Category: kavithakal

kavitha
കവിത ‘ മുറിവ്’ മഞ്ജുള ശിവദാസ്‌

കവിത ‘ മുറിവ്’ മഞ്ജുള ശിവദാസ്‌

ഇണങ്ങാത്ത വരിയിൽനിന്നൂരി-ത്തെറിച്ച വാക്കേറ്റു മുറിഞ്ഞതാണത്രേ!ആത്മാഭിമാനക്ഷതം തീർത്ത വിങ്ങലൊരു-ചിതയായ് പുകഞ്ഞു കത്തുന്നു.. സത്യങ്ങൾ തേടാത്ത വേട്ടനായ്ക്കൾക്കവൾഇരയായെറിഞ്ഞിട്ടതായിരുന്നു..പിടിപാടു കളരിയ്ക്കകത്തൊതുങ്ങാത്തവർ-ക്കപമൃത്യു പുതുമയല്ലിവിടെ.. നെറികെട്ട രാഷ്ട്രീയ ധാർഷ്ട്യം തിളയ്ക്കു-മ്പൊഴതിൽ വെന്തൊടുങ്ങുന്നു നീതി..ഇവിടെത്ര കാലമിനിയും കടന്നാലും-നീതിയുടെ തട്ടിലാ ചരിവുകാണാം. വിതയ്ക്കാത്തവർ കൊയ്തെടുക്കും,വിധിയതിന്നോമനപ്പേരും..അനവധ്യമേഖലയിലവർ തഴയ്ക്കും,കാലമഴുകാൻ വിധിച്ചവർ വളങ്ങളാകും

kavitha
#Poem By Manjula Sivadas | കവിത ‘ഔദാര്യം’ മഞ്ജുള ശിവദാസ്

#Poem By Manjula Sivadas | കവിത ‘ഔദാര്യം’ മഞ്ജുള ശിവദാസ്

അലക്കിയഴയിൽ വിരിച്ചപോലെ-ചിരിച്ചു നിൽക്കും സ്ഥാനാർഥി.അരിച്ച വാക്കുകൾ ചുരത്തി ജനതയെ- വരുതിയിലാക്കും വിരുതരിവർ. പഠിച്ച തരികിടയടവുകളെല്ലാം,പയറ്റി നേടും പീഡത്തിൽ,ഞെളിഞ്ഞിരിയ്ക്കും നേരം-നൽകിയ വാഗ്ദാനങ്ങൾ മറന്നീടും. പകലിൻ നേരിൽ പൊള്ളിയ-ജീവിത വ്യഥകളുമായി ജനം,പകച്ചുനിൽപ്പാണടുത്ത പകലിനെ-യെതിരേൽക്കാനുള്ളാധികളാൽ. ഗതികേടാൽ തൻ അവകാശത്തിനു-കൈകൾ നീട്ടിക്കെഞ്ചുമ്പോൾ,ആകെ മുഷിഞ്ഞ മുഖം വീർപ്പിച്ചു-നടന്നകലുന്നിവർ പുച്ഛത്താൽ. അടിച്ചു മാറ്റിയ ഭാണ്ഡവുമായ് ചിലർ,അകത്തുതന്നെയിരിപ്പുണ്ട്,അടുത്തതാർക്കാണവസരമങ്ങോ-ട്ടിഴഞ്ഞുകയറാൻ മറ്റുചിലർ.

kavitha
കവിത “എൻ്റെ നാടിന്ന് പിന്നാള്‍” സക്കീർ ഹുസൈൻ. ഐ കരുനാഗപ്പള്ളി

കവിത “എൻ്റെ നാടിന്ന് പിന്നാള്‍” സക്കീർ ഹുസൈൻ. ഐ കരുനാഗപ്പള്ളി

ഇന്നെൻ്റെ നാടിൻ പിറന്നാള്..അറുപത്തി ഏഴാം പിറന്നാള്…. നെല്ലു വിളയുന്ന വയലുമുണ്ട്നാളികേരത്തിൻ്റെ തോപ്പുമുണ്ട് ….പച്ചക്കറിയും പഴവർഗ്ഗങ്ങളെല്ലാം വിളയിക്കാൻ പറ്റിയ മണ്ണാണ്….ആ വിളയിക്കാൻ പറ്റിയ മണ്ണാണ്…. കായലും കടലും നദികൾ പുഴകളും എല്ലാം നിറഞ്ഞൊരു നാടാണ്…..കായലും കടലും നദികൾ പുഴകളും മൽസ്യസമ്പത്താലും സമ്പന്നമാണ്…. തേയിലയും കാപ്പിയും സുഗന്ധദ്രവ്യങ്ങളുംവിദേശ നാണ്യവും നേടിത്തരും……വിദേശരാജ്യത്തെ പൗരന്മാർക്കേവർക്കുംനമ്മുടെ

kavitha
കവിത “നല്ല പാതി” ജയേഷ് പണിക്കർ

കവിത “നല്ല പാതി” ജയേഷ് പണിക്കർ

കതിർ മണ്ഡപത്തിലായ്‌ കരം പിടിച്ചനേരംകാത്തുവച്ചസ്വപ്നമതെല്ലാം പങ്കുവയ്ക്കെഇതുവരെകണ്ട കിനാക്കളെല്ലാംസത്യമായ് ഭവിച്ചതും ഓർത്തുപോകെ. പാതിരാവായനേരത്തവൾപാതികൂമ്പിയമിഴികളുമായ്‌പതിയെയെൻമാറിലായ്‌ ചേർന്നു പാതിവിടർന്നനിന്നധരത്തിലായ്പതിയെ ഞാനൊരു മുത്തമേകിനിത്യരോമാഞ്ചമായെന്നിൽ നീനിറഞ്ഞുവല്ലോ. ഉത്തുംഗശ്രുംഗമേറിയ പ്രണയം!ഋതുക്കൾ മാറിമറയുന്നു പിന്നെയുംപതിയെ ഞാനും മറയുമീയുലകിൽ. കൊതിക്കുന്നതൊന്നു നാം,വിധിക്കുന്നതീശൻ!ചിത്രമനോഹര സ്വപ്‌നങ്ങൾചിത്തത്തിലായ്‌ കണ്ടുവച്ചീടുംചതിയിതിലായ്‌ പെട്ടുപോകാതെകാത്തുകൊൾകന്യോന്യംനിത്യതയിലലിയുന്ന നാൾവരെയും.

kavitha
കവിത “ബലിതര്‍പ്പണം” ജയേഷ് പണിക്കർ

കവിത “ബലിതര്‍പ്പണം” ജയേഷ് പണിക്കർ

നിസ്വാർത്ഥസ്നേഹത്തിന്നോർമ്മയിലിന്നുഞാനശ്രുകണങ്ങൾപൊഴിക്കേ,ഉൾക്കൊള്ളാനാവില്ലയിപ്പോഴുമെന്നുമേസ്വപ്നമോസത്യമോ,ജീവിച്ചിരുന്നവരെന്നല്ല,ഇപ്പോഴുംജീവിപ്പൂനിത്യസ്മരണകളായെന്നിൽനിറയുന്നവർ!അന്നമിതൂട്ടിസമൃദ്ധിയോടെയന്നുനമ്മേ,ഇന്നിതായെല്ലാം തിരികെ നല്കാം, ഇറ്റുനീരേകിയിവിടെഞാനേകുമീയന്നത്തിനിത്രവിലയുണ്ടെന്നോർത്തതില്ലഇന്നുമെന്നോർമ്മയിൽ കത്തിയെരിയുന്നു നഷ്ടമായ്‌പലതുംഎന്നിഷ്ടമെല്ലാമിത്തിരിയെള്ളുമീപൂവുമരിയുമങ്ങെത്തുകിൽഞാനിതാധന്യനായ് മാറുമല്ലോമായുവതില്ലാരുമേയീ ഉലകത്തിൽമാനവരാശിയിന്നോർമ്മിക്കുമീപുണ്യദിനത്തിലതിൻ മഹിമകൾ.

kavitha
കവിത “ഭരതവാക്യം” സുഗുണാ രാജൻ പയ്യന്നൂർ

കവിത “ഭരതവാക്യം” സുഗുണാ രാജൻ പയ്യന്നൂർ

കിളിമകൾ ചൊല്ലുന്നൊരീണത്തിലുണരുന്നുധർമ്മകാണ്ഡത്തിന്റെയാത്മഹർഷംപാരായണം ചെയ്യുമാഷാഢമേഘങ്ങൾരാമായണം പോൽ നിറഞ്ഞു ഹൃത്തിൽ! അമ്മ കൈകേയിതൻ ദുർവ്വാശിയിൽ നീറിശ്രീരാമസോദരൻ നിർദ്വിതീയൻഭരതവാക്യത്തിന്റെ ദൃഢതയും സത്യവുംകാക്കുവാൻ ശ്രീരാമപൂജ ചെയ്താൻ! ഈരേഴുപതിന്നാലു സംവത്സരംരാമജ്യേഷ്ഠനു വേണ്ടി ഭരിച്ചു രാജ്യംഅധികാരദുർമോഹമുള്ളിലുദിക്കാതെഭരതൻ പ്രജേശൻ പ്രജാനാഥനായ്! സൂര്യവംശത്തിന്റെ കീർത്തിയിൽ തൂവലായ്ഐശ്വര്യമെങ്ങും നിറഞ്ഞകാലംസത്യധർമ്മാദികൾ കൈവിടാതെപാഞ്ചജന്യൻ ഭരതൻ നിപുണനായി! പദവിയേക്കാൾ പുണ്യമേട്ടന്റെ സാമീപ്യമെന്നോർത്തു പാദുകം തലയിലേറ്റിഇല്ല, പകരമൊരു

kavitha
കവിത  “ഏച്ചുകൂട്ടിത്തഴയ്ക്കുന്ന കൗശലം” മഞ്ജുള  ശിവദാസ്

കവിത “ഏച്ചുകൂട്ടിത്തഴയ്ക്കുന്ന കൗശലം” മഞ്ജുള ശിവദാസ്

മണ്ണപ്പം ചുട്ടുവിളമ്പിയ-തുണ്ണണമെന്നു ശഠിയ്ക്കുമ്പോൾ,മരമണ്ടനെ മണ്ടയ്ക്കിട്ടു-കിഴുക്കാനൊന്നു മടിച്ചെന്നാൽ, മതമിങ്ങനെ മതിയിലെ-യർബുദമായി പടർന്നതുപോൽ,മണ്ണുണ്ടും മണ്ണിലുരുണ്ടും-മണ്ണുണ്ണികളാവാം.. കണ്ടില്ലേ, കഥകളിൽനിന്നും-കനലു പിറക്കണു, കലകളൊടുങ്ങണു-കാർന്നോന്മാർ നട്ടതിലൊക്കെ-പേട് ഫലങ്ങൾ കായ്ച്ചുതുടങ്ങി. ആരാണ്ടേതാണ്ടൊരു കാല-ത്തെങ്ങാണ്ടെഴുതിയ ഭാവനകൾ,നിനവുകടഞ്ഞുരുട്ടി, നഞ്ചും-കലർത്തിയിന്നു വിളമ്പുന്നു. വിഷമയമായോരോ, മനുജ-വിചാരവുമരുതാത്തതിരുകളായ്,പകനിറയണ മനസ്സുകൾ പുകയണു-തമ്മിലുടക്കും ബന്ധങ്ങൾ.. അതിരുകളുടെ ചിന്തകളില്ലാ-ത്തനുഭവമല്ലേ സൗഹാർദം,അരുതായ്മകൾ കൂട്ടിക്കെട്ടിയ-കാട്ടിക്കൂട്ടലിനെന്തർത്ഥം. ഒന്നായതറുത്തു മുറിച്ചതിലെരിവും-ചേർത്തിട്ടേച്ചു കൊരുത്തവർ,ഒരിയ്ക്കലും കൂടാ മുറിവുക-ളഴുകിയതൂറ്റിത്തഴച്ചിടുന്നു.

kavitha
കവിത : “പ്രയാണം”  ജ്യോതിലക്ഷ്മി. സി എസ്.

കവിത : “പ്രയാണം” ജ്യോതിലക്ഷ്മി. സി എസ്.

കുരുക്ഷേത്ര യുദ്ധക്കളത്തിൽ നിരന്നിടും,യുദ്ധ പ്രഗത്ഭരെ നോക്കിടാതെ,പാഞ്ഞീടുന്നതാ വളരെ തിടുക്കമായ്കുഞ്ഞനുറുമ്പു കുടുംബത്തോടെ, കുട്ടികൾ കൂടെയുണ്ടെന്നുറപ്പാക്കീട്ടുകുഞ്ഞനുറുമ്പിതാ പാഞ്ഞിടുന്നു.. വലിയ പെരുമ്പറ നാദമതുകേട്ടുഞെട്ടിതെറിച്ചു കൊണ്ടോടിടുന്നു. തേരുകൾ നീങ്ങിടും പന്ഥാവിൽ നിന്ന -ങ്ങൊഴിഞ്ഞു മാറിക്കൊണ്ടു പാഞ്ഞിടുന്നു.. ആയുധങ്ങൾ തട്ടിയങ്ങുമിങ്ങുംതെറിച്ച കബന്ധങ്ങൾ നോക്കിടാതെ,കുഞ്ഞനുറുമ്പു കുടുംബവുമായിതാ ജീവനും കൊണ്ടങ്ങു പാഞ്ഞിടുന്നു.. നിണച്ചാലു കണ്ടിട്ടു പുഴ കടന്നീടുവാണെന്നു കോപ്പും

kavitha
കവിത “നാദം” സുമിത വിനോദ്

കവിത “നാദം” സുമിത വിനോദ്

ദലമർമ്മരങ്ങൾക്കിടയിൽഒരു നേർത്ത നാദംനനവാർന്ന അഴലാർന്ന നാദം ഹരിത വർണ്ണാഭമായിപടർന്നു പടർന്നുഒരു പൂവായ്. കായുംകനിയുമായ് നേർത്ത നാദധ്വനി സ്പന്ദിക്കുമ്പോൾധ്വനിയിൽ നിന്നുംനേർത്ത നാദം-നിശബ്ദമാകുമ്പോൾ അഴലാർന്ന നാദം വീണ്ടുംരക്തവര്‍ണ്ണാശ്രുക്കൾ പൊഴിക്കുമ്പോൾധരിത്രിതൻ വിരിമാറിൽ-മർമരങ്ങളികൾക്കിടയിൽ നേർത്ത നനവാർന്ന-അശ്രുകണങ്ങൾ ചിന്നി ചിതറുമ്പോൾ.വീണ്ടും ഒന്നാകുമെന്ന ശുഭപ്രതീക്ഷയിൽഅനഗനിർഗള നാദംവീണ്ടും, വീണ്ടും സ്പന്ദിക്കുന്നു.

kavitha
കവിത ‘പുതുവത്സരം’

കവിത ‘പുതുവത്സരം’

താനേ തുറന്നിങ്ങകത്തു വന്നൂ, അനുവാദമില്ലാതെയരികിലെത്തിഒരു പുത്തനാണ്ടിലെ മധുമാസങ്ങൾനന്മകൾ പൂക്കുന്ന പുതുവത്സരം! തൂമഞ്ഞു തൂവുന്ന തിരുവാതിര, ഈ പുലർകാലസുന്ദരി ജേമന്തികൾജനുവരിക്കുളിരിലെ സുന്ദരസ്വപ്നമാം മാർഗ്ഗഴിത്തിങ്കൾതൻ പുലർവേളകൾ ! അഷ്ടമിത്തിങ്കളെ തൊഴുതുമടങ്ങുന്ന വ്രീളാവിവശപോൽ ഫെബ്രുവരികൂമ്പും മിഴിപ്പൂക്കൾ പുളകം പുതയ്ക്കുന്ന സർവ്വാംഗസുന്ദരി മാഘമാസംഅലസഗമനയായ്‌ വിരഹഗാനം പാടും ശിശിരമായ്‌ മാർച്ചിലെ ചൈത്രരാഗം ! കർണ്ണികാരപ്പൂവ് പൊൻകണി

Translate »