കോവിഡ് കാലത്ത് വിദ്യാർഥികൾക്ക് വീട്ടിൽ അടച്ചിരുന്ന് അധ്യയനം തുടരേണ്ടി വരുന്ന ഈ സാഹ ചര്യത്തിലും ഒരു പുതുലോകം സൃഷ്‌ടിക്കാൻ നമുക്കൊരുമിച്ച് മുന്നേറാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . സംസ്‌ഥാന സ്‌കൂൾ പ്രവേശനോത്സവം ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് കാരണം പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ കഴിഞ്ഞവർഷം കേരളം മുന്നോ
ഭൂമിയിലെ മാലാഖമാർക്കായി ഒരു ദിനം കൂടി. മെയ് 12 ലോക നഴ്‌സ് ദിനം . കാരുണ്യവും കരുതലും ദയാവായ്പുംകൊണ്ട് ഭൂമിയിലെ മാലാഖാമാർ എന്ന അഭിസംബോധനയ്ക്ക് അർഹതപ്പെട്ടവർ തന്നെയാണ് നഴ്‌സുമാർ. സ്ഹനേഹത്തിനു പോലും കടന്നെത്താനാവാത്ത ഇടങ്ങളിൽ പോലും കാരുണ്യവും കരുതലും കൊണ്ട് അവർ വേദനകളിൽ സാന്ത്വനമാകുന്നു. ആശുപത്രികളിൽ വേദനയിലും തളര്‍ച്ചയിലും
മലയാള സിനിമയിൽ അവഗണനയുടെ കയ്പുനീർ കുടിച്ച ,മലയാള സിനിമയുടെ പെരുന്തച്ചൻ ജെ സി ഡാനിയൽ ഓർമ്മയായിട്ട് 46 വർഷം. കാലഘട്ടത്തിൻറെ നിരവധി വെല്ലുവിളികൾ ഏറ്റെടുത്ത് മലയാളത്തിലെ ആദ്യ സിനിമ എന്ന സ്വപ്നം സമ്മാനിച്ച അദ്ദേഹം നിർമാതാവും സംവിധായകനും ഛായാഗ്രാഹകനും ആയിരുന്നു. 1928 ലാണ് അദ്ദേഹം തിരക്കഥയും സംവിധാനവും നിർമാണവും
ഗുരുകുലം കേൾക്കാനെത്ര ഇമ്പമാർന്ന വാക്ക്, ഗുരുകുല സമ്പ്രദായം അല്പം ദുഷ്ക്കരമെങ്കിലും ഗുരുവും ശിഷ്യരും അതു വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന കാലമായിരുന്നു. ഗുരുവിനോട് ബഹുമാ നവും ഗുരുപത്നിയുടെ വാല്സല്യവും മുഖമുദ്രയാക്കിയിരുന്ന കാലം. കാലം മുന്നോട്ട്, ഗുരുകുല ത്തിൽ നിന്നും ശിഷ്യർ വിദ്യാലയത്തിലേക്കും ഗുരു അദ്ധ്യാപകനുമായ മാറ്റം. നന്നായിരുന്നു കുറച്ചു മുമ്പുവരെ, കൈയിൽ
ജിദ്ദ: പൊതുജനങ്ങൾക്ക് പ്രയോജനകരമായ പുതു സംരംഭങ്ങളുമായാണ് റീടൈൽ ഭീമൻ ഇത്തവണ വിശുദ്ധ റംസാനെ എതിരേൽക്കുന്നത്. കൊറോണാ ഭീഷണി നിലനിൽക്കുന്ന രണ്ടാ മത്തെ പുണ്യ മാസത്തിൽ ചില്ലറ വില്പനയിലൂടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ രൂപവും മാനവും നൽകുകയാണ് ലുലു. സൗദി ഫുഡ് ബാങ്കുമായി കൈകോർത്ത് നടത്തുന്ന ഈ നീക്കങ്ങൾ ക്കുള്ള
ഒത്തുകൂടലുകളാണ് ഏതുത്സവത്തിന്റെയും ആത്മാവ്. മലകളും കടലും താണ്ടി ഇര തേടിപ്പോയ ഭര്‍ത്താവും മക്കളും സുഹൃത്തും ബന്ധുക്കളുമൊക്കെ നാടിന്റെയും വീടിന്റെയും സാന്ത്വനത്തി ലേയ്ക്ക് മടങ്ങിവരുന്നതുകൂടിയാണ് മലയാളിയുടെ ഉത്സവങ്ങള്‍. ജീവിതത്തിന്റെ അറുതി ഇല്ലാത്ത ഉഷ്ണസഞ്ചാരങ്ങളില്‍ ഉത്സവങ്ങള്‍ സമാശ്വാസത്തിന്റെ ഇളവിടങ്ങളാണ്. ഓണവും വിഷുവും വേലയും പൂരവും പ്രസക്തമാകുന്നതവിടെയാണ്. കാര്‍ഷിക നാഗരികതയില്‍ നിന്നും വ്യവസായനാഗരികതയിലേക്കുള്ള
ഒരുവട്ടം തിരിഞ്ഞു നോക്കി കോളേജിലെ അവസാനനാളിലെ ക്‌ളാസ്മുറിയോടും യാത്ര പറഞ്ഞു, അവർ ആ വലിയ മൈതാനത്തിന്റെ ഓരത്തിലൂടെ ബസ് സ്റ്റോപ്പിലേക്ക് നടന്നു…. പടിയിറങ്ങിപ്പോയ വസന്തത്തിനൊപ്പം ഇലപൊഴിച്ചു നിൽക്കുന്ന ആ മരത്തിനു കീഴെ എത്തിയപ്പോൾ ഒരു നിമിഷം നിന്നൂ…എന്തെന്നറിയില്ലാ ആ കോളാമ്പിപ്പൂക്കൾ പൂക്കുന്ന മരത്തോടും കലാലയത്തോടും അവിടെ പങ്കിട്ട എല്ലാർക്കും