെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ്. കുറച്ചുകാലം മുഖ്യമന്ത്രിയായി തുടരണംമെന്നുള്ളതാണ് ഇവരുടെയൊക്കെ ആഗ്രഹം. ഈ ബിൽ ചവറ്റുകുട്ടയിൽ തള്ളേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു . 

ബില്ലിനെതിരെ കോൺഗ്രസ് എംപി ഇമ്രാൻ പ്രതാപ്ഗർഹിയും രംഗത്തെത്തി. “സംസ്ഥാന ത്തെ സ്ത്രീസുരക്ഷയും ക്രമസമാധാനവും ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളിലും ഉത്തരാഖണ്ഡ് സർക്കാർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. അതുകൊണ്ടാണ് സംസ്ഥാന സർക്കാർ ഇത്തരത്തിലുള്ള കാര്യങ്ങൾ കൊണ്ടുവരുന്നതെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ ഉത്തരാഖണ്ഡിൽ ബിജെപി ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.


Read Previous

‘നന്നായി ജോലി ചെയ്യുന്നവർക്ക് ഒരിക്കലും ബഹുമാനം ലഭിക്കില്ല’: കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി

Read Next

ശരീയത്തിൽ വിട്ടുവീഴ്ച ചെയ്യില്ല´: ഏകീകൃത സിവിൽ കോഡ് നിയമം അംഗീകരിക്കില്ലെന്ന് ജമിയത്ത്-ഇ-ഉലമ-ഇ-ഹിന്ദ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular