ഹമാസ് ബന്ദികളാക്കിയവരെ കണ്ടെത്താനായി തിരച്ചില്‍ ആരംഭിച്ച് ഇസ്രയേല്‍ സൈന്യം. ഇതിന്റെ ഭാഗമായി, ഇസ്രയേല്‍ കരസേന ഗാസ മുനമ്പില്‍ പലയിടങ്ങളി ലായി തിരച്ചില്‍ ആരംഭിച്ചു. വ്യോമക്രണം രൂക്ഷമായി തുടരുന്നതിനിടെയാണ്, ഗാസയില്‍ കരസേനയുടെ നടപടികളും ഇസ്രയേല്‍ ആരംഭിച്ചത്. എന്നാല്‍, സൈന്യം പൂര്‍ണമായി ഗാസയില്‍ പ്രവേശിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഹമാസിന്റെ 320
ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തി. ഗാസയില്‍ ഇസ്രായേലിന്റെ നേതൃത്വത്തില്‍ കൂട്ടക്കൊല തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാനാണ് ഇസ്രായേലിനും അമേരിക്കയ്ക്കും മുന്നറിയിപ്പുമായി രംഗത്തെത്തിയത്. സാധാരണക്കാരെ കൊലപ്പെടുത്തുകയും ആശുപത്രികള്‍ക്ക് നേരെ ബോംബ് ആക്രമണം നടത്തുകയും ചെയ്യുന്ന ഒരു ഭരണകൂടത്തെ
ഗാസ: ആക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഇന്നലെ രാത്രി വടക്കന്‍ ഗാസയില്‍ ഇന്നലെ രാത്രി ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രമണം. ജബലിയയില്‍ അഭയാര്‍ത്ഥി ക്യാമ്പിനും പാര്‍പ്പിട സമുച്ചയത്തിനും നേര്‍ക്കുണ്ടായ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 24 മണിക്കൂറിനിടെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ
ഗാസ: ഗാസയിലേക്കുള്ള സഹായമെത്തിക്കുന്നതിനായി ട്രക്കുകൾ കടന്നു പോകാൻ വേണ്ടി റാഫ അതിർത്തി തുറന്നു. ഈജിപ്തിൽ നിന്ന് ഗാസയിലേക്കുള്ള റെഡ് ക്രെസന്റിന്റെ ട്രക്കുകൾ അതിർത്തി കടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരുന്നുകളും അവശ്യ വസ്തുക്കളുമായി നൂറുകണക്കിന് ട്രക്കുകളാണ് ഗാസയിലേക്കു പോകാൻ അതിർത്തിയിൽ കാത്തുകിടക്കുന്നത്. ഗാസയിലേക്ക് മാനുഷികസഹായമെത്തിക്കാൻ ആദ്യഘട്ടമെന്നനിലയിൽ 20 ട്രക്കുകൾ
ജെറുസലേം; ഇസ്രായേലിനെ ലക്ഷ്യം വെച്ച് യെമനില്‍ നിന്നും മിസൈല്‍ ആക്രമണം ഉണ്ടായതായി അമേരിക്ക. ചെങ്കടലില്‍ നിലയുറപ്പിച്ച അമേരിക്കന്‍ യുദ്ധക്കപ്പല്‍ മിസൈലുകള്‍ വെടിവെച്ചിട്ടതായി യുഎസ് പ്രതിരോധ വക്താവ് വെളിപ്പെടുത്തി. മിസൈലുകള്‍ക്കൊപ്പം ഡ്രോണുകളും ഉണ്ടായിരുന്നു. യെമനിലെ ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്നാണ് അമേരിക്ക പുറത്തുവിടുന്ന വിവരം. യുഎസ്എസ് കാര്‍ണി എന്ന അമേരിക്കയുടെ
ടെല്‍ അവീവ്: ഗാസയില്‍ ഇസ്രയേല്‍ നടത്താനൊരുങ്ങുന്ന കരയുദ്ധം കൊണ്ട് ഹമാസ് ഭീകരരെ പൂര്‍ണമായും ഉന്‍മൂലനം ചെയ്യാന്‍ കഴിയില്ലെന്ന് യുദ്ധ രംഗത്തെ വിദഗ്ധര്‍. ഇസ്രയേലിനെതിരെ ഭൂമിക്കടിയില്‍ ഹമാസ് തീര്‍ത്തിട്ടുള്ള വമ്പന്‍ രഹസ്യ ടണലുകളാണ് മുഖ്യ പ്രതിസന്ധി. ഈ രഹസ്യ ടണലുകളാണ് ഹമാസിന്റെ ഏറ്റവും വലിയ ശക്തി. വന്‍ ആയുധ ശേഖരമുള്ള
ഹമാസിനെ ലക്ഷ്യമിട്ട് ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ മരണ സംഖ്യ നാലായിരം പിന്നിട്ടു. . ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4137 ആയതായി അന്തരാഷ്ട്ര വാർത്ത ഏജൻസിയായ അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേല്‍ ശക്തമായ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഗാസയിലെ ദുരിതം രൂക്ഷമാകാന്‍ ഇടയുണ്ടെന്ന മുന്നറിയിപ്പാണ് ഐക്യരാഷ്ട്ര സഭ നല്‍കുന്നത്.
ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് 13 ദിവസമായിട്ടും ആശങ്ക അവസാനിക്കുന്നില്ല. യുദ്ധത്തില്‍ ഇരുഭാഗത്തുനിന്നും ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു.vഗാസ മുനമ്പില്‍ മൃതദേഹങ്ങളുടെ കൂമ്പാരം തന്നെയുണ്ട്. ഇതിനിടെ ഹമാസ് സ്വന്തം ജനങ്ങളെ കൊല്ലുന്ന തിരക്കിലാണെന്ന് പറഞ്ഞ് രംഗത്തെത്തിയി രിക്കുകയാണ് ഇസ്രായേല്‍. ഗാസയിലെ ആശുപത്രിയിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദികള്‍ ഹമാസ് ആണെന്ന വാദത്തിലും
ബെയ്‌റൂത്ത്: പശ്ചിമേഷ്യയില്‍ യുദ്ധം വ്യാപിച്ചേക്കുമെന്ന് സൂചന. ലബ്‌നാനിലെ പൗരന്മാര്‍ക്ക് സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കി. മണിക്കൂറുകള്‍ പിന്നിടവെ സിറിയയില്‍ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ബോംബാക്രമണ മുണ്ടായി. ലബ്‌നാന്‍-ഇസ്രായേല്‍ അതിര്‍ത്തിയിലും സംഘര്‍ഷം നിലനില്‍ക്കുന്നു വെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ സന്ദര്‍ശിച്ച് മടങ്ങിയ പിന്നാലെ ബ്രിട്ടീഷ്
ടെല്‍ അവീവ്: ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായിരിക്കെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പിന്നാലെ ഇസ്രയേലിന് പിന്തുണയറിയിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് ടെല്‍ അവീവിലെത്തി. ഇസ്രയേല്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും ദുരന്ത മുഖങ്ങളില്‍ കഷ്ടപ്പെടേണ്ടി വന്ന ജനതയോടൊപ്പം ബ്രിട്ടനുണ്ടാകുമെന്നും ഇസ്രയേലിലെത്തിയ റിഷി സുനക് പറഞ്ഞു. ' പറഞ്ഞറിയിക്കാനാവാത്ത, ഭയാനകമായ