ഈജിപ്തിലേക്ക് വരേണ്ട, ഞങ്ങൾ സഹായിക്കില്ല´: പലസ്തീൻ അഭയാർത്ഥികൾക്കു മുന്നിൽ മുഖംതിരിച്ച് ഈജിപ്ത്


പലസ്തീനികളെ ഈജിപ്തിൽ  അഭയം പ്രാപിക്കാൻ അനുവദിക്കില്ലെന്ന് ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് അൽ സിസി. ശനിയാഴ്ച നടന്ന ഹമാസിൻ്റെ ആക്രമണ ത്തിന് ശേഷം ഇസ്രായേൽ സൈന്യം ഗാസ മുനമ്പിൽ തുടർച്ചയായി ബോംബാക്രമണം നടത്തിവരികയാണ്. ബോംബാക്രമണത്തിനൊപ്പം തന്നെ ഗാസയിലുള്ളവരോട് നഗരം ഒഴിയാൻ മുന്നറിയിപ്പ് നൽകുന്ന ലഘുലേഖകളും  ഇസ്രായേൽ നഗരത്തിൽ വിതറി. ഈ സാഹചര്യത്തിലാണ് ബോംബാക്രമണത്തിൽ നിന്ന് പലായനം ചെയ്യുന്നവരെ ഈജി പ്തിൽ അഭയം പ്രാപിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഈജിപ്ഷ്യൻ പ്രസിഡൻ്റ് വ്യക്തമാക്കിയത്. ചൊവ്വാഴ്ചയാണ് അബ്ദുൽ ഫത്താഹ് അൽ സിസി ഇക്കാര്യം പറഞ്ഞ തെന്ന് ഈജിപ്ഷ്യൻ സർക്കാർ ഏജൻസിയെ ഉദ്ധരിച്ച് ഇംഗ്ലീഷ് വാർത്താ വെബ്‌സൈറ്റ് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ടു ചെയ്യുന്നു. 

ഈജിപ്തിന്റെ ഈ തീരുമാനത്തോടെ ഗാസ മുനമ്പ് ഒഴിയുന്നവർക്ക് രക്ഷപ്പെടാനുള്ള ഏക മാർഗ്ഗവും അടഞ്ഞിരിക്കുകയാണ്. പലസ്തീൻ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്ക പ്പെടുമെന്ന് ഈജിപ്ത് പ്രതീക്ഷിക്കുന്നതായും അത് പൂർണ്ണ സമാധാനത്തിലേക്കും സ്വതന്ത്ര പരമാധികാര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലേക്കും നയിക്കുമെന്നും ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് അൽ സിസി ചൂണ്ടിക്കാട്ടി. അതേസമയം മറ്റുള്ളവരുടെ ചിലവിൽ പ്രശ്ന പരിഹാരത്തിന് പാലസ്തീൻ ശ്രമിക്കേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. 

പൗരന്മാർ ഗാസ മുനമ്പ് വിട്ടുപോകണമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകി രംഗത്തെ ത്തിയതോടെ ഇസ്രായേൽ- പലസ്തീൻ വിഷയം മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുക യാണ്. ശനിയാഴ്ച ഹമാസിൻ്റെ ഇസ്രായേൽ ആക്രമണത്തിന് ശേഷം ഇസ്രയേലിനും ഗാസയ്ക്കും ഇടയിലുള്ള എല്ലാ അതിർത്തി മാർഗ്ഗങ്ങളും അടച്ചിരുന്നു. ഗാസയ്ക്കും ഈജിപ്തിനുമിടയിലുള്ള റാഫയിലെ ഒരേയൊരു ഓപ്പറേഷൻ ക്രോസിംഗിൽ ചൊവ്വാഴ്ച രാത്രി ഇസ്രായേൽ സൈന്യം വ്യോമാക്രമണത്തിലൂടെ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. 

ഈജിപ്തിൻ്റെ ആശങ്കകൾ

പതിറ്റാണ്ടുകളായി ഇസ്രായേൽ ഒരു ആശങ്ക മുന്നോട്ടുവയ്ക്കുന്നുണ്ട്. ഗാസയിൽ നില നിൽക്കുന്ന സംഘർഷം പരിഹരിക്കാൻ ഇസ്രായേൽ അറബ് ജനതയെ ഈജിപ്തിലെ സിനായ് പെനിൻസുലയിലേക്ക് കടത്തിവിടുമെന്നുള്ള ആശങ്കയാണ് ഈജിപ്തിനുള്ളത്. ഈ ആശങ്കയാണ് അൽ-സിസിയുടെ അഭിപ്രായങ്ങളിലൂടെ പ്രതിപലിപ്പിക്കുന്നതും. ഈജിപ്തിനെതിരെ വളരെക്കാലമായി കലാപം നടത്തി വരുന്ന ഇടമാണ് സിനായ് പെനിൻസുല.  ഈജിപ്തിലെ ജനസാന്ദ്രത കുറഞ്ഞ പ്രദേശം കൂടിയാണിത്. 

ഇതിനിടെ ബോംബാക്രമണത്തിലൂടെ ഗാസ മുനമ്പിൽ താമസിക്കുന്ന ജനങ്ങളെ സിനായിൽ പുനരധിവസിപ്പിക്കാൻ ഇസ്രായേൽ ശ്രമിക്കുന്നതായി ഈജിപ്ഷ്യൻ സർക്കാർ മാധ്യമങ്ങൾ,എഴുതിയിരുന്നു. അതിൻ്റെ ഭാഗമായാണ് ഗാസ മുനമ്പിൽ നിന്ന് പലസ്തീനികളെ ഒഴിപ്പിക്കാൻ ഇസ്രായേൽ നിർബന്ധം പിടിക്കുന്നതെന്നും ഈജിപ്ത് കരുതുന്നു. ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അത്യന്തം അപകടകരമാണെ ന്നും അത് മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുമെന്നും ഈജിപ്ത് പറഞ്ഞിരുന്നു. 

ഇസ്രായേലുമായി കരാറിൽ ഒപ്പുവെക്കുന്ന ആദ്യ രാജ്യം ഈജിപ്ത്

ഈജിപ്ത് ഇസ്രായേലുമായി നിരവധി യുദ്ധങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. 1967 നും 1982 നും ഇടയിൽ നടന്ന യുദ്ധത്തിൽ ഇസ്രായേൽ സിനായ് ഉപദ്വീപ് പിടിച്ചടക്കുകയും അവിടെ 18 ഇസ്രായേലി സെറ്റിൽമെൻ്റുകൾ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ 1979-ൽ ഇസ്രായേലും ഈജിപ്തും സമാധാന ഉടമ്പടി ഉണ്ടാക്കി. അങ്ങനെ ഇസ്രായേലുമായി സമാധാന ഉടമ്പടി ഒപ്പുവെച്ച ആദ്യ അറബ് രാജ്യമായി ഈജിപ്ത് മാറുകയും പതിറ്റാണ്ടു കൾ നീണ്ട സംഘർഷം അവസാനിക്കുകയും ചെയ്യുകയായിരുന്നു. 

1979ലെ കരാറിന് ശേഷവും ഇടയ്ക്കിടെ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഈജി പ്തും ഇസ്രായേലും തമ്മിൽ നല്ല ബന്ധമാണ് നിലനിൽക്കുന്നത്. ഇരു രാജ്യങ്ങൾക്കു മിടയിൽ, പ്രത്യേകിച്ച് ഗാസ മുനമ്പുമായി ബന്ധപ്പെട്ട് മികച്ച സുരക്ഷാ, രഹസ്യാന്വേ ഷണ സഹകരണവും നിലനിൽക്കുന്നുണ്ട്. 1948 മുതൽ 1967 വരെ ഈജിപ്ത് ഗാസ മുനമ്പും ഭരിച്ചിരുന്നു. എന്നാൽ വളരെക്കാലമായി ഈജിപ്തും ഇസ്രായേലും അവരുടെ സുരക്ഷാ ഭീഷണിയുടെ വീക്ഷണകോണിൽ നിന്നാണ് ഗാസ മുനമ്പിനെ നോക്കിക്കാണുന്നത്. 


Read Previous

വിവാദങ്ങളും, സംഘര്‍ഷവും, അധിക്ഷേപങ്ങളും ആഗോള പ്രശ്നങ്ങളും യുദ്ധവുമെല്ലാം ഫുട്ബോള്‍ മൈതാനം കീഴടക്കുമ്പോള്‍; ഇസ്രയേല്‍ – പലസ്തീന്‍ ഏറ്റുമുട്ടലും ഫുട്ബോളും

Read Next

ഇന്ധനവും മെഡിക്കല്‍ കിറ്റുകളും മോഷ്ടിച്ചു; ആരോപണവുമായി യുഎന്‍ ഏജന്‍സി, പിന്നാലെ ട്വീറ്റ് പിന്‍വലിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular