‘ഈ തിരഞ്ഞെടുപ്പുകളിലെ എന്റെ റോള്‍…’: കോണ്‍ഗ്രസിന് വിജയം ഉറപ്പെന്ന് പ്രിയങ്ക ഗാന്ധി


നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പെന്ന് പ്രിയങ്ക ഗാന്ധി. ഞങ്ങള്‍ ഞങ്ങളുടെ തത്ത്വങ്ങള്‍ക്കായി പോരാടുകയാണ്. ജനങ്ങള്‍ ബിജെപിയില്‍ അസ്വസ്ഥരാണ്. ബിജെപി സര്‍ക്കാര്‍ ഉള്ളയിടത്തെല്ലാം കര്‍ഷകരും യുവാക്കളും പ്രതിസന്ധിയിലാണ്. തൊഴിലില്ല, വിദ്യാഭ്യാസത്തിനുള്ള മാര്‍ഗമില്ല. എല്ലാ തിരഞ്ഞെടുപ്പുകളിലും സ്ത്രീകള്‍ വലിയ സംഭാവന നല്‍കുന്നതില്‍ സന്തോഷ മുണ്ടെന്നും പ്രിയങ്ക പറഞ്ഞു. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. ജ്യോതിരാദിത്യ സിന്ധ്യ ഞങ്ങളെ അധിക്ഷേപിക്കുന്നത് തുടരുകയാണ്. ഞങ്ങളുടെ കുടുംബത്തിലെ കുട്ടികളെ പോലും വെറുതെ വിട്ടില്ല .ഞങ്ങള്‍ കരയുന്നില്ല. പൊതുജീവിതമായതിനാല്‍ നമ്മള്‍ കേള്‍ക്കണം, പോരാടണം. ഇതൊരു തിരഞ്ഞെടുപ്പ് വിഷയമല്ലെന്നും പ്രിയങ്ക പറഞ്ഞു.

എന്റെ പാര്‍ട്ടിയുടെ തത്വങ്ങള്‍ക്കായി പോരാടുകയാണ് തിരഞ്ഞെടുപ്പിലെ എന്റെ റോളെന്ന് പ്രിയങ്ക പറഞ്ഞു.ഈ തിരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയുടെ പങ്ക് എന്താണ് എന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി. ഞങ്ങള്‍ പാവങ്ങള്‍ക്കും കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കുമായി പോരാടുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ ഗെഹ്ലോട്ട് മുഖ്യമന്ത്രിയായി തുടരുമോ എന്ന ചോദ്യത്തിന് മറുപടി പറയാനാകില്ലെന്നായിരുന്നു പ്രതികരണം.ഇതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ മറുപടി നല്‍കുമെന്നും പ്രിയങ്ക വ്യക്തമാക്കി. 2024ല്‍ റായ്ബറേലിയില്‍ നിന്ന് മത്സരിക്കുമോ എന്ന ചോദ്യത്തിന് ഞാന്‍ എന്ത് ചെയ്യുമെന്ന് നിങ്ങള്‍ കണ്ടറിയൂ എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. രാജസ്ഥാനില്‍ ബിജെപി പൂര്‍ണമായും ചിതറിക്കിടക്കുകയാണ്. ഇവിടെ ഞങ്ങളുടെ പാര്‍ട്ടി ഒറ്റക്കെട്ടായി പോരാടുകയാണെന്നും പ്രിയങ്ക പറഞ്ഞു.

ഇപ്പോള്‍ സ്ത്രീകള്‍ക്കിടയില്‍ വലിയ ബോധവല്‍ക്കരണം ഉണ്ടായിട്ടുണ്ട്.അതേസമയം രാഷ്ട്രീയ പാര്‍ട്ടികളും സ്ത്രീകളുടെ പ്രാധാന്യം മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. സ്ത്രീകളെ തള്ളിക്കളയാനാവില്ല. സ്ത്രീകള്‍ ഭരിക്കേണ്ട കാലം വന്നിരിക്കുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്ത്രീകള്‍ക്കുവേണ്ടി പോരാടേണ്ടിവരുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. യുപിയില്‍ സ്ത്രീകള്‍ക്ക് വേണ്ടി നിങ്ങള്‍ ഉയര്‍ത്തിയ ശബ്ദത്തിന് ഫലമുണ്ടായോയെന്ന ചോദ്യത്തിന് വിപ്ലവകരമായ ആശയങ്ങള്‍ നടപ്പാകാന്‍ സമയമെടുക്കുമെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. കഴിഞ്ഞ ദിവസം ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ പ്രിയങ്ക നടത്തിയ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ രംഗത്തെത്തിയിരുന്നു. അസഭ്യവും അസഹനീയവുമായ ഇത്തരം പരാമർശങ്ങളും ധിക്കാരപരമായ വാക്കുകളും മധ്യപ്രദേശും രാജ്യവും ഒരിക്കലും പൊറുക്കില്ലെന്നാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. എക്സിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നവംബർ 15ന് മധ്യപ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമാണ് പ്രിയങ്ക ​ഗാന്ധി വിവാദ പരാമർശം നടത്തിയത്. ‘‘ഉയരം അൽപം കുറവാണെങ്കിലും അഹങ്കാരത്തിന് ഒരു കുറവും ഇല്ല. ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിലായിരുന്ന പ്പോൾ ഏതു പ്രവർ‌ത്തകനും അദ്ദേഹത്തെ കാണാൻ ചെന്നാൽ മഹാരാജാ എന്ന് വിളിക്കണം. അല്ലെങ്കിൽ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല‘‘ എന്നായിരുന്നു പ്രിയങ്ക ​ഗാന്ധി പറഞ്ഞത്. അതിനിടെ, പ്രിയങ്കാ ഗാന്ധിയുടെ പരാമർശം അഹങ്കാരത്തിന്റെ പാരമ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. അവരുടെ വാക്കുകൾ പൊതുവികാരം വ്രണപ്പെടുത്തുക മാത്രമല്ല, ഹൃദയഭേദകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൗഹാൻ പ്രിയങ്ക ഗാന്ധിക്കെതിരെ സാങ്കൽപ്പികവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് മറുപടിയായി മധ്യപ്രദേശ് കോൺഗ്രസ് നേതാവ് കമൽനാഥ് പറഞ്ഞു. സിന്ധ്യയ്ക്ക് കോൺഗ്രസിനോടുള്ള വിശ്വസ്തതയെക്കുറിച്ച് ശിവരാജ് ചൗഹാൻ നേരത്തെ പറഞ്ഞ വാക്കുകളും ഓർമിപ്പിച്ചായിരുന്നു കമൽനാാഥിന്റെ പരാമർശം. രാവണന്റെ സഹോദരൻ ‘വിഭീഷണൻ’ എന്ന് വിശേഷിപ്പിച്ചത് അദ്ദേഹമാണെന്നും പറഞ്ഞു. “നിങ്ങളുടെ അഭിനയത്തെ പ്രശംസിച്ച പ്രിയങ്ക ജിക്ക് നന്ദി പറയണം, ഡിസംബർ മൂന്നിന് ശേഷം നിങ്ങൾ പുതിയ ജോലി കണ്ടെത്തൂ,” ശിവരാജ് സിംഗ് ചൗഹാനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് പറഞ്ഞു


Read Previous

പ്രത്യേക ഭരണം’: ഗോത്രസംഘടനയ്‌ക്കെതിരെ മണിപ്പൂര്‍ സര്‍ക്കാരിന്റെ നടപടി

Read Next

മുഖ്യമന്ത്രി സഞ്ചരിച്ച ബസ് മ്യൂസിയത്തില്‍ വച്ചാല്‍ ലക്ഷക്കണക്കിന് ആളുകള്‍ കാണാനെത്തും’

Leave a Reply

Your email address will not be published. Required fields are marked *

Most Popular