ജയ് ശ്രീറാം വിളികളുമായി മധ്യപ്രദേശിലെ ക്രിസ്ത്യന്‍ പള്ളികളില്‍ അതിക്രമിച്ച് കയറി തീവ്ര ഹിന്ദുത്വ വാദികള്‍; കുരിശിന് മുകളില്‍ കാവിക്കൊടി കെട്ടി


ഭോപ്പാല്‍: മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ പള്ളികളില്‍ അതിക്രമിച്ച് കയറിയ തീവ്ര ഹിന്ദുത്വ വാദികള്‍ കുരിശിന് മുകളില്‍ കാവിക്കൊടി കെട്ടി. ജാംബുവായിലെ നാല് പള്ളികള്‍ക്ക് മുകളിലെ കുരിശിലാണ് കാവികൊടി കെട്ടിയത്. അമ്പത് പേരടങ്ങുന്ന ഹിന്ദുത്വ വാദികളുടെ സംഘം ഇന്നലെയാണ് പള്ളികളില്‍ അതിക്രമിച്ച് കയറി കുരിശിനെ അപമാനിച്ച് അതില്‍ കാവിക്കൊടി കെട്ടിയത്. പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തില്ല.

ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ദാബ്തല്ലേ, ധംനിനാഥ്, ഉപേറാവ് എന്നിവിടങ്ങളിലെ ദേവാലയങ്ങളിലാണ് കാവിക്കൊടി നാട്ടിയത്. മാതാസുലേയിലെ സി.എസ്.ഐ ഇടക പള്ളിയിലും കാവിക്കൊടി നാട്ടി. മൂന്ന് പള്ളികളില്‍ കെട്ടിയ കൊടി അഴിച്ചു മാറ്റിയെങ്കിലും ധംനിനാഥിലെ ചര്‍ച്ചില്‍ കെട്ടിയ കാവികൊടി ഇതുവരെ മാറ്റിയില്ല.

പരാതി നല്‍കിയിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലീസ് തയ്യാറാ യില്ലെന്ന് പള്ളിക്കമ്മിറ്റികള്‍ വ്യക്തമാക്കി. ജയ് ശ്രീറാം വിളികളോടെയാണ് പള്ളികളില്‍ കൊടി നാട്ടിയത്. സംഭവത്തിന് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്വിജയ സിങ് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും പരാതി നല്‍കി. മധ്യപ്രദേശ് മുഖ്യമന്ത്രിയെയും ഡിജിപിയെയും പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.


Read Previous

കാളീഘട്ടില്‍ പ്രത്യേക പൂജ; സര്‍വമത സൗഹാര്‍ദ റാലി നടത്തി മമത, വീഡിയോ

Read Next

6 മണി കഴിഞ്ഞാൽ ക്യാമ്പസിൽ തുടരാൻ അനുവദിക്കില്ല, വിദ്യാർഥികൾക്ക് ഐഡി കാർഡ്; മ​ഹാരാജാസിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular