ചൈനയുടെ തന്ത്രങ്ങളിൽ മാലദ്വീപ് കുടുങ്ങി; ശ്രീലങ്കയെയും പാകിസ്ഥാനെയും സാമ്പത്തികമായി തകര്‍ത്ത പോലെ മാലദ്വീപും?! ഇന്ത്യ പിണങ്ങിയാൽ മാലിദ്വീപ് തകരും, കുട്ടികൾ ഭക്ഷണമില്ലാതെ വലയും: ചെെന ആഗ്രഹിക്കുന്നതും അതാണ്


ശ്രീലങ്കയ്ക്കും പാകിസ്ഥാനും ശേഷം ചെെനയുടെ (China) പുതിയ ഇരയായി മാലിദ്വീപ് മാറാൻ പോകുകയാണോ? ചൈനയോടുള്ള മാലിദ്വീപിൻ്റെ (Maldives) സ്നേഹവും തിരിച്ചുള്ള സ്നേഹവുമൊക്കെ ഇപ്പോൾ ഇടയ്ക്കിടെ ദൃശ്യമാകുകയാണ്. എന്നാൽ ഈ സ്നേഹം മാലിദ്വീപിൻ്റെ ദാരിദ്ര്യത്തിൻ്റെ താവളത്തിലേക്കുള്ള പാതയാണോ എന്നാണ് സംശയമുയരുന്നത്. ശ്രീലങ്കയെയും പാകിസ്ഥാനെയും സാമ്പത്തികമായി തകർക്കുന്നതിൽ ചൈനയ്ക്ക് വലിയ പങ്കുണ്ടെന്നള്ളത് വ്യക്തമാണ്. ഇരു രാജ്യങ്ങളും ‘ചൈനീസ് കടക്കെണി’യിൽ കുടുങ്ങി ചക്രശ്വാസം വലിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ മാലിദ്വീപും അതേ പാതയിലുടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

വർഷങ്ങളായി യഥാർത്ഥത്തിൽ ഇന്ത്യയുടെ വിശ്വസ്ത അയൽരാജ്യമാണ് മാലിദ്വീപ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെക്കുറിച്ച് മാലിദ്വീപ് മന്ത്രിമാർ പ്രതികരിച്ച രീതിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഈ പ്രശ്നത്തിൽ നഷ്ടം സംഭവിക്കുന്നത് മാലിദ്വീപിനു മാത്രമാണ്. കാരണം മാലദ്വീപിൻ്റെ സമ്പദ്‌വ്യവസ്ഥയിൽ വലിയ പങ്കുവഹിക്കുന്ന അയൽ രാജ്യമാണ് ഇന്ത്യ. മാത്രമല്ല പല കാര്യങ്ങൾക്കും മാലിദ്വീപ് പൂർണ്ണമായും ആശ്രയിക്കുന്നത് ഇന്ത്യയെയാണ്. എന്നാൽ നിലവിൽ മാലദ്വീപിൽ ഭരണത്തിലെത്തിയിരിക്കുന്നത് ചൈനയുടെ പിന്തുണയുള്ള സർക്കാരാണ്. ഈ സർക്കാർ അധികാരത്തിൽ വന്നതോടെയാണ് ഇന്ത്യയുമായുള്ള ബന്ധം വഷളായതും.

മാലിദ്വീപിൻ്റെ സമ്പദ്‌വ്യവസ്ഥ ടൂറിസത്തെയാണ് ആശ്രയിച്ചിരിക്കുന്നത്. ദ്വീപ് രാഷ്ട്രത്തിലെ ജിഡിപിയുടെ 28 ശതമാനവും ടൂറിസമാണ്. വിദേശനാണ്യത്തിൻ്റെ 60 ശതമാനവും ടൂറിസം മേഖലയാണ് സംഭാവന ചെയ്യുന്നത്. ഇത്തരമൊരു സാഹചര്യ ത്തിൽ ഇന്ത്യ പിന്തിരിഞ്ഞാൽ മാലദ്വീപിന് സാമ്പത്തികമായി വലിയ നഷ്ടം നേരിടേണ്ടിവരുമെന്നുള്ളതാണ് യാഥാർത്ഥ്യം.

കഴിഞ്ഞ വർഷം മാലിദ്വീപും ഇന്ത്യയും തമ്മിൽ 500 മില്യൺ ഡോളറിൻ്റെ വ്യാപാര മാണ് നടന്നത്. ഈ വർഷവും തുടർച്ചയായി വ്യാപാരം വർധിച്ചുവരികയാണ്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് മാലിദ്വീപും ഇന്ത്യയും തമ്മിൽ ഒരു വ്യാപാര കരാർ ഒപ്പിട്ടിരുന്നു. ഈ കരാർ പ്രകാരം, മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാത്ത ചരക്കുകൾ ഇന്ത്യയിൽ നിന്ന് മാലിദ്വീപിലേക്കാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിനു പുറമെ മാലിദ്വീപിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഇന്ത്യ വൻ തോതിൽ പണം നിക്ഷേപിച്ചിട്ടുണ്ട്. 2023-ൽ ഇന്ത്യ മാലിദ്വീപിൽ നിന്ന് 410.2 മില്യൺ ഡോളർ കയറ്റുമതി നടത്തിയപ്പോൾ 61.9 മില്യൺ ഡോളറാണ് ഇറക്കുമതി ചെയ്തത്. 2022ൽ കയറ്റുമതി 495.4 മില്യൺ ഡോളറും ഇറക്കുമതി 61.9 മില്യൺ ഡോളറുമായിരുന്നു.

ഇന്ന് ഇന്ത്യക്കാരുടെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് മാലിദ്വീപ്. 2023ൽ ഇന്ത്യയിൽ നിന്ന് 2,09,198 പേർ മാലിദ്വീപ് സന്ദർശിക്കാനെത്തിയിരുന്നു. ഇന്ത്യക്കാർ മാലിദ്വീപിനെ ഒഴിവാക്കിയാൽ മാലിദ്വീപിൻ്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി മാറുമെന്ന് ഉറപ്പാണ്. നേരത്തെ, 2022-ൽ 2.41 ലക്ഷം ഇന്ത്യക്കാരും 2021-ൽ 2.91 ലക്ഷവും 2020-ൽ 63000 ഇന്ത്യക്കാരും മാലിദ്വീപ് സന്ദർശിക്കാനെത്തിയിരുന്നു.

2023 ഡിസംബർ വരെ 17,57,939 വിനോദസഞ്ചാരികൾ ഈ ദ്വീപിൽ എത്തിയിട്ടു ണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ ഇന്ത്യക്കാരായിരുന്നു. ഇന്ത്യക്കാർ കഴിഞ്ഞാൽ റഷ്യയിൽ നിന്നും ചൈനയിൽ നിന്നുമാണ് കൂടുതൽ പേരും എത്തിക്കൊണ്ടിരിക്കുന്നത്. ടൂറിസം വ്യവസായം മാലിദ്വീപിന് വളരെ പ്രധാനമായി മാറുന്ന അത്തരമൊരു സാഹചര്യത്തിൽരാജ്യത്തിൻ്റെ പ്രധാന വരുമാനവും അതുവഴിതന്നെ. 2021-ൽ ടൂറിസത്തിൽ നിന്ന് ഏകദേശം 3.49 ബില്യൺ യുഎസ് ഡോളറാണ് ദ്വീപിന് ലഭിച്ചത്. 2021 ലെ കണക്കുകൾ പ്രകാരം, ആ വർഷം ഇന്ത്യ മാലിദ്വീപിൻ്റെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായി ഉയർന്നിരുന്നു. മാലിദ്വീപിൻ്റെ പ്രധാന വരുമാന സ്രോതസ്സ് ടൂറിസമാണെന്നും ഇന്ത്യയെപ്പോലെ നികുതി സമ്പ്രദായവുമല്ലെന്നുള്ളതും ഈ സാഹചര്യത്തിൽ ഓർക്കേണ്ട പ്രധാന വസ്തുതയാണ്.

ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപിൽ സ്ഥിതി ചെയ്യുന്ന മാലിദ്വീപിലെ ജനസംഖ്യയുടെ 98 ശതമാനവും മുസ്ലീങ്ങളാണ്. ബാക്കിയുള്ള രണ്ടു ശതമാനം മറ്റ് മതക്കാരാണ്, ഇവിടെ ആകെ ജനസംഖ്യ അഞ്ചു ലക്ഷമാണ്. ഏകദേശം 1200 ദ്വീപുകളുടെ കൂട്ടമാണ് മാലി ദ്വീപ്. മിക്ക ദ്വീപുകളിലും ആൾതാമസമില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. മാലിദ്വീപിൻ്റെ വിസ്തീർണ്ണം 300 ചതുരശ്ര കിലോമീറ്ററാണ്. അതായത് വലിപ്പത്തിൽ ഇത് ഡൽഹിയുടെ അഞ്ചിലൊന്നു മാത്രം.

മാലിദ്വീപ് പ്രധാനമായും സ്ക്രാപ്പ് ലോഹങ്ങളാണ് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഇതിനുപുറമെ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, റഡാർ ഉപകരണങ്ങൾ, പാറക്കല്ലുകൾ, സിമൻ്റ് തുടങ്ങിയ വ്യാവസായിക ഉൽപന്നങ്ങൾ എന്നിവയ്ക്കും ദ്വീപ് ഇന്ത്യയെ ആശ്രയിക്കുന്നുണ്ട്. മാത്രമല്ല ഭക്ഷണത്തിന് മാലിദ്വീപ് ആശ്രയിക്കുന്നതും ഇന്ത്യയെത്തന്നെ. അരി, മാവ്, സുഗന്ധവ്യഞ്ജനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പഞ്ചസാര, കോഴി ഉൽപന്നങ്ങൾ എന്നിവ മാലിദ്വീപ് ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയിൽ നിന്നാണ്. ഇതിനു പുറമെ പ്ലാസ്റ്റിക്, തടി നിർമ്മിത വസ്തുക്കളും മാലിദ്വീപ് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്.

നിലവിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഏകദേശം 3.75 ട്രില്യൺ ഡോളറാണ്. മാലിദ്വീപി ൻ്റെ സമ്പദ്‌വ്യവസ്ഥ ഏകദേശം 6.5 ബില്യൺ ഡോളറും. ഓരോ വർഷവും 65 ബില്യൺ ഡോളറാണ് ഇന്ത്യക്കാർ വിദേശയാത്രകൾക്കായി ചെലവഴിക്കുന്നത് എന്നുള്ളതാണ് ഏറ്റവും രസകരമായ കാര്യം. അതായത്, മാലിദ്വീപിൻ്റെ ജിഡിപിയേക്കാൾ 10 മടങ്ങ് അധികമാണ് ഇന്ത്യക്കാർ വിദേശ യാത്രകൾക്കായി ഓരോ വർഷവും ചെലവഴിക്കുന്ന തുക. അതിനാൽ, എല്ലാ വിധത്തിലും ഇന്ത്യയെ ആശ്രയിക്കുന്ന മാലദ്വീപ് ആശങ്കപ്പെടേണ്ടതുണ്ടെന്നുള്ളത് സുവ്യക്തമാണ്.

ഇതുകൂടാതെ, മാലിദ്വീപിന് ഇന്ത്യ നിരവധി പ്രധാന സാമ്പത്തിക ഗ്രാന്റുകളും നൽകിയിട്ടുണ്ട്, അതിൽ മാലെയിലെ ഹുക്കുരു മിസ്‌കി നവീകരണം, ഹൈ ഇംപാക്റ്റ് കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് പ്രോജക്‌റ്റുകൾ, മറ്റ് ഉഭയകക്ഷി പദ്ധതികൾ എന്നിവ ഉൾപ്പെടുന്നു. നിസ്വാർത്ഥമായി വായ്പ നൽകിക്കൊണ്ട് ഇന്ത്യ മാലിദ്വീപിനെ സഹായി ക്കുകയായിരുന്നു എന്ന് വ്യക്തം. അതേസമയം മറുവശത്ത് ചൈനയും മാലിദ്വീപിൽ പദ്ധതികൾ തുടങ്ങിയിരുന്നു. എന്നാൽ വൻതുക വായ്പ നൽകി രാജ്യത്തെ കടക്കെണി യിൽ മുക്കുന്ന പ്രവർത്തനങ്ങളായിരുന്നു ചെെനയുടെ ഭാഗത്തു നിന്നുഗമുണ്ടായത്.

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് ചൈനയോടാണ് ചായ്‌വെന്ന് പലതവണ വ്യക്തമായതാണ്. മാലിദ്വീപിൻ്റെ സമ്പദ്‌വ്യവസ്ഥ പിടിച്ചെടുക്കാൻ ചൈന പുതിയ നീക്കം നടത്തുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം 2023-ൽ മാലിദ്വീപിലേക്ക് വരുന്ന ചൈനീസ് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ പെട്ടെന്ന് കുത്തനെ വർദ്ധനവുണ്ടായി. 2022ൽ മാലദ്വീപിൽ എത്തിയ വിനോദസഞ്ചാരികളിൽ ചൈനക്കാർ 27-ാം സ്ഥാനത്തായിരുന്നു, 2023ൽ അത് മൂന്നാം സ്ഥാനത്തെത്തുക യുണ്ടായി.

കഴിഞ്ഞ ഏതാനും വർഷങ്ങളായി മാലദ്വീപ് ചൈനയിൽ നിന്ന് വൻതുക വായ്പ എടുത്തിരുന്നു. കണക്കുകൾ പ്രകാരം നിലവിൽ മാലിദ്വീപിൻ്റെ ജിഡിപി ഏകദേശം 6.5 ബില്യൺ യുഎസ് ഡോളറാണ്. അതേസമയം മാലദ്വീപിൻ്റെ ബജറ്റിൻ്റെ 10 ശതമാന ത്തോളം ചൈനയുടെ കടം തിരിച്ചടയ്ക്കാനാണ് ഉപയോഗിക്കുന്നത്. അടിസ്ഥാന സൗകര്യം, വ്യാപാരം, ഊർജം എന്നീ മേഖലകളിൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിച്ചു കൊണ്ട് ചൈന മാലിദ്വീപിൽ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. ചൈനയും മാലിദ്വീപും സംയുക്തമായി ദ്വീപുകളിൽ ഹോട്ടലുകൾ നിർമ്മിക്കുന്നുണ്ട്. ഇത്തരം നിരവധി പദ്ധതികൾ വ്യക്തമാക്കുന്നത് ഭാവിയിൽ, വായ്പകൾ കൃത്യസമയത്ത് തിരികെ നൽകിയില്ലെങ്കിൽ, മാലിദ്വീപിലെ ദ്വീപുകൾ ചൈനയുടെ കൈകളിലേക്ക് എത്തുമെന്ന് തന്നെയാണ്.


Read Previous

സംഘിഖാൻ, നിങ്ങളെ ഇവിടെ സ്വാ​ഗതം ചെയ്യുന്നില്ല’- ​ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കറുത്ത ബാനർ

Read Next

ദമാം തിരുവനന്തപുരം പ്രവാസി അസോസിയേഷൻ സ്റ്റാർ നൈറ്റ് ജനുവരി 12ന്, അൽകോബാർ ഹോളിഡേ ഇന്നിൽ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular