മൂന്ന് വശത്ത് നിന്നും ഗാസ ലക്ഷ്യമിട്ട് ഇസ്രായേല്‍ സൈന്യം, വനിതാ സൈനിക ഉദ്യോഗസ്ഥയെ മോചിപ്പിച്ചു; 600 ഹമാസ് താവളങ്ങള്‍ തകര്‍ത്തു, യുദ്ധം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് നെത്യനാഹു.


ഗാസയില്‍ ഹമാസിനെതിരായ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍ സേന. വെസ്റ്റ് ബാങ്കിലെ ഹമാസിന്റെ ഒളിത്താവളങ്ങളും ഇസ്രായേല്‍ സൈന്യം തകര്‍ത്തു. ഇസ്രായേല്‍ ഗാസയില്‍ വ്യോമാക്രമണവും തുടരുകയാണ്. ഇതിനിടെ സൈന്യം മൂന്ന് വശത്ത് നിന്നും ഗാസയിലേക്ക് കടക്കുകയാണ്. ഇത് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നു. വടക്കന്‍ ഗാസയിലും തെക്കന്‍ ഗാസയിലും ഇസ്രായേലി സൈനിക വാഹനങ്ങള്‍ മുന്നേറുന്നത് ദൃശ്യങ്ങളില്‍ കാണാം. ഗാസയിലെ 600-ലധികം ഹമാസ് താവളങ്ങള്‍ ഇസ്രായേല്‍ കര ആക്രമണത്തില്‍ തകര്‍ത്തിട്ടുണ്ട്.

പലസ്തീന്‍ പ്രദേശത്ത് ടാങ്കുകളും കവചിത വാഹനങ്ങളുമായി ഇസ്രായേല്‍ സൈന്യം കര ആക്രമണം നടത്തുകയാണ്. തിങ്കളാഴ്ച വടക്കന്‍ നഗരമായ ഗാസയില്‍ ഇസ്രായേല്‍ സൈന്യം ഇരുവശത്തുനിന്നും ആക്രമണം നടത്തിയിരുന്നു. അതേസമയം ഗാസയിലെ ഇന്ധനത്തിന്റെയും ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും പ്രതിസന്ധി രൂക്ഷമാകാന്‍ തുടങ്ങി.

ഇസ്രായേല്‍ ആക്രമണത്തില്‍ 8306 പേര്‍ കൊല്ലപ്പെട്ടു

ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ നാല് ഹമാസ് കമാന്‍ഡര്‍മാര്‍ കൂടി കൊല്ലപ്പെട്ടു. ഗാസ മുനമ്പിലെ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ഇതുവരെ 8306 പേര്‍ മരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 3457 കുട്ടികളും 2,136 സ്ത്രീകളും ഉള്‍പ്പെടുന്നു.21,048 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ഗാസ മുനമ്പില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ചതായി ഇസ്രായേല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു. ഇന്‍ഫന്‍ട്രി, ആര്‍മര്‍ഡ് കോര്‍പ്‌സ്, കോംബാറ്റ് എഞ്ചിനീയറിംഗ്, ആര്‍ട്ടിലറി കോര്‍പ്‌സ് എന്നിവയുള്‍പ്പെടെയുള്ള അധിക സേന ഗാസ മുനമ്പിലേക്ക് പ്രവേശിക്കുന്നു. കര-വ്യോമ സേനാ നടപടികളില്‍ ഡസന്‍ കണക്കിന് ഹമാസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇവര്‍ കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയും ഗാസയില്‍ മുന്നേറുന്ന സുരക്ഷാ സേനയെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് വിശദീകരണം.

ഇസ്രയേലി കരസേന ഹമാസിന്റെ താവളങ്ങളെയും പ്രവര്‍ത്തകരെയും തിരിച്ചറി യുന്നു. ഇതിന് പിന്നാലെ വ്യോമാക്രമണത്തില്‍ ഈ താവളങ്ങള്‍ നശിപ്പിക്കപ്പെടുക യാണ്. ഇതുകൂടാതെ കരസേനയും ഹമാസ് പ്രവര്‍ത്തകരെ നേരിട്ട് നേരിടുന്നുണ്ട്. ഗാസ മുനമ്പിലാണ് ഈ പോരാട്ടം നടക്കുന്നത്.ആക്രമണം വരും കാലങ്ങളില്‍ ശക്തമാക്കു മെന്ന് അഡ്മിറല്‍ ഡാനിയേല്‍ പറഞ്ഞു.

ബന്ദികളെ മോചിപ്പിക്കുക എന്നത് നമ്മുടെ പരമോന്നത ദേശീയ ദൗത്യമാണ്. ഗാസ മുനമ്പിലെ കരയിലൂടെയുള്ള ആക്രമണത്തിന് ഈ ലക്ഷ്യവുമുണ്ട്. ബന്ദി വിഷയം ഒരു ദേശീയ പ്രശ്‌നം മാത്രമല്ല.ഇതൊരു ആഗോള പ്രശ്‌നമാണ്. കുട്ടികളും സ്ത്രീകളും പ്രായമായവരും ഇസ്രായേലികളും മറ്റ് രാജ്യങ്ങളിലെ പൗരന്മാരും യുദ്ധക്കുറ്റങ്ങള്‍ ചെയ്ത ഒരു സംഘടനയുടെ ബന്ദികളാക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

വനിത സൈനിക ഉദ്യോഗസ്ഥയ്ക്ക് മോചനം

ഒക്ടോബര്‍ 7 ന് ഹമാസ് ബന്ദികളാക്കിയ വനിതാ സൈനിക ഉദ്യോഗസ്ഥയെ ഇസ്രായേല്‍ സുരക്ഷാ സേന മോചിപ്പിച്ചിരുന്നു. ഗാസ മുനമ്പില്‍ ഒരു രാത്രി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ ഹമാസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഉദ്യോഗസ്ഥയായ ഒറി മെഗിദിഷ് സുഖമായിരിക്കുന്നതായും കുടുംബവുമായി വീണ്ടും ഒന്നിച്ചതായും ഇസ്രായേലി ഡിഫന്‍സ് ഫോഴ്സും ഷിന്‍ ബെറ്റ് സുരക്ഷാ ഏജന്‍സിയും അറിയിച്ചു. എന്നാല്‍ സൈനിക നടപടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഷിന്‍ ബെറ്റും ഐഡിഎഫും നല്‍കിയിട്ടില്ല. ഇത്തരം പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നത് ഭാവി പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്.

ഇതിനിടെ ഒക്ടോബർ ഏഴിന് പിടികൂടിയ ബന്ദികളുടെ ഹമാസ് പുറത്തുവിട്ട വീഡിയോ ക്രൂരമായ പ്രചാരമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. യെലേന ട്രൂപനോബ്, ഡാനിയേൽ അലോണി, റിമോൺ കിർഷ്റ്റ് എന്നീ സ്ത്രീകളാണ് ദൃശ്യങ്ങളിലുള്ളത്. അലോണി എന്ന സ്ത്രീ പ്രധാനമന്ത്രിയോട് ദേഷ്യപ്പെട്ട രീതിയിൽ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്.

ഹമാസ് ആക്രമണത്തിനിടെ ഇസ്രായേലി പൗരന്മാരെ സംരക്ഷിക്കുന്നതിൽ നെതന്യാഹു പരാജയപ്പെട്ടെന്നും, പലസ്തീൻ തടവുകാർക്ക് പകരമായി അവരുടെ മോചനം ഉറപ്പാക്കുന്ന ഒരു കരാർ ഉണ്ടാക്കണമെന്നും അലോണി ആവശ്യപ്പെട്ടു. “നിങ്ങൾ ഞങ്ങളെ എല്ലാവരെയും മോചിപ്പിക്കേണ്ടതായിരുന്നു. ഞങ്ങളെ മോചിപ്പിക്കാൻ നിങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നിങ്ങളുടെ രാഷ്ട്രീയ, സുരക്ഷ, സൈനിക, നയതന്ത്ര പരാജയമാണ് ഞങ്ങളുടെ ഈ അവസ്ഥയ്ക്ക് കാരണം.”- അലോണി വ്യക്തമാക്കി.

അതേസമയം ബന്ദികളെ നാട്ടിലെത്തിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് നെതന്യാഹു ആവർത്തിച്ചു. “ഞങ്ങളുടെ ഹൃദയം നിങ്ങളോടൊപ്പവും മറ്റ് ബന്ദിക ളോടൊപ്പവുമാണ്. എല്ലാ തടവുകാരെയും കാണാതായവരെയും നാട്ടിലെത്തിക്കാൻ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യുന്നുണ്ട്.”- അദ്ദേഹം പറഞ്ഞു.

തന്റെ മകളെ വീഡിയോയിൽ കണ്ടപ്പോൾ ഞെട്ടിപ്പോയെന്നും, അവൾ ജീവിച്ചി രിപ്പുണ്ടെന്നതിൽ ആശ്വാസമുണ്ടെന്നും അലോനിയുടെ പിതാവ് റാമോസ് അലോണി പ്രതികരിച്ചു. ഇന്ന് വരെ, അവളെക്കുറിച്ച് സ്ഥിരീകരിച്ച വിവരങ്ങളൊന്നും അറിഞ്ഞിരുന്നില്ല. മൂന്ന് വയസുള്ള ഇരട്ട പേരക്കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ മറ്റ് അഞ്ച് അംഗങ്ങളും അലോണിക്കൊപ്പം തടവിലാണെന്ന് അദ്ദേഹം പറഞ്ഞു.

അലോണിയുടെ അരികിൽ വീഡിയോയിൽ നിശബ്ദമായി ഇരുന്ന മകൾ റിമോൺ അവിതൽ കിർഷ്റ്റാണ് അവരെ തിരികെ കൊണ്ടുവരാൻ തങ്ങൾ എല്ലാം ചെയ്യുമെന്നും ബന്ദികളാക്കിയവർക്ക് അടിയന്തര വൈദ്യസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടെൽ അവീവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഒക്ടോബർ 17 ന് പുറത്തിറങ്ങിയ 21 കാരിയായ ഫ്രാങ്കോ-ഇസ്രായേൽ വനിത മിയ സ്കീമിന്റെ വീഡിയോയ്ക്ക് ശേഷം ഹമാസ് പുറപ്പെടുവിച്ച രണ്ടാമത്തെ ബന്ദിയ സന്ദേശമാണിത്. ഇസ്രായേൽ അധികാരികളുടെ കണക്കനുസരിച്ച്, ഇസ്രായേലി ബന്ദികളും വിദേശികളും ഉൾപ്പടെ കുറഞ്ഞത് 239 പേർ തടവിലുണ്ട്. 1,400 പേർ കൊല്ലപ്പെട്ടിട്ടുമുണ്ട്. ഇതുവരെ യുദ്ധത്തിൽ 8,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടുവെന്ന് പലസ്തീൻ അധികാരികൾ പറയുന്നു. ഇതുവരെ നാല് ബന്ദികളെ മോചിപ്പിച്ചിട്ടുണ്ട്. കൂടാതെ ഗാസയിലുള്ള ഇസ്രായേൽ സൈന്യവും ബന്ദികളാക്കിയ ഒരു സൈനികനെ മോചിപ്പിച്ചെന്ന് അധികൃതർ അറിയിച്ചു.


Read Previous

‘എന്റെ മുത്തശ്ശി, എന്റെ ശക്തി’; ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ രാഹുല്‍ ഗാന്ധി

Read Next

ബന്ദികളാക്കിയ മൂന്ന് സ്ത്രീകളുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്: ക്രൂരമായ പ്രചരണമെന്ന് നെതന്യാഹു

Leave a Reply

Your email address will not be published. Required fields are marked *

Most Popular