മകനെ ഭർത്താവിനെ കാണിക്കില്ലെന്ന വാശി പകയായി; കോടതി വിധി വന്നതിനു പിന്നാലെ ക്രൂരമായ കൊല: സൂചന ആഗ്രഹിച്ചത് ഭർത്താവിൻ്റെ കണ്ണൂനീർ, സന്തോഷകരമായ കുടുംബ ജീവിതത്തിൽ കോവിഡ് എത്തിയതോടെ എല്ലാം തകർന്നു, ചുരളഴിഞ്ഞ കൊലപാതകം.


ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ലോകത്ത് അറിയപ്പെടുന്ന പേരായി മാറിയ 39 കാരി സുചന സേത്ത് തൻ്റെ നാലു വയസ്സുള്ള മകനുമായി ബംഗളൂരുവിൽ നിന്ന് ഗോവയിലെ ദബോലിം എയർപോർട്ടിൽ എത്തി. ഇവിടെ നിന്ന് അവർ കണ്ടോലിം ഏരിയയിലേക്ക് ഒരു കാബ് ബുക്ക് ചെയ്തു. സോൾ ബയാൻ ഗ്രാൻഡ് ഹോട്ടലിൽ എത്തിയ അവർ 404-ാം നമ്പർ മുറി ചെക്ക്-ഇൻ ചെയ്തു. ഹോട്ടൽ ബുക്കിംഗ് സൂചന നേരത്തെ നടത്തിയിരുന്നു. റിസപ്ഷനിൽ തൻ്റെ ഐഡി കാർഡ് നൽകി. തുടർന്ന് ജനുവരി 6, 7, 8 തീയതികളിൽ സുചന മകനോടൊപ്പം ഗോവയുടെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു.

അതുവരെ എല്ലാം ശരിയായിരുന്നു. എന്നാൽ ജനുവരി എട്ടിന് രാത്രി പത്ത് മണിയോടെ സുചന ഹോട്ടൽ റിസപ്ഷനിലേക്ക് വിളിച്ച് ബംഗളൂരുവിലേക്ക് കാബ് ബുക്ക് ചെയ്യാൻ ആവശ്യപ്പെട്ടു. ഹോട്ടൽ ജീവനക്കാർക്ക് ഈ ആവശ്യം വിചിത്രമായി തോന്നി. ബംഗളൂരുവിലേക്ക് കാറിൽ പോകുന്നതിനു പകരം വിമാനത്തിൽ പോകുന്നത് വളരെ ചെലവുകുറവും സമയ ലാഭവുമാണെന്ന് ഫോൺ എടുത്ത ജീവനക്കാരൻ ഉപദേശിച്ചു. എന്നാൽ താൻ ബംഗളൂരുവിലേക്ക് കാബിൽ മാത്രമേ പോകുന്നുള്ളുവെന്നും ഇപ്പോൾ ത്തന്നെ തനിക്കായി ഒരു കാബ് ബുക്ക് ചെയ്തു തരണമെന്നും സൂചന ആവർത്തിച്ചു. പണത്തെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്നും വാടക എത്ര വേണമെങ്കിലും തരാമെന്നും അവർ പറഞ്ഞു.

അപ്പോഴേക്കും സമയം അർധരാത്രിയോടടുത്തിരുന്നു. ജനുവരി ഒൻപത് പുലർച്ചെ ഒരു മണിയോടെ ഇന്നോവ കാർ ഹോട്ടലിലെത്തി. സൂചന റിസപ്ഷനിലെത്തി ബില്ലടച്ചു. ചെക്കൗട്ട് കഴിഞ്ഞ് യുവതി ബാഗും തൂക്കി ഹോട്ടലിൽ നിന്ന് ഇറങ്ങി പുറത്ത് പാർക്ക് ചെയ്തിരുന്ന ഇന്നോവ കാറിൽ കയറിയിരുന്നു. കാർ ഗോവിൽ നിന്നും ബംഗളൂരിലേക്ക് പുറപ്പെട്ടു. എന്നാൽ അപ്പോഴാണ് ജീവനക്കാർ മറ്റൊരു കാര്യം ശ്രദ്ധിച്ചത്. സൂചന ഹോട്ടലിൽ എത്തിയത് നാലു വയസ്സുള്ള മകനുമൊത്തായിരുന്നു. എന്നാൽ ചെക്ക് ഔട്ട് കഴിഞ്ഞ് ഹോട്ടലിൽ നിന്ന് ഇറങ്ങുമ്പോൾ യുവതിയുടെ പക്കൽ ഒരു ബാഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മകൻ ഒപ്പം ഉണ്ടായിരുന്നില്ല.

ഗോവയിൽ നിന്ന് ബംഗ്ലൂരിലേക്ക് ഏകദേശം 682 കിലോമീറ്ററുണ്ട്. റോഡ് മാർഗം ഈ യാത്ര പൂർത്തിയാക്കാൻ ഏകദേശം 13 മണിക്കൂർ എടുക്കും. സൂചന കാറിൽ യാത്ര ചെയ്യുന്ന സമയത്ത് പ്രഭാതം വിടർന്നിരുന്നു. നേരം പുലർന്നപ്പോൾ തന്നെ സൂചന താമസിച്ച ഹോട്ടലിലെ ജീവനക്കാർ മുറികൾ വൃത്തിയാക്കാൻ ആരംഭിച്ചു. ഇൻഫർമേഷൻ മുറി വൃത്തിയാക്കുന്നതിനിടയിലാണ് ജീവനക്കാർ ഒരു കാര്യം ശ്രദ്ധിച്ചത്. മുറിയിൽ കുറച്ചു രക്തത്തുള്ളികൾ കിടക്കുന്നു. രക്തം കണ്ടപ്പോൾ തന്നെ അയാൾ ഭയന്നു. ഉടൻ തന്നെ ഇക്കാര്യം ഹോട്ടൽ മാനേജരെ അറിയിച്ചു. മാനേജർ ഉടൻ തന്നെ കലങ്കുട്ട് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. അപ്പോഴേക്കും സമയം രാവിലെ എട്ട് മണിയായിക്കഴിഞ്ഞിരുന്നു. വിവരം ലഭിച്ചയുടൻ പൊലീസ് ഹോട്ടൽ മുറിയിലെത്തി. രക്തത്തുള്ളികൾ പരിശോധിച്ച പൊലീസ് ആ മുറിയിൽ എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കി.

ഹോട്ടൽ ജീവനക്കാരെ ചോദ്യം ചെയ്തതിൽ നിന്ന് മുറിയിൽ താമസിച്ചിരുന്ന അതിഥിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. മുറിയിൽ താമസിച്ചിരുന്നയാൾ ബംഗളൂരു സ്വദേശിയായ സൂചിന സേത്ത് എന്ന സ്ത്രീയായിരുന്നുവെന്നും രാത്രി ഒരു മണിയോടെ അവർ ഈ മുറി ഒഴിഞ്ഞതായും പൊലീസ് മനസ്സിലാക്കി. തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. നാലുവയസ്സുള്ള കുട്ടിയുമായാണ് സൂചന ബംഗളൂരുവിൽ നിന്ന് ഗോവയിലേക്ക് വന്നതെന്ന സൂചന ലഭിച്ചു. രാത്രി ഒരു മണിയോടെ കാബിൽ ബംഗളൂരുവിലേക്ക് മടങ്ങിയെന്നും മനസ്സിലാക്കി. വിമാനത്തിന് പകരം കാറിൽ ബംഗളൂരുവിലേക്ക് മടങ്ങുവാനുള്ള. സൂചനയുടെ തീരുമാനം പൊലീസിനെ അമ്പരപ്പിച്ചു. ഇതിനിടയിലാണ് യുവതി  ഒരു കുട്ടിയുമായാണ് വന്നതെന്നും എന്നാൽ തനിച്ചാണ് മടങ്ങിയതെന്നുമുള്ള വിവരം ലഭിച്ചത്. ഇതോടെ അതൊരു കുഴഞ്ഞു മറിഞ്ഞ കേസാണെന്ന്  പൊലീസിന് മനസ്സിലായി. നാല് വയസ്സുള്ള ആ കുട്ടി എവിടെ പോയി എന്നായിരുന്നു അപ്പോൾ പൊലീസിന് മുന്നിലുള്ള ചോദ്യം. മുറിയിൽ ഉണ്ടായിരുന്ന രക്തത്തിന്റെ പാടുകൾ ആരുടേതായിരുന്നു എന്നുള്ളതും ഒരു ചോദ്യമായി തന്നെ അവശേഷിച്ചു. 

പൊലീസ് ഉടൻ തന്നെ തന്ത്രപരമായി നീങ്ങാൻ തീരുമാനിച്ചു. ഹോട്ടലിലെ ട്രാവൽ ഡെസ്കിൽ നിന്ന് ഇന്നോവ കാർ അയച്ച ട്രാവൽ ഏജൻസിയുടെ നമ്പർ എടുത്തു. തുടർന്ന് ഗോവ പൊലീസ് കാർ ഡ്രൈവറെ വിളിച്ചു. ഫോൺ എടുത്ത ഡ്രൈവറോട് കാറിലുള്ള യുവതിയോട് സംസാരിക്കണം എന്ന് ആവശ്യപ്പെട്ടു. തുടർന്ന് യുവതി ലൈനിലെത്തി. പൊലീസ് യുവതിയോട് നിങ്ങളുടെ മകൻ എവിടെയെന്ന് ചോദിച്ചപ്പോൾ കുട്ടി ഗോവയിൽ ഒരു ബന്ധുവിൻ്റെ കൂടെയാണെന്നാണ് യുവതി ഭയമില്ലാതെ മറുപടി പറഞ്ഞത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം കുട്ടിയെ തിരിച്ചുകൊണ്ടു വരുമെന്നു പറഞ്ഞ സൂചന . ഗോവയിലുള്ള ബന്ധുവിൻ്റെ വിലാസവും പൊലീസിന് നൽകി. തങ്ങൾ തെറ്റായ വഴിയിലൂടെയാണോ സഞ്ചരിക്കുന്നതെന്ന് പൊലീസിന് ആ നിമിഷം തോന്നി. എന്നാൽ സംശയ നിവർത്തി വരുത്തി കളയാമെന്ന് കരുതി സൂചന നൽകിയ വിലാസത്തിലേക്ക് ഒരു പൊലീസ് സംഘത്തെ അയച്ചു. എന്നാൽ പ്രദേശമാകെ തിരഞ്ഞിട്ടും വിവരം നൽകിയ വിലാസം കണ്ടെത്താനായില്ല. വിവരങ്ങളിൽ നൽകിയിരിക്കുന്ന വിലാസം വ്യാജമായിരുന്നു എന്ന് അപ്പോഴാണ് പൊലീസിന് മനസ്സിലായത്. 

ഉടൻ തന്നെ പൊലീസ് സൂചന സഞ്ചരിച്ച വാഹനത്തിൻ്റെ ഡ്രൈവറെ വീണ്ടും വിളിച്ചു. നിങ്ങൾ പോകുന്ന വഴി ഏതെങ്കിലും പൊലീസ് സ്റ്റേഷൻ കണ്ടാൽ അവിടെ കാർ നിർത്തി തിരികെ വിളിക്കാൻ ഗോവ പൊലീസ് ഡ്രൈവറോഡ് ആവശ്യപ്പെട്ടു. തങ്ങൾ വിളിച്ച കാര്യം സൂചന അറിയരുതെന്നും പൊലീസ് ഡ്രൈവറോട് പറഞ്ഞു. ബംഗളൂരുവിൽ നിന്ന് 200 കിലോമീറ്റർ അകലെ കർണാടക സംസ്ഥാനത്ത് ഉൾപ്പെടുന്ന  ചിത്രദുർഗ പ്രദേശത്തുകൂടിയായിരുന്നു ആ സമയം വാഹനം കടന്നു പോയിക്കൊണ്ടി രുന്നത്. ആ സമയത്താണ് ഡ്രൈവറുടെ കണ്ണുകൾ ചിത്രദുർഗയിലെ ഇമംഗല പൊലീസ് സ്റ്റേഷൻ എന്ന ബോർഡിൽ പറഞ്ഞതും. ഉടൻ തന്നെ കാർ പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചു കയറ്റി. നടക്കുന്നത് എന്താണെന്ന് സൂചന മനസ്സിലാക്കുന്നതിന് മുൻപ് ഡ്രൈവർ ഇമംഗല പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന പൊലീസുകാരെ ഗോവ പൊലീസിൻ്റെ വിവരത്തെക്കുറിച്ച് അറിയിക്കുകയും ഫോൺ ഡയൽ ചെയ്ത് ഗോവ പൊലീസുമായി സംസാരിക്കാൻ അവസരം ഒരുക്കുകയും ചെയ്തു. 

ഗോവ പൊലീസ് സംഭവം മുഴുവൻ ഇമംഗല പൊലീസിനോട് വിശദീകരിച്ച് യുവതി യുടെ വിവരങ്ങളും സാധനങ്ങളും പരിശോധിച്ചാൽ അഭ്യർത്ഥിച്ചു. ഇന്നോവ കാറിലുണ്ടായിരുന്ന വലിയ ബാഗ് പരിശോധിച്ച കർണാടക പൊലീസ് ഞെട്ടി. മുകളിലെ വസ്ത്രങ്ങൾ മാറ്റി നോക്കിയപ്പോൾ ബാഗിനടിയിൽ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ സൂചനയെ പൊലീസ് കസ്റ്റഡിയി ലെടുത്തു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയെന്ന് വിവരം അറിഞ്ഞ ഗോവ പൊലീസ് ഇമംഗല പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു.

ഗോവ പൊലീസിൻ്റെ മനസ്സിൽ നിരവധി ചോദ്യങ്ങളുണ്ടായിരുന്നു. ബാഗിൽ മൃതദേഹം കിടന്ന നാലു വയസ്സുള്ള കുട്ടി ആരായിരുന്നു? അവൻ സൂചിനയുടെ മകനായിരുന്നോ? മകനായിരുന്നെങ്കിൽ പിന്നെ എന്തിനാണ് അമ്മ മകനെ കൊന്നത്? കൊലപാതകത്തിന് ശേഷം മൃതദേഹം ബാഗിലാക്കി എന്തിനാണ് 682 കിലോമീറ്റർ ദൂരം പി്നിട്ട് ബംഗളൂരു വിലേക്ക് പോയത്? മൃതദേഹം എവിടെയെങ്കിലും ഒളിപ്പിക്കണമെങ്കിൽ എന്തുകൊണ്ട് ഗോവയിൽ ചെയ്തില്ല? ഇതിനെല്ലാം പുറമേ എന്തിനാണ് അമ്മ തൻ്റെ കുഞ്ഞിനെ കൊല്ലു ന്നതെന്ന ചോദ്യമായിരുന്നു പ്രധാനമായും ഉയർന്നത്.

ഈ ചോദ്യങ്ങളുമായി ഗോവ പൊലീസിന്റെ ഒരു സംഘം കർണാടകയിലെ ഇമംഗല പൊലീസ് സ്റ്റേഷനിൽ എത്തി. ആദ്യം ഗോവ പൊലീസ് ചിത്രദുർഗയിലെ കോടതിയിൽ വിവരങ്ങൾ ഹാജരാക്കി ട്രാൻസിറ്റ് റിമാൻഡ് ചെയ്തു. തുടർന്ന് പോസ്റ്റുമോർട്ടത്തിനായി കുട്ടിയുടെ മൃതദേഹം ചിത്രദുർഗയിലെ സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. എങ്ങനെയാണ് കുട്ടി കൊല്ലപ്പെട്ടതെന്ന ചോദ്യത്തിനുത്തരം പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ കണ്ടെത്താൻ കഴിയുകയുള്ളൂ.

ഇതിന് പിന്നാലെ കോടതിയുടെ അനുമതിയോടെ ഗോവ പൊലീസ് വീണ്ടും ഗോവ യിലേക്ക് പുറപ്പെട്ടു. മടക്കയാത്രയിൽ തന്നെ സൂചന പകുതി കഥകളും പൊലീസിനോട് പറഞ്ഞിരുന്നു. ഗോവയിൽ എത്തിയ ശേഷം അവർ പൊലീസിനോട് ബാക്കി സത്യങ്ങൾ കൂടി വെളിപ്പെടുത്തി. ഇപ്പോൾ ഗോവ പൊലീസിൻ്റെ പക്കൽ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരമുണ്ട്.

39 വർഷം മുമ്പ് കൊൽക്കത്തയിലാണ് സുചന സേത്ത് ജനിച്ചത്. സാമ്പത്തികമായും സാമൂഹികമായും ഉയർന്ന കുടുംബത്തിലെ വ്യക്തി. കുട്ടിക്കാലം മുതൽ തന്നെ ഇൻഫർമേഷൻ ടെക്നോളജിയിൽ തത്പരയായിരുന്നു. വായനയിലും എഴുത്തിലും മിടുക്കി. പല ഭാഷകളിലും പ്രാവീണ്യം. ഫിസിക്‌സ് ഓണേഴ്‌സിൽ ഉന്നത റാങ്കോടെ ബിരുദം നേടി. സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദവും തുടർന്ന് ഡാറ്റ സയൻസും പഠിച്ചു. പിന്നീട്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐയിലും പ്രാവീണ്യം നേടി. ലോകത്തിലെ പല പ്രശസ്ത സർവകലാശാലകളിലൊക്കെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു. ഡാറ്റാ സയൻസിലും എഐയിലും സുചനയ്ക്ക് 12 വർഷത്തെ പരിചയമുണ്ട്. പിന്നീട് ബംഗളൂരുവിൽ ഒരു സ്റ്റാർട്ടപ്പ് കമ്പനി തുടങ്ങി. മൈൻഡ്‌ഫുൾ എഐ ലാബ് എന്ന ഈ കമ്പനിയുടെ സ്ഥാപകയും സിഇഒയുമായിരുന്നു സൂചന.

2010-ൽ ബംഗളൂരുവിൽ വച്ചാണ് കേരളത്തിലെ താമസക്കാരനായ വെങ്കിട്ടരാമനെ സൂചന പരിചയപ്പെടുന്നത്. ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. നല്ല വിദ്യാഭ്യാസമുള്ള കുടുംബത്തിൽ നിന്നാണ് വെങ്കട്ടും വരുന്നത്. വിവാഹ ശേഷം എല്ലാം നല്ല രീതിയിൽത്തന്നെ മുന്നോട്ടുപോയി. ഒൻപത് വർഷത്തിന് ശേഷം, അതായത് 2019 ൽ, ഇരുവർക്കും ഒരു മകൻ ജനിച്ചു. അപ്പോഴൊന്നും അവരുടെ ജീവിതത്തിൽ പ്രശ്നങ്ങളേതുമുണ്ടായിരുന്നില്ല. എന്നാൽ 2020ൽ കൊറോണ വന്നതോടെ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം വഷളാകാൻ തുടങ്ങി. ഇരുവരും തമ്മിലുള്ള വഴക്ക് രൂക്ഷമായതോടെ വേർപിരിഞ്ഞ് താമസിക്കാൻ ആരംഭിച്ചു. എന്നാൽ മകൻ അമ്മയ്‌ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ വേർപിരിഞ്ഞിട്ടും വെങ്കിട്ടരാമൻ മകനെ കാണാൻ പലപ്പോഴും സുചനയുടെ അടുത്ത് വന്നിരുന്നു. എന്നാൽ മകനെ കാണാൻ അനുവദിച്ചിരുന്നില്ല. ഇതോടെ വിഷയം വീണ്ടും കോടതിയിലെത്തി. ഇരുവരും വിവാഹമോചനത്തിന് അപേക്ഷ നൽകി. ഹർജിയിൽ ഇരുവരും തങ്ങളുടെ മകൻ്റെ സംരക്ഷണം ആവശ്യപ്പെട്ടിരുന്നു.

തന്നെ മകനെ കാണാൻ അനുവദിക്കുന്നില്ലെന്ന് വെങ്കിട്ടരാമൻ പലതവണ കോടതി യിൽ പരാതിപ്പെട്ടിരുന്നു. ഒടുവിൽ, 2023 അവസാനത്തോടെ, ഇരുവരുടെയും വേർപിരിയൽ സംബന്ധിച്ച് ബംഗളൂരു ജില്ലാ കോടതി വിധി പ്രസ്താവിച്ചു. ഇരുവരും നിയമപരമായി വിവാഹമോചനം നേടി. എന്നാൽ ഇതോടൊപ്പം മറ്റൊരു നിർദ്ദേശം കൂടി കോടതി നൽകി. മകൻ അമ്മയോടൊപ്പം അതായത് സൂചിനയുടെ കൂടെ തന്നെ തുടരാനാണ് തീരുമാനം. എന്നാൽ വെങ്കിട്ടരാമന് തൻ്റെ മകനെ മാസത്തിൽ നാല് തവണ അതായത് എല്ലാ ഞായറാഴ്ചയും കാണാൻ കഴിയും. കോടതിയുടെ ഈ തീരുമാനത്തി നെതിരെ സൂചന അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഒരു നിമിഷം പോലും വെങ്കിട്ട രാമൻ മകനുമായി ഇടപഴകുന്നത് സൂചനക്ക് സഹിക്കാൻ കഴിഞ്ഞില്ല. എന്നാൽ മകനെ കണ്ട ശേഷം വളരെ സന്തോഷവാനായിരുന്നു വെങ്കിട്ടരാമൻ.

ഭർത്താവിൻ്റെ സന്തോഷം സൂചനയുടെ ഉറക്കം കെടുത്തി. ഭർത്താവിൻ്റെ സന്തോഷം എങ്ങനെ നശിപ്പിക്കാം എന്നായി സൂചനയുടെ ചിന്ത. ഒടുവിൽ ഏതുനിമിഷവും സൂചന അതിനെക്കുറിച്ച് ആലോചിച്ചു കൊണ്ടു തന്നെയിരുന്നു. യാദൃശ്ചികമായി പുതുവർഷ ത്തിൽ വെങ്കിട്ടരാമന് വിദേശത്തേക്ക് പോകുവാനുള്ള അവസരം എത്തി. വിദേശത്ത് പോകുന്നതിനു മുൻപ് ജനുവരി 7 ന് പക്ഷേ അദ്ദേഹത്തിന് മകനെ കാണാൻ കഴിഞ്ഞി. ജനുവരി 6 ശനിയാഴ്ച തന്നെ സൂചന മകനുമായി ഗോവയിലേക്ക് പോവുകയായിരുന്നു.

ഗോവയിൽ മകനോടൊപ്പം. സൂചന രണ്ടു ദിവസം താമസിച്ചു. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വഴക്കോ വിവാഹമോചനമോ എന്താണെന്നുപോലും നാലു വയസ്സുകാര നായ ആ മകന് അറിയില്ലായിരുന്നു. തനിക്ക് അച്ഛനെയും അമ്മയെയും വേണ മെന്നായിരുന്നു അവൻ ആവശ്യപ്പെട്ടിരുന്നത്. പപ്പ എന്ന വാക്ക് അവൻ്റെ വായിൽ നിന്ന് പുറത്തു വരുമ്പോഴെല്ലാം സൂചനയുടെ വെറുപ്പ് വർദ്ധിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ ജനുവരി 8 ന് രാത്രി എട്ടാം തീയതി രാത്രി എട്ടുമണിക്കും 10 മണിക്കുമിടയിൽ സ്വന്തം കൈകൊണ്ട് അമ്മ മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.

കുഞ്ഞിന്റെ പോസ്റ്റുമോർട്ടം നടത്തിയത് ഹിരിയൂർ സർക്കാർ ആശുപത്രിയുടെ ചുമതലയുള്ള ഡോക്ടർ കുമാർ നായിക്കാണ്. അദ്ദേഹമാണ് കൊലപാതകത്തിൻ്റെ രീതി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കുട്ടിയെ കൊലപ്പെടുത്താൻ തലയിണയോ ബെഡ്ഷീറ്റോ ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത് ഉപയോഗിച്ച് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ മറ്റെവിടെയും മുറിവുകളും രക്തത്തിൻ്റെ അംശമോ ഇല്ല. അതേസമയം കഴുത്തു ഞെരിച്ചത് മൂലം കുട്ടിയുടെ മുഖത്ത് ഞരമ്പുകൾ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


Read Previous

നിയമസഭ സമ്മേളനം ജനുവരി 25 മുതല്‍; ബജറ്റ് ഫെബ്രുവരി രണ്ടിന്

Read Next

രാമക്ഷേത്ര ഉദ്ഘാടനം ബിജെപിയുടെ സ്വകാര്യ പരിപാടി’: സ്വാമി പ്രസാദ് മൗര്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular