അന്തംകിട്ടാതലയും ചിന്തകൾ-അന്തിയ്ക്കെന്തോ പരതുന്നു, ഈ-ചിത്തം ചിക്കിച്ചികയുന്നെന്നുടെ-നിദ്രകളോടിയൊളിയ്ക്കുന്നു.. ചിരിച്ചു വന്നതിലൊക്കെ കപടത-രുചിച്ചുനോക്കിയറിഞ്ഞപ്പോൾ,വലിച്ചെറിഞ്ഞ കിനാവുകളിപ്പോൾ-തുറിച്ചുനോക്കിയിരിയ്ക്കുംപോൽ.. നിറത്തിനർത്ഥം നൽകിയതറിയാ-തെടുത്തണിഞ്ഞവരാണല്ലോ,ദുഷിച്ച ചിന്തകളേകിയ വഴി-കളിലെന്നും തപ്പിത്തടയുന്നു.. മാറിയ ലോകത്തോടണിചേർന്നൊരു-മാരക വ്യാധി പടർന്നപ്പോൾ,ഭീതിയിലാണ്ടവരോതുന്നിപ്പോൾ-പഴമയിലേയ്ക്കു തിരിച്ചോടാം. ഏറിയതൊന്നും വേണ്ടെന്നായ്, ഈ-കോറിയതൊക്കെയുമേറിയതായ്,ആകെപ്പുകയണ കാലത്തിത്തിരി-ശ്വാസം മാത്രം മതിയെന്നായ്. തെറ്റുകളേറ്റുപറഞ്ഞു കരഞ്ഞും-നന്മമരത്തിനു വളമിട്ടും,കുപ്പയിലിപ്പോൾ മാണിക്യങ്ങൾ-മാത്രം ദർശിച്ചീടുന്നോർ, കാലത്തിൻ കലി മാറുംവരെയിനി-സദ്കർമ്മികളായ് തുടരേണം.വഴിപാടായ് പല
ഹസ്സിനെന്താ പരിപാടി….?കിച്ചണിലൊക്കെ ഹെൽപ്പ് ചെയ്യാറുണ്ടോ….? ഹസ്സ് അത്യാവശ്യം നന്നായിട്ട് കിസ്സൊക്കെചെയ്യും. ഉരുളയ്ക്ക് ഉപ്പേരി പോലായിരുന്നു അവരുടെ ചാറ്റിംഗ്. എന്നാപ്പിന്നെ കിസ്സ്ബൻ്റന്ന് വിളിക്കാല്ലേ…. ആ… ബെസ്റ്റ് കണ്ണാ ബെസ്റ്റ്.ഇങ്ങടെ വൈഫിനെന്തെങ്കിലും ജോലിയുണ്ടോ…? ഉം… പിടിപ്പത് പണിയുണ്ട് പക്ഷേ ശമ്പളമില്ല. വോ… മനസ്സിലായി ഹൗസ് വൈഫാണല്ലേ. മറുപുറത്ത് ചിരിച്ചോണ്ടുള്ള ഇമോജിയായിരുന്നു. പരസ്പരം
ഇരുണ്ട തണുത്ത നിലാവിൽനീ പാതിമയക്കത്തിൽ വഴുതി വീഴുമ്പോൾ,കാറ്റോട് ചേർന്ന് ദൂതൻ എത്തുംവിണ്ണിൽ നിന്നു മണ്ണിലേക്ക് വീശികാലിലെ വശ്യതയുള്ള തള കണ്ട്നെറ്റിയിൽ ചുംബനം നൽകാൻ മാത്രം. കയേത ദൂതൻ
നിറമിഴികളുടെ ജാലകവിരികൾ വകഞ്ഞു വെച്ച് നീ പുഞ്ചിരിക്കുമ്പോൾ ഞാൻ സന്ധ്യകളെക്കുറിച്ചോർക്കാറുണ്ട്, അത്രയും മനോഹരമായി വേർപാടിനെ വരച്ചു വെച്ച മറ്റൊരിടം ഞാൻ കണ്ടിരുന്നില്ല... അന്ന്, കാത്തിരിപ്പിന്റെ ഓരോ നിമിഷത്തിലും ആയിരം സൂചിമുനയിറക്കങ്ങളായെന്റെ നെഞ്ചിൽ കീറിയ മുറിവുകളെയെല്ലാം ഞാനിപ്പോൾ അഗാധമായി പ്രണയിക്കുന്നു... പണ്ടെങ്ങോ കടം തന്ന സ്വപ്നങ്ങൾ മാത്രം നീയെന്നോട് തിരികെ
ഗുരുകുലം കേൾക്കാനെത്ര ഇമ്പമാർന്ന വാക്ക്, ഗുരുകുല സമ്പ്രദായം അല്പം ദുഷ്ക്കരമെങ്കിലും ഗുരുവും ശിഷ്യരും അതു വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന കാലമായിരുന്നു. ഗുരുവിനോട് ബഹുമാ നവും ഗുരുപത്നിയുടെ വാല്സല്യവും മുഖമുദ്രയാക്കിയിരുന്ന കാലം. കാലം മുന്നോട്ട്, ഗുരുകുല ത്തിൽ നിന്നും ശിഷ്യർ വിദ്യാലയത്തിലേക്കും ഗുരു അദ്ധ്യാപകനുമായ മാറ്റം. നന്നായിരുന്നു കുറച്ചു മുമ്പുവരെ, കൈയിൽ
ഒന്നീന്നു തുടങ്ങുമ്പോഴും-ഒന്നിടവിട്ടു വരും ദുരിതങ്ങൾ,ഒന്നാകെ വിഴുങ്ങീട്ടകലും-ഒന്നിലുടക്കി മരിയ്ക്കും മർത്യൻ. ഒന്നൊന്നിലുമധികം തങ്ങി-ഉഴപ്പാതെ കരേറീടുന്നവർ,പരലോകം പൂകുമ്മുൻപേ-എത്തിച്ചതെടുക്കും തീർച്ച.. ഇഹലോകത്തുണ്ടാം ഇണ്ടലി-ലാണ്ടീടരുതെന്നറിയേണം,സ്ഥിരവാസികളല്ലാത്തവരുടെ-സുഖ ദുഃഖവുമസ്ഥിരമല്ലേ. ആരാനുടെ വീഴ്ചകളെണ്ണി-വീമ്പുപറഞ്ഞിരുന്നവർ ചിലർ-അവനോനുടെ നേരം വെറുതേ-പൊയ്പോയതറിഞ്ഞില്ലെന്നേ. ആരാന്റെ വിചാരങ്ങൾക്കൊ-ത്തവനവനുടെ പാത ത്യജിച്ചാൽ,നഷ്ടങ്ങൾ നികത്താൻ-പഴികൾക്കാവില്ലതു കഷ്ടം തന്നെ. വീഴുന്നതു തെറ്റല്ലെന്നേ,സ്വപ്‌നങ്ങൾ ത്യജിയ്ക്കരുതപ്പോൾ,അശ്രാന്ത പരിശ്രമിയൊരുനാൾ-ലക്ഷ്യത്തെ പുൽകിടുമെന്നേ.. പാഠങ്ങൾനൽകിയ പിഴവുക-ളറിവായ് അകമുണർത്തിടേണം.വിജയത്തിനു
ചുട്ടുപൊള്ളിക്കാനായ്തേടിയെത്താറുണ്ട്ഒരുപാട് കണ്ണുകൾഅവളുടെ ഉടലിനെചുഴിഞ്ഞു നോക്കാറുണ്ട്ചിലതെന്നാൽമറ്റു ചിലതവളെപുച്ഛിക്കാറുണ്ട്കൊത്തിവലിക്കാറുണ്ട്വേറേയും ചിലവഒന്നൊച്ചപൊങ്ങിയാൽ,പരിസരം മറന്നൊന്ന്ചിരിച്ചുപോയാൽ,പ്രായത്തിനൊപ്പമീസമൂഹ കല്പിത നീളംഉടുപ്പിനു കുറഞ്ഞാൽ,മുടിയൊന്നഴിച്ചിട്ടാൽ,പെണ്ണിന് മാത്രമായ്കൽപ്പിക്കപ്പെട്ടഅസമയങ്ങളിൽഉണർന്നിരുന്നാൽവിധിക്കപ്പെടുംഅവളൊരുതെറ്റ്കാരിയെന്ന്ഒറ്റപ്പെട്ടൊരു പെണ്ണെങ്കിൽനിങ്ങൾക്കവളൊരുഅവസരമോനിങ്ങളവൾക്കൊരുസംരക്ഷണമോആകണ്ട പകരംവെറുതെ വിടുകതടസ്സമാകാതിരിക്കുകഅവളുടെ വഴികളിൽഅവളുടെ ജീവിതംഅവളുടെ മാത്രം
അഴലിരുള്‍ തുരക്കാന്‍ പ്രകാശമായ്നീയെന്റെയരികത്തുതന്നെ നില്‍ക്കേണം.അകമുറിവുണക്കുന്നൊരൗഷധംപോലെന്റെയകതാരിലൊട്ടി നില്‍ക്കേണം. പ്രകീര്‍ത്തിച്ചു ഗീതികള്‍ പാടിയില്ലെങ്കിലും, അറിയേണമെന്നിലെസ്‌നേഹം.അകലമറിയാത്തൊരീ ജന്മയാത്രക്കന്ത്യനിമിഷംവരെ കൂടെവേണം. എന്നിലുരുവാകുന്ന മൗനത്തിനര്‍ത്ഥംഗ്രഹിക്കുവാനറിയുന്നവന്‍ നീ.അരികത്തണഞ്ഞില്ലയെങ്കിലെന്തെപ്പൊഴും അകതാരിലുണ്ട് നീമാത്രം. അകലങ്ങള്‍ഭേദിച്ചനുസ്യൂതമെന്നിലേക്കൊഴുകിയെത്തുന്നനിന്‍സ്‌നേഹം,ഈ സ്‌നേഹതീരത്തിനപ്പുറത്തൊരുലോകമറിയുവാനില്ലാശതെല്ലും. സ്വാര്‍ത്ഥസ്‌നേഹത്താല്‍ തളച്ചില്ല നീയെന്റെ ബന്ധിച്ച ചിറകുകളഴിച്ചുവിട്ടു.വിശ്വാസദൃഢതയാലേകിടും സ്വാതന്ത്ര്യമൊരുപോറലേല്‍ക്കാതെ കാത്തിടാംഞാന്‍. പകരമായ് നല്‍കുവാനില്ലെന്നിലീപതിരില്ലാ സ്‌നേഹമല്ലാതെയൊന്നും.പതിവുപോലതു മാത്രമേകിടാമെന്നിലെപകലസ്തമിച്ചിടും നാള്‍വരേയ്ക്കും