മസ്കറ്റ്: ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയുടെ പശ്ചാത്തലത്തിൽ പലസ്തീൻ ജനതക്ക് ഐക്യദാർഡ്യവുമായി കെഎംസിസി നേതാക്കൾ ഒമാനിലെ പലസ്തീൻ അംബാസഡർ ഡോ. തയാസിർ ഫർഹത്ത് അവർകളെ സന്ദർശ്ശിച്ചു. ഗാസയിൽ അടിയന്തിരമായി ഇപ്പോൾ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ സാധ്യതകളെ കുറിച്ച് അംബാസഡറുമായി ചർച്ച ചെയ്തു.
ഇന്ത്യന്‍ ജനതയും പലസ്തീന്‍ ജനതയും എന്നും ഒരേ മനസ്സുമായായിരുന്നു നീങ്ങിയത്. സ്നേഹോഷ്മളമായ വികാരമായിരുന്നു രണ്ടു കൂട്ടരും പരസ്പം കാത്തുവെച്ചിരുന്നത്. പലസ്തീനുള്ള ഇന്ത്യാഗവണ്‍മെന്‍റിന്‍റെ പിന്തുണയും സഹായവുമായി മുന്‍ വിദേശകാര്യ സഹമന്ത്രിയും മുസ്ലിം ലീഗിന്റെ സമുന്നത നേതാവുമായിരുന്ന ഇ.അഹമ്മദ് സാഹിബ് യാസര്‍ അറഫാത്തിന്‍റെ അടുക്കലേക്ക് വന്നത് ഡോ. തയാസിർ ഫർഹത്ത് ഓർത്തെടുത്തു.
പലസ്തീൻ അധിനിവേഷത്തിന്റെ തുടക്കകാലത്ത് മഹാത്മാഗാന്ധിയുടെയും, പിൽക്കാലത്ത് ഇന്ദിരാഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ പലസ്തീൻ വിഷയത്തിലെടുത്ത നിലപാടുകളും ഇന്ത്യയിലെ മനുഷ്യാവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന കോടി ജനങ്ങളുടെ നിലപാടായി പലസ്തീൻ ജനത എക്കാലവും കാണുമെന്ന് അംബാസഡർ പറഞ്ഞു. നന്ദി സൂചകമായി പലസ്തീൻ വിപ്ലവത്തിന്റെ പ്രതീകമായ കഫിയ ധരിപ്പിച്ചാണ് അംബാസഡർ ഡോ. തയാസിർ ഫർഹത്ത് കെഎംസിസി നേതാക്കളെ തിരിച്ചയച്ചത്. റുവി കെഎംസിസി ജനറർ സെക്രട്ടറി അമീർ കാവനൂർ, ട്രഷറർ മുഹമ്മദ് വാണിമേൽ, തുടങ്ങിയവർ പങ്കെടുത്തു.