Category: Sunday Mithram

Sunday Mithram
ശംഖുമുദ്ര പുരസ്കാരം പ്രഖ്യാപിച്ചു

ശംഖുമുദ്ര പുരസ്കാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കലാ സാഹിത്യ ജീവകാരുണ്യ ആരോഗ്യ രംഗത്തെ സമഗ്ര സംഭാവനകൾക്കു ള്ള ശംഖുമുദ്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ക ലാസാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം എളിയനാട് പ്രദീപ് ദാമോദരൻ, ബി ന്ദു രവി ലളിത അശോക്, വാസു അരീക്കോട്, വി ജയാ മുരളീധരൻ, ഡോ. സിന്ധു ഹരികുമാർ, സി.

kavitha
കവിത ‘ മുറിവ്’ മഞ്ജുള ശിവദാസ്‌

കവിത ‘ മുറിവ്’ മഞ്ജുള ശിവദാസ്‌

ഇണങ്ങാത്ത വരിയിൽനിന്നൂരി-ത്തെറിച്ച വാക്കേറ്റു മുറിഞ്ഞതാണത്രേ!ആത്മാഭിമാനക്ഷതം തീർത്ത വിങ്ങലൊരു-ചിതയായ് പുകഞ്ഞു കത്തുന്നു.. സത്യങ്ങൾ തേടാത്ത വേട്ടനായ്ക്കൾക്കവൾഇരയായെറിഞ്ഞിട്ടതായിരുന്നു..പിടിപാടു കളരിയ്ക്കകത്തൊതുങ്ങാത്തവർ-ക്കപമൃത്യു പുതുമയല്ലിവിടെ.. നെറികെട്ട രാഷ്ട്രീയ ധാർഷ്ട്യം തിളയ്ക്കു-മ്പൊഴതിൽ വെന്തൊടുങ്ങുന്നു നീതി..ഇവിടെത്ര കാലമിനിയും കടന്നാലും-നീതിയുടെ തട്ടിലാ ചരിവുകാണാം. വിതയ്ക്കാത്തവർ കൊയ്തെടുക്കും,വിധിയതിന്നോമനപ്പേരും..അനവധ്യമേഖലയിലവർ തഴയ്ക്കും,കാലമഴുകാൻ വിധിച്ചവർ വളങ്ങളാകും

kavitha
“ഒരു പകൽസ്വപ്നം” കവിത മഞ്ജുള ശിവദാസ്‌

“ഒരു പകൽസ്വപ്നം” കവിത മഞ്ജുള ശിവദാസ്‌

പകരമില്ലാത്ത പദങ്ങൾക്കുവേണ്ടി-പ്പരതിയിരുന്നൊരുനാളിൽ..പതിയെപ്പതിയെയറിഞ്ഞതിൻ-വ്യർത്ഥതയ്ക്കെന്നോടു-പരിഹാസമായിരുന്നു.. തിരക്കിൽനിന്നൂരിയെറിഞ്ഞ പാഴ്ക്കനവന്ന്-ചിത ലക്ഷ്യമാക്കിക്കുതിച്ചു..പകലിന്റെയോരത്തിലെവിടെയും തേടരുത്,സ്വപ്നം മരിച്ചിരിയ്ക്കുന്നു.. അടരാത്തവണ്ണം ലയിച്ചുപോയ് പ്രാണനിൽ,അരുതിലകലത്തിന്റെ എതിരൊന്നുമാത്രം.അപരിചിതനിനവുകളലട്ടാതതിപ്പൊഴും,അകമുറിവിലെരിവായ്പ്പടർന്നൊരാ-സ്വപ്നം, അടുക്കാതണഞ്ഞിരിയ്ക്കുന്നു. പടനിലങ്ങൾക്കും കലക്ക മിഴികൾക്കും,ഇടവരുത്താതെയണഞ്ഞിരിയ്ക്കുന്നു..ഇനിയുമൊഴുകും കാലമെവിടെയുംതട്ടിത്തടഞ്ഞു നിൽക്കാതെ,പകുതിയിൽ വറ്റി മായാതെ.. മുറിയറിവുമായ് നമ്മളവിടെയും പതിവുപോൽ,പരിഹാസപാത്രമാകുന്നൂ..പകലിന്റെ വ്യർത്ഥതയ്ക്കപ്പുറംനിദ്രയ്ക്കുമർത്ഥം മെനഞ്ഞുകൂട്ടുന്നു.

Cherukatha
ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഓട്ടവ: പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു. 93 വയസായിരുന്നു. ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ. ഓട്ടവയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ വര്‍ഷമായി ഡിമെന്‍ഷ്യ ബാധിച്ച് ചികിത്സയിലായിരുന്നു. കനേഡിയില്‍ പ്രവിശ്യയായ ഒന്റാറിയോയിലെ വിന്‍ഗാമില്‍ 1931 ജൂലായ് 10നാണ് ആലിസ് ജനിച്ചത്. 2013ലെ സാഹിത്യത്തിനുള്ള

Arangu
പ്രശസ്ത നാടക നടന്‍ എം.സി ചാക്കോ അന്തരിച്ചു

പ്രശസ്ത നാടക നടന്‍ എം.സി ചാക്കോ അന്തരിച്ചു

കൊച്ചി: പ്രശസ്ത നാടകനടന്‍ എം സി ചാക്കോ (എം.സി കട്ടപ്പന) അന്തരിച്ചു. 75 വയസായി രുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. പതിറ്റാ ണ്ടുകളോളം നാടകരംഗത്ത് സജീവമായിരുന്ന അദേഹം മുപ്പതോളം പ്രൊഫഷണല്‍ നാടകങ്ങളിലായി ഏഴായിരത്തിലേറെ വേദികളില്‍ അഭിനയിച്ചിട്ടുണ്ട്. ഓടയില്‍ നിന്ന്, വാഴ്വേ മായം, പെരുന്തച്ചന്‍, ആരും കൊതിക്കുന്ന മണ്ണ്

kavitha
#Poem By Manjula Sivadas | കവിത ‘ഔദാര്യം’ മഞ്ജുള ശിവദാസ്

#Poem By Manjula Sivadas | കവിത ‘ഔദാര്യം’ മഞ്ജുള ശിവദാസ്

അലക്കിയഴയിൽ വിരിച്ചപോലെ-ചിരിച്ചു നിൽക്കും സ്ഥാനാർഥി.അരിച്ച വാക്കുകൾ ചുരത്തി ജനതയെ- വരുതിയിലാക്കും വിരുതരിവർ. പഠിച്ച തരികിടയടവുകളെല്ലാം,പയറ്റി നേടും പീഡത്തിൽ,ഞെളിഞ്ഞിരിയ്ക്കും നേരം-നൽകിയ വാഗ്ദാനങ്ങൾ മറന്നീടും. പകലിൻ നേരിൽ പൊള്ളിയ-ജീവിത വ്യഥകളുമായി ജനം,പകച്ചുനിൽപ്പാണടുത്ത പകലിനെ-യെതിരേൽക്കാനുള്ളാധികളാൽ. ഗതികേടാൽ തൻ അവകാശത്തിനു-കൈകൾ നീട്ടിക്കെഞ്ചുമ്പോൾ,ആകെ മുഷിഞ്ഞ മുഖം വീർപ്പിച്ചു-നടന്നകലുന്നിവർ പുച്ഛത്താൽ. അടിച്ചു മാറ്റിയ ഭാണ്ഡവുമായ് ചിലർ,അകത്തുതന്നെയിരിപ്പുണ്ട്,അടുത്തതാർക്കാണവസരമങ്ങോ-ട്ടിഴഞ്ഞുകയറാൻ മറ്റുചിലർ.

kavitha
കവിത “എൻ്റെ നാടിന്ന് പിന്നാള്‍” സക്കീർ ഹുസൈൻ. ഐ കരുനാഗപ്പള്ളി

കവിത “എൻ്റെ നാടിന്ന് പിന്നാള്‍” സക്കീർ ഹുസൈൻ. ഐ കരുനാഗപ്പള്ളി

ഇന്നെൻ്റെ നാടിൻ പിറന്നാള്..അറുപത്തി ഏഴാം പിറന്നാള്…. നെല്ലു വിളയുന്ന വയലുമുണ്ട്നാളികേരത്തിൻ്റെ തോപ്പുമുണ്ട് ….പച്ചക്കറിയും പഴവർഗ്ഗങ്ങളെല്ലാം വിളയിക്കാൻ പറ്റിയ മണ്ണാണ്….ആ വിളയിക്കാൻ പറ്റിയ മണ്ണാണ്…. കായലും കടലും നദികൾ പുഴകളും എല്ലാം നിറഞ്ഞൊരു നാടാണ്…..കായലും കടലും നദികൾ പുഴകളും മൽസ്യസമ്പത്താലും സമ്പന്നമാണ്…. തേയിലയും കാപ്പിയും സുഗന്ധദ്രവ്യങ്ങളുംവിദേശ നാണ്യവും നേടിത്തരും……വിദേശരാജ്യത്തെ പൗരന്മാർക്കേവർക്കുംനമ്മുടെ

kavitha
കവിത “നല്ല പാതി” ജയേഷ് പണിക്കർ

കവിത “നല്ല പാതി” ജയേഷ് പണിക്കർ

കതിർ മണ്ഡപത്തിലായ്‌ കരം പിടിച്ചനേരംകാത്തുവച്ചസ്വപ്നമതെല്ലാം പങ്കുവയ്ക്കെഇതുവരെകണ്ട കിനാക്കളെല്ലാംസത്യമായ് ഭവിച്ചതും ഓർത്തുപോകെ. പാതിരാവായനേരത്തവൾപാതികൂമ്പിയമിഴികളുമായ്‌പതിയെയെൻമാറിലായ്‌ ചേർന്നു പാതിവിടർന്നനിന്നധരത്തിലായ്പതിയെ ഞാനൊരു മുത്തമേകിനിത്യരോമാഞ്ചമായെന്നിൽ നീനിറഞ്ഞുവല്ലോ. ഉത്തുംഗശ്രുംഗമേറിയ പ്രണയം!ഋതുക്കൾ മാറിമറയുന്നു പിന്നെയുംപതിയെ ഞാനും മറയുമീയുലകിൽ. കൊതിക്കുന്നതൊന്നു നാം,വിധിക്കുന്നതീശൻ!ചിത്രമനോഹര സ്വപ്‌നങ്ങൾചിത്തത്തിലായ്‌ കണ്ടുവച്ചീടുംചതിയിതിലായ്‌ പെട്ടുപോകാതെകാത്തുകൊൾകന്യോന്യംനിത്യതയിലലിയുന്ന നാൾവരെയും.

kavitha
കവിത “ബലിതര്‍പ്പണം” ജയേഷ് പണിക്കർ

കവിത “ബലിതര്‍പ്പണം” ജയേഷ് പണിക്കർ

നിസ്വാർത്ഥസ്നേഹത്തിന്നോർമ്മയിലിന്നുഞാനശ്രുകണങ്ങൾപൊഴിക്കേ,ഉൾക്കൊള്ളാനാവില്ലയിപ്പോഴുമെന്നുമേസ്വപ്നമോസത്യമോ,ജീവിച്ചിരുന്നവരെന്നല്ല,ഇപ്പോഴുംജീവിപ്പൂനിത്യസ്മരണകളായെന്നിൽനിറയുന്നവർ!അന്നമിതൂട്ടിസമൃദ്ധിയോടെയന്നുനമ്മേ,ഇന്നിതായെല്ലാം തിരികെ നല്കാം, ഇറ്റുനീരേകിയിവിടെഞാനേകുമീയന്നത്തിനിത്രവിലയുണ്ടെന്നോർത്തതില്ലഇന്നുമെന്നോർമ്മയിൽ കത്തിയെരിയുന്നു നഷ്ടമായ്‌പലതുംഎന്നിഷ്ടമെല്ലാമിത്തിരിയെള്ളുമീപൂവുമരിയുമങ്ങെത്തുകിൽഞാനിതാധന്യനായ് മാറുമല്ലോമായുവതില്ലാരുമേയീ ഉലകത്തിൽമാനവരാശിയിന്നോർമ്മിക്കുമീപുണ്യദിനത്തിലതിൻ മഹിമകൾ.

kavitha
കവിത “ഭരതവാക്യം” സുഗുണാ രാജൻ പയ്യന്നൂർ

കവിത “ഭരതവാക്യം” സുഗുണാ രാജൻ പയ്യന്നൂർ

കിളിമകൾ ചൊല്ലുന്നൊരീണത്തിലുണരുന്നുധർമ്മകാണ്ഡത്തിന്റെയാത്മഹർഷംപാരായണം ചെയ്യുമാഷാഢമേഘങ്ങൾരാമായണം പോൽ നിറഞ്ഞു ഹൃത്തിൽ! അമ്മ കൈകേയിതൻ ദുർവ്വാശിയിൽ നീറിശ്രീരാമസോദരൻ നിർദ്വിതീയൻഭരതവാക്യത്തിന്റെ ദൃഢതയും സത്യവുംകാക്കുവാൻ ശ്രീരാമപൂജ ചെയ്താൻ! ഈരേഴുപതിന്നാലു സംവത്സരംരാമജ്യേഷ്ഠനു വേണ്ടി ഭരിച്ചു രാജ്യംഅധികാരദുർമോഹമുള്ളിലുദിക്കാതെഭരതൻ പ്രജേശൻ പ്രജാനാഥനായ്! സൂര്യവംശത്തിന്റെ കീർത്തിയിൽ തൂവലായ്ഐശ്വര്യമെങ്ങും നിറഞ്ഞകാലംസത്യധർമ്മാദികൾ കൈവിടാതെപാഞ്ചജന്യൻ ഭരതൻ നിപുണനായി! പദവിയേക്കാൾ പുണ്യമേട്ടന്റെ സാമീപ്യമെന്നോർത്തു പാദുകം തലയിലേറ്റിഇല്ല, പകരമൊരു

Translate »