വന്ദേ ഭാരതിന് ഇന്ന് മുതൽ ചെങ്ങന്നൂരില്‍ സ്‌റ്റോപ്പ്; കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരണം


തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസർകോട് വരെ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനിന് ഇന്ന് മുതൽ ചെങ്ങന്നൂരിൽ സ്‌റ്റോപ്പുണ്ടാകും. ഇതേ തുടര്‍ന്ന് ട്രെയിനിന്റെ സമയക്രമത്തിലും മാറ്റം വരുത്തി. 6.03ന് കൊല്ലത്തെത്തുന്ന വന്ദേഭാരത് 2 മിനിറ്റോളം ഇവിടെ നിർത്തിയിടും. ശേഷം 6.05ന് കൊല്ലത്ത് നിന്നും പുറപ്പെട്ട് 6.53ന് ചെങ്ങന്നൂരിൽ എത്തും. ചെങ്ങന്നൂരിൽ രണ്ട് മിനിറ്റ് നിർത്തിയ ശേഷം 6.55ന് ഇവിടെ നിന്ന് യാത്ര പുനരാരംഭിക്കും. അതേസമയം, കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ നേത്യത്വത്തിൽ ചെങ്ങന്നൂരിൽ ഇന്ന് രാവിലെ ട്രെയിനിന് സ്വീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തെ എത്തിയിരുന്ന സമയത്ത് തന്നെ വന്ദേഭാരത് കോട്ടയത്തും എറണാകുളത്തും എത്തും. ഇതിൽ മാറ്റമുണ്ടാകില്ല. എന്നാല്‍, തൃശൂരിലും വന്ദേഭാരതിന്റെ സമയക്ര മത്തിൽ മാറ്റമുണ്ടാകും. മുൻ നിശ്ചയിച്ച പ്രകാരം 9.30ന് തന്നെ എത്തുന്ന വന്ദേഭാരത് ഒരു മിനിറ്റ് അധികം തൃശൂരിൽ കിടക്കും. നേരത്തെ 2 മിനിറ്റാണ് നിർത്തിയിട്ടിരുന്ന തെങ്കിൽ നാളെ മുതൽ തൃശൂരിൽ വന്ദേഭാരത് 3 മിനിറ്റ് നിർത്തിയിടും. ശേഷം 9.33ന് ഇവിടെ നിന്ന് പുറപ്പെടും. ഷൊർണൂർ മുതൽ കാസർകോട് വരെയുള്ള സ്‌റ്റേഷനുകളിൽ നിലവിലെ സമയപ്രകാരം തന്നെ വന്ദേഭാരത് എത്തും. കോഴിക്കോട്, കണ്ണൂർ, കാസർകോട് സ്‌റ്റേഷനുകളിലാണ് ഷോർണൂർ കഴിഞ്ഞാൽ വന്ദേഭാരത് നിർത്തുക.

മടക്കയാത്രയിലും കാസർകോട് മുതൽ ഷൊർണൂർ വരെ സമയക്രമം നിലവിലേത് സമാനമായി തുടരും. എന്നാൽ തൃശൂരിൽ ഒരു മിനിറ്റ് അധികം നിർത്തിയിടും. 6.10ന് തന്നെ എത്തുന്ന വന്ദേഭാരത് ഇവിടെനിന്നും പുറപ്പെടുക 6.13നായിരിക്കും. എറണാകുളത്തും കോട്ടയത്തും സമയത്തിൽ മാറ്റമില്ല. ചെങ്ങന്നൂരിൽ 8.46 ന് ട്രെയിനെത്തും. 8.48 ന് ഇവിടെ നിന്ന് പുറപ്പെടും. കൊല്ലത്ത് 9.34ന് എത്തുന്ന ട്രെയിൻ 9.36ന് ഇവിടെ നിന്ന് പുറപ്പെടും. മുൻപത്തേതിലും അഞ്ച് മിനിറ്റ് വൈകി 10.40നാവും ട്രെയിൻ തിരുവനന്തപുരത്ത് തിരിച്ചെത്തുക.


Read Previous

ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 270 പേര്‍; അഭയാര്‍ത്ഥി ക്യാമ്പിനു നേര്‍ക്കും വ്യോമാക്രമണം

Read Next

ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊലകള്‍ ഉടന്‍ അവസാനിപ്പിക്കണം, ഗാസയില്‍ നടക്കുന്നത് മനുഷ്യത്വ വിരുദ്ധമായ കാര്യങ്ങള്‍; മുന്നറിയിപ്പുമായി ഇറാന്‍; ലെബനനിലെ ഹിസ്ബുള്‍ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ആക്രമണം; ഹിസ്ബുള്ള കമാന്‍ഡര്‍ കൊല്ലപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular