ബന്ദികളാക്കിയ മൂന്ന് സ്ത്രീകളുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്: ക്രൂരമായ പ്രചരണമെന്ന് നെതന്യാഹു


ഒക്ടോബർ ഏഴിന് പിടികൂടിയ ബന്ദികളുടെ ഹമാസ് പുറത്തുവിട്ട വീഡിയോ ക്രൂരമായ പ്രചാരമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. യെലേന ട്രൂപനോബ്, ഡാനിയേൽ അലോണി, റിമോൺ കിർഷ്റ്റ് എന്നീ സ്ത്രീകളാണ് ദൃശ്യങ്ങളിലുള്ളത്. അലോണി എന്ന സ്ത്രീ പ്രധാനമന്ത്രിയോട് ദേഷ്യപ്പെട്ട രീതിയിൽ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്.

ഹമാസ് ആക്രമണത്തിനിടെ ഇസ്രായേലി പൗരന്മാരെ സംരക്ഷിക്കുന്നതിൽ നെതന്യാഹു പരാജയപ്പെട്ടെന്നും, പലസ്തീൻ തടവുകാർക്ക് പകരമായി അവരുടെ മോചനം ഉറപ്പാക്കുന്ന ഒരു കരാർ ഉണ്ടാക്കണമെന്നും അലോണി ആവശ്യപ്പെട്ടു.

“നിങ്ങൾ ഞങ്ങളെ എല്ലാവരെയും മോചിപ്പിക്കേണ്ടതായിരുന്നു. ഞങ്ങളെ മോചിപ്പിക്കാൻ നിങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നിങ്ങളുടെ രാഷ്ട്രീയ, സുരക്ഷ, സൈനിക, നയതന്ത്ര പരാജയമാണ് ഞങ്ങളുടെ ഈ അവസ്ഥയ്ക്ക് കാരണം.”- അലോണി വ്യക്തമാക്കി.

അതേസമയം ബന്ദികളെ നാട്ടിലെത്തിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് നെതന്യാഹു ആവർത്തിച്ചു. “ഞങ്ങളുടെ ഹൃദയം നിങ്ങളോടൊപ്പവും മറ്റ് ബന്ദികളോടൊപ്പവുമാണ്. എല്ലാ തടവുകാരെയും കാണാതായവരെയും നാട്ടിലെത്തിക്കാൻ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യുന്നുണ്ട്.”- അദ്ദേഹം പറഞ്ഞു.

തന്റെ മകളെ വീഡിയോയിൽ കണ്ടപ്പോൾ ഞെട്ടിപ്പോയെന്നും, അവൾ ജീവിച്ചിരിപ്പുണ്ടെന്നതിൽ ആശ്വാസമുണ്ടെന്നും അലോനിയുടെ പിതാവ് റാമോസ് അലോണി പ്രതികരിച്ചു. ഇന്ന് വരെ, അവളെക്കുറിച്ച് സ്ഥിരീകരിച്ച വിവരങ്ങളൊന്നും അറിഞ്ഞിരുന്നില്ല. മൂന്ന് വയസുള്ള ഇരട്ട പേരക്കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ മറ്റ് അഞ്ച് അംഗങ്ങളും അലോണിക്കൊപ്പം തടവിലാണെന്ന് അദ്ദേഹം പറഞ്ഞു.

അലോണിയുടെ അരികിൽ വീഡിയോയിൽ നിശബ്ദമായി ഇരുന്ന മകൾ റിമോൺ അവിതൽ കിർഷ്റ്റാണ് അവരെ തിരികെ കൊണ്ടുവരാൻ തങ്ങൾ എല്ലാം ചെയ്യുമെന്നും ബന്ദികളാക്കിയവർക്ക് അടിയന്തര വൈദ്യസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടെൽ അവീവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഒക്ടോബർ 17 ന് പുറത്തിറങ്ങിയ 21 കാരിയായ ഫ്രാങ്കോ-ഇസ്രായേൽ വനിത മിയ സ്കീമിന്റെ വീഡിയോയ്ക്ക് ശേഷം ഹമാസ് പുറപ്പെടുവിച്ച രണ്ടാമത്തെ ബന്ദിയ സന്ദേശമാണിത്. ഇസ്രായേൽ അധികാരികളുടെ കണക്കനുസരിച്ച്, ഇസ്രായേലി ബന്ദികളും വിദേശികളും ഉൾപ്പടെ കുറഞ്ഞത് 239 പേർ തടവിലുണ്ട്. 1,400 പേർ കൊല്ലപ്പെട്ടിട്ടുമുണ്ട്.

ഇതുവരെ യുദ്ധത്തിൽ 8,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടുവെന്ന് പലസ്തീൻ അധികാരികൾ പറയുന്നു. ഇതുവരെ നാല് ബന്ദികളെ മോചിപ്പിച്ചിട്ടുണ്ട്. കൂടാതെ ഗാസയിലുള്ള ഇസ്രായേൽ സൈന്യവും ബന്ദികളാക്കിയ ഒരു സൈനികനെ മോചിപ്പിച്ചെന്ന് അധികൃതർ അറിയിച്ചു.


Read Previous

മൂന്ന് വശത്ത് നിന്നും ഗാസ ലക്ഷ്യമിട്ട് ഇസ്രായേല്‍ സൈന്യം, വനിതാ സൈനിക ഉദ്യോഗസ്ഥയെ മോചിപ്പിച്ചു; 600 ഹമാസ് താവളങ്ങള്‍ തകര്‍ത്തു, യുദ്ധം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് നെത്യനാഹു.

Read Next

‘സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പിന്നിലുള്ളവരാണ് ചോര്‍ത്താന്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ചിട്ടില്ല, തെറ്റായ അലാറമായിരിക്കാം’; ആപ്പിള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular