ജോർദാനിൽ യുഎസ് സൈനികർക്ക് നേരെ ഡ്രോൺ ആക്രമണം; രണ്ടു ദിവസത്തിനുള്ളിൽ മറുപടി: ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകൾക്കെതിരെ അമേരിക്ക ആക്രമണത്തിന് തയ്യാറെടുക്കുന്നു


ജോർദാനിൽ യുഎസ് സൈനികർക്ക് നേരെ ഡ്രോൺ ആക്രമണം നടത്തി മൂന്ന് സൈനികരെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകളാണെന്ന ആരോപണം ഉയർന്നിരുന്നു. അതേസമയം ഇറാൻ്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ ഗ്രൂപ്പുകൾക്ക് എതിരെ പ്രതികാര നടപടികൾ കെെക്കൊള്ളാൻ അമേരിക്ക തയ്യാറെടുക്കുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇത്തരം ഗ്രൂപ്പുകൾക്ക് എതിരെ അമേരിക്ക സെെനിക നപടികൾ (US military measures) ആരംഭിക്കുമെന്നാണ് പെൻ്റഗൺ വൃത്തങ്ങൾ നൽകുന്ന സൂചനകൾ. ഭീകരരുടെ നിരവധി കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണം ഉടൻ ആരംഭിക്കുമെന്നും നടപടികൾ കടുത്തതായിരിക്കുമെന്നും പെൻ്റഗൺ വൃത്തങ്ങളെ ഉദ്ധരിച്ച് പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച നടന്ന യുഎസ് സൈനികരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഇറാനെതിരെ നടപടികൾ ശക്തമാക്കാൻ പ്രസിഡൻ്റ് ജോ ബൈഡനുമേൽ സമ്മർദ്ദമുണ്ടായിരുന്നു.

യുഎസ് സൈനികർക്കെതിരായ ഡ്രോൺ ആക്രമണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെടുന്ന ഇറാനെതിരെ പ്രതികാര നടപടികൾ കെെക്കൊള്ളാൻ ജോ ബൈഡനു മേൽ സമ്മർദ്ദം ശക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രതികര നടപടികളുടെ സ്വഭാവം എങ്ങനെയായിരിക്കണമെന്ന് പെൻ്റഗണിൻ്റെ ഭാഗത്തു നിന്ന് ആലോചനകളുണ്ടായത്. പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ച് അമേരിക്കയുടെ ആക്രമണം ഇറാൻ സേനയ്ക്ക് എതിരേയോ ഇറാനുള്ളിലോ ആകാമെന്നുള്ളതാണ്. അമേരിക്കൻ സെെനികരുടെ മരണത്തിന് ഉത്തരവാദികളായ ഇറാൻ പിന്തുണയുള്ള സംഘങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കാനും അമേരിക്ക ലക്ഷ്യമിടുന്നുണ്ട്. കൂടുതൽ ജാഗ്രതയോടെയുള്ള ആക്രമണങ.ങളായിരിക്കും അമേരിക്ക തിരഞ്ഞെടുക്കുകയെന്നാണ് നയതന്ത്ര വിഗഗ്ധർ അഭിപ്രായപ്പെടുന്നതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ഇസ്രായേൽ-ഹമാസ് യുദ്ധം മൂലം ഇതിനകം സംഘർഷഭരിതമായ പ്രദേശങ്ങളെ കൂടുതൽ ആക്രമിക്കാതെ അമേരിക്ക മറുപടി നൽകണമെന്നാണ് പ്രസിഡൻ്റ് ജോ ബൈഡൻ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് യുഎസ് മാധ്യമമായ പൊളിറ്റിക്കോ വ്യക്തമാക്കുന്നു. അമേരിക്കയ്ക്ക് എതിരെ ഹൂതി ആക്രമണങ്ങളുണ്ടാകുക യാണെങ്കിലും വിഷയത്തിൽ ബെെഡൻ തന്ത്രപരമായ മൗനം പാലിക്കുകയാണ്. കൃത്യമായ തീരുമാനം ഉയർന്നുവന്നതിനുശേഷം മാത്രമേ ഇക്കാര്യത്തിൽ ബെെഡൻ്റെ ഭാഗത്തു നിന്ന് ഔപചാരികമായ പ്രസ്താവനകൾ ഉണ്ടാകുകയുള്ളു എന്നാണ് പുറത്തു വരുന്ന സൂചനകൾ.

അതേസമ്യം ആക്രമണത്തിന് ശേഷമുള്ള ആദ്യ പ്രസ്താവനയിൽ അമേരിക്ക ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നാണ് പെൻ്റഗൺ വ്യക്തമാക്കിയത്. ” മറ്റൊരു യുദ്ധം ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സംഘർഷാവസ്ഥ വർദ്ധിപ്പിക്കാനും ഞങ്ങൾ ശ്രമിക്കുന്നില്ല. എന്നാൽ ഇക്കാര്യത്തിൽ ആവശ്യമുള്ള നടപടികളുണ്ടാകും” ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി വൈറ്റ് ഹൗസ് ബ്രീഫിംഗിൽ പറഞ്ഞു, ആക്രമണത്തിന് പിന്നിലെ ഗ്രൂപ്പുകൾ ടെഹ്റാൻ “പിന്തുണയുള്ളവരാണെന്നും അമേരിക്ക പറഞ്ഞിരുന്നു. എന്നാൽ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഇസ്ലാമിക് റെസിസ്റ്റൻസ് ഗ്രൂപ്പുമായുള്ള ബന്ധം ഇറാൻ തിങ്കളാഴ്ച നിരസിച്ച് രംഗത്തെത്തി.

മിഡിൽ ഈസ്റ്റിൽ പിരിമുറുക്കം രൂക്ഷമാകുമ്പോൾ പുതിയ ഇസ്രായേൽ-ഹമാസ് ബന്ദി മോചന കരാറിലേക്കുള്ള പുരോഗതിയെ അമേരിക്കൻ നടപടി പ്രതികൂലമായി ബാധിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ പ്രധാനമന്ത്രി പറഞ്ഞു. “ബന്ദികളെ മോചിപ്പിക്കാൻ ഞങ്ങൾ നടത്തുന്ന ശ്രമങ്ങളെ ഒന്നും തുരങ്കം വയ്ക്കുകയോ അപകട പ്പെടുത്തുകയോ ചെയ്യില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി പറഞ്ഞു.

ഒക്ടോബറിൽ ഇസ്രായേൽ-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം യുഎസ് സൈനികർക്കെതിരായ ആദ്യത്തെ മാരകമായ ആക്രമണമായിരന്നു ഇത്, കിഴക്കൻ ജോർദാനിലെ യുഎസ് ആർമി ഔട്ട്‌പോസ്റ്റിൽ ഞായറാഴ്ച നടന്ന ഡ്രോൺ ആക്രമണം മൂന്ന് സൈനികർ കൊല്ലപ്പെടുകയും 40 ലധികം സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.

ആക്രമണത്തിൽ കൊല്ലപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സൈനികന് 23 വയസ്സായിരുന്നു. ടവർ 22 എന്നറിയപ്പെടുന്ന യുഎസ് കേന്ദ്രത്തിലെ 350 ഓളം സൈനികർക്ക് ഡ്രോൺ തടയാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് കൃത്യമായി നിർണ്ണയിക്കാൻ യുഎസ് അധികൃതർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.


Read Previous

ഡിസ്പോസിബിൾ വേപ്പുകൾ നിരോധിക്കാനൊരുങ്ങി ഋഷി സുനക്കിൻ്റെ നേതൃത്വത്തിലുള്ള യുകെ സർക്കാർ, കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം തടയാനാണ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്.

Read Next

എന്റെ ഭർത്താവിനെ പോലൊരു പങ്കാളിയെ എല്ലാ പെൺകുട്ടികൾക്കും കിട്ടണം’; സ്വാസിക

Leave a Reply

Your email address will not be published. Required fields are marked *

Most Popular