ജെഎൻ.1 കോവിഡ് വേരിയന്റിന് വ്യാപനശേഷി കൂടുതൽ; ഗുരുതരമായ അണുബാധകൾ ഉണ്ടാക്കില്ലെന്ന് വിദഗ്ധൻ


പുതിയ കൊറോണ വൈറസ് ഉപ-വകഭേദമായ ജെഎൻ.1 അതിവേഗം പടരുന്ന താണെന്ന് മുൻ എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ. എന്നാൽ ഗുരുതരമായ അണുബാധയ്ക്ക് കാരണമാകുന്നില്ലെന്നും ഗുലേറിയ പറഞ്ഞു. “ഈ വേരിയന്റ് വ്യാപനശേഷി കൂടുതലുള്ളതാണ്, ഇത് അതിവേഗം പടരും. കോവിഡ് -19 നെ വച്ച് നോക്കുമ്പോൾ ഇത് പെട്ടെന്ന് പകരുന്ന വകഭേദമായി മാറുകയാണ്,

യുഎസിലും യൂറോപ്പിലും, ഇന്ത്യയിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു.” – മുതിർന്ന പൾമണോളജിസ്റ്റ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. എന്നാൽ, പുതിയ വേരിയന്റ് ഗുരുതരമായ അണുബാധകൾക്കും ആശുപത്രിവാസ ത്തിനും കാരണമാകുന്നില്ലെന്ന് ഡാറ്റ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലക്ഷണങ്ങളും പ്രതിരോധവും

ആരോഗ്യം നിലനിർത്തുന്നതിനും പുതിയ ഉപ വേരിയന്റ് പിടിപെടുന്നത് തടയുന്നതിനുമുള്ള വഴികളെ കുറിച്ച് സംസാരിച്ച ഡോക്ടർ അതിനെ പ്രതിരോധി ക്കാനുള്ള മാർഗങ്ങളും വ്യക്തമാക്കി.

  1. നിങ്ങളുടെ കൈകൾ പതിവായി കഴുകുക. അതിലൂടെ മറ്റുള്ളവരിലേക്ക് അണുബാധ പടരുന്നത് ഒഴിവാക്കാം.
  2. നിങ്ങൾക്ക് പനി, ചുമ, ജലദോഷം എന്നിവ ഉണ്ടെങ്കിൽ തിരക്കേറിയ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക.

പ്രമേഹം, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ രോഗങ്ങളുള്ളവരോടും പ്രായമായവരോടും പൊതുവായി പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രോഗലക്ഷണങ്ങളെക്കുറിച്ച് ഗുലേരിയ പറഞ്ഞു.

പനി, ചുമ, ജലദോഷം, തൊണ്ടവേദന, ശരീരവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

ഇന്ത്യയിൽ പുതിയ കോവിഡ് വേരിയന്റ്

ലോകാരോഗ്യ സംഘടന തരംതിരിച്ച, ഒമിക്‌റോൺ വകഭേദത്തിന്റെ പിൻഗാമിയാണ് ജെഎൻ.1. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ ഏറ്റവും വേഗത്തിൽ പടരുന്ന വൈറസുകളിൽ ഒന്നായി മാറിയിരിക്കുന്നു. ഇന്ത്യയിൽ, ഒമൈക്രോണിന്റെ വകഭേദമായ ജെഎൻ.1 ന്റെ ആദ്യ കേസ് കേരളത്തിൽ 79 വയസ്സുള്ള ഒരു സ്ത്രീയിലാണ് കണ്ടെത്തിയത്.

ജെഎൻ.1 ന്റെ 22 കേസുകൾ ഡിസംബർ 21 വരെ രാജ്യത്താകെ റിപ്പോർട്ട് ചെയ്യപ്പെട്ടി ട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 22 ജെഎൻ1 കേസുകളിൽ 19 എണ്ണം ഗോവയിലും ഓരോന്ന് വീതം കേരളത്തിലും മഹാരാഷ്ട്ര യിലും കണ്ടെത്തി. ഒരു കേസിന്റെ വിശദാംശങ്ങൾ ഇതുവരെ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

എന്താണ് ജെഎൻ.1 സബ് വേരിയന്റ്?

ഈ വർഷം ഓഗസ്റ്റിലാണ് ജെഎൻ.1 സബ് വേരിയന്റ് ആദ്യമായി കണ്ടെത്തിയത്. ഒമിക്‌റോണിന്റെ ഉപ വകഭേദമായ ബിഎ.2.86ൽ നിന്നാണ് ഇത് രൂപപ്പെട്ടത്. 2022 ന്റെ തുടക്കത്തിൽ, ബിഎ.2.86 ആണ് കോവിഡ് കേസുകളുടെ വർദ്ധനവിന് കാരണമായത്.

ഒമൈക്രോണിന്റെ ഉപ-വകഭേദമായ ജെഎൻ.1 ശക്തമായ പ്രതിരോധശേഷി യുള്ളവരെപ്പോലും എളുപ്പത്തിൽ ബാധിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഏറ്റവും വേഗത്തിൽ വളരുന്ന വേരിയന്റായിട്ടാണ് ജെഎൻ.1നെ യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) വിശേഷിപ്പിച്ചത്. 2023 ഒക്‌ടോബർ 30നും 2023 നവംബർ 5നും ഇടയിലുള്ള എല്ലാ കൊറോണ വൈറസ് കേസുകളിലും 3.3 ശതമാനം മാത്രമാണ് ജെഎൻ.1 ഉപ-വേരിയന്റിലുള്ളത്. എന്നാൽ ഒരു മാസത്തിന് ശേഷം അതിന്റെ വ്യാപനം ഏകദേശം 86 ശതമാനം വർദ്ധിച്ചുവെന്ന് . മഹാരാഷ്ട്രയിലെ ജീനോം സീക്വൻസിംഗ് കോർഡിനേറ്റർ ഡോ. രാജേഷ് കാര്യകാർട്ടെ പറയുന്നു.


Read Previous

മുള്‍ക്കിരീടമായിരുന്നില്ല; പടിയിറങ്ങുന്നത് ചാരിതാര്‍ത്ഥ്യത്തോടെ: ആന്റണി രാജു

Read Next

ഗണേഷിനെ മന്ത്രിയാക്കാനുള്ള തീരുമാനം എല്‍ഡിഎഫ് പിന്‍വലിക്കണം; സത്യപ്രതിജ്ഞ യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് വിഡി സതീശന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular