ആലപ്പുഴയില്‍ മുതുകുളം വെട്ടത്തുകടവിൽ കായലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറാട്ടുപുഴ കള്ളിക്കാട് ഷിജു ഭവനത്തിൽ ഷിബുവിന്റെ മകൻ ഷിബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്, പുലർച്ചെ മൂന്ന് മണിയോടെ വെട്ടത്തുകടവ് കിഴക്കേകരയിൽ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. സംഭവം ആറാട്ടുപുഴയെ നടുക്കിയിട്ടുണ്ട്.
‘കൂട്ടുകാരുമൊത്ത് വള്ളത്തില്‍ കറങ്ങാന്‍ പോയതാണ് ഷിബിന്‍. തുഴയുന്നതിന്നിടെ കഴുക്കോല്‍ വെള്ളത്തില്‍ പോയി. കഴുക്കോല്‍ എടുക്കാന്‍ ഷിബിന്‍ ചാടി. ഒരു സുഹൃത്തുകൂടി ഒപ്പം ചാടി. സുഹൃത്ത് മുങ്ങുന്നത് കണ്ടപ്പോള്‍ അടുത്തുള്ള വള്ളക്കാര്‍ അടുത്തെത്തി ഇയാളെ രക്ഷിച്ചു. ആ സമയത്ത് ഷിബിന്‍ നീന്തുന്നുണ്ടായിരുന്നു എന്നാണ് വള്ളക്കാര്‍ പറഞ്ഞത്. സുഹൃത്തിനെ രക്ഷിച്ച് ഷിബിനെ തിരഞ്ഞപ്പോള്‍ യുവാവിനെ കാണാനില്ലായിരുന്നു.
ബോട്ട് ചാലിലാണ് സംഭവം നടന്നത്. ഇവിടങ്ങളില്‍ വലിയ ആഴമാണ് നിലവിലുള്ളത്-ആറാട്ടുപുഴ വാര്‍ഡ് മെമ്പര്‍ അല്‍ അമീന്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. എല്ലാവര്‍ക്കും നീന്തല്‍ അറിയാമായിരുന്നു. എന്നിട്ടും ഇത് സംഭവിച്ചു എന്നത് ഞങ്ങളെ നടുക്കുന്നു-അമീന്‍ പറയുന്നു.