"ഞാൻ എങ്ങനെ, എവിടെ, ഏത് അവസസ്ഥയിലായിരിക്കും പ്രസവിക്കുകയെന്ന് എല്ലാ ദിവസവും ആലോചിക്കാറുണ്ട്. ബോംബുകൾ വർഷിക്കുന്നത് നിലയ്ക്കുന്നില്ല. മനുഷ്യനെ മാത്രമല്ല മരത്തെയോ കല്ലിനെയോ പോലും അവർ ഒഴിവാക്കുന്നില്ല. ആരുടെ വീട് തകരുമെന്നോ, ആര് മരിക്കുമെന്നോ അറിയില്ല. ഞാനും എന്റെ കുഞ്ഞും സുരക്ഷിതരാണെന്ന് ഞാൻ പ്രതീക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്," നിവീൻ അൽ-ബർബാരി
പലസ്തീന് നേരെയുള്ള ഇസ്രയേലിന്റെ ക്രൂരത അവസാനമില്ലാതെ തുടരുകയാണ്. യുദ്ധത്തിന്റെ ഭാഗമായി പലസ്തീനിലേക്കുള്ള ഭക്ഷണം, വെള്ളം, വൈദ്യുതി, ഇന്ധനം എന്നിവ ഇസ്രയേല്‍ നിരോധിച്ചിരിക്കുകയാണ്. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ പട്ടിണിയെ യുദ്ധത്തിന്റെ ആയുധമായി ഉപയോഗിക്കുന്നുവെന്ന് ഓക്‌സ്ഫാം (ഓക്‌സ്‌ഫോര്‍ഡ് കമ്മിറ്റി ഫോര്‍ ഫാമിന്‍ റിലീഫ്) കുറ്റപ്പെടുത്തി. ഉപരോധത്തിലുള്ള ഗാസ മുനമ്പിലേക്ക് അവശ്യ വസ്തുക്കള്‍ നല്‍കാനുള്ള
ടെല്‍ അവീവ്: ഇത് തുടക്കം മാത്രമാണെന്നും ഹമാസിനെതിരെ കരയുദ്ധത്തിന് സൈന്യം തയ്യാറെടുക്കുകയാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇതിനോടകം ആയിരക്കണക്കിന് ഹമാസ് ഭീകരരെ വധിച്ചതായും നെതന്യാഹു പറഞ്ഞു. രാജ്യത്തോട് നടത്തിയ അഭിസംബോധനയിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ കരയുദ്ധം എപ്പോള്‍, ഏതു രീതിയില്‍ ആയിരിക്കുമെന്ന് വെളിപ്പെടുത്താന്‍ നെതന്യാഹു
ന്യൂഡല്‍ഹി: ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് ഇസ്രയേല്‍. ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ നോര്‍ ഗിലോണ്‍ ആണ് ഈ ആവശ്യം ഉന്നയിച്ചത്. ഹമാസിനെതിരായ യുദ്ധത്തില്‍ ഇന്ത്യ നല്‍കുന്ന പിന്തുണയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇസ്രയേല്‍ അംബാസഡര്‍ നന്ദി പറഞ്ഞു. ഇസ്രയേലിന് 100 ശതമാനം പിന്തുണയാണ് മോദി നല്‍കുന്നത്. ഇത് ഭീകരവാദത്തിനുള്ള ശക്തമായ
അങ്കാറ: ഹമാസ് തീവ്രവാദ സംഘടനയല്ലെന്ന് തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയ്യിബ് എര്‍ദോഗന്‍. ഹമാസ് വിമോചന സംഘമാണ്. അവര്‍ പലസ്തീനിലെ ജനങ്ങളെയും ഭൂമിയെയും സംരക്ഷിക്കാന്‍ വേണ്ടിയാണ് പോരാടുന്നതെന്ന് എര്‍ദോഗന്‍ പറഞ്ഞു. ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ഇത്ര കടുപ്പിച്ച പരാമര്‍ശം തുര്‍ക്കി പ്രസിഡന്റ് നടത്തുന്നത് ഇത് ആദ്യമായിട്ടാണ്. സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയായ എകെ
ജറുസലേമിലെ അൽ-അഖ്‌സ പള്ളി അടച്ച് പൂട്ടി ഇസ്രായേൽ. അൽ-അഖ്‌സ പള്ളിയിലേക്ക് ഇസ്ലാം മത വിശ്വാസികൾ കയറുന്നത് സൈന്യം വിലക്കിയതായി ഇസ്ലാമിക് വഖഫ് വകുപ്പിനെ ഉദ്ധരിച്ച് ഫലസ്തീൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി (WAFA) ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. അപ്രതീക്ഷിതമായി പോലീസ് ഉദ്യോഗസ്ഥർ മതിലുകളുള്ള പള്ളി പരിസരത്തേക്കുള്ള എല്ലാ ഗേറ്റുകളും പെട്ടെന്ന്
ടെല്‍ അവീവ്: രണ്ട് ബന്ദികളെ കൂടി ഹമാസ് വിട്ടയച്ചതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. എണ്‍പത്തഞ്ചുകാരി യോഷെവ്ഡ് ലിഫ്ഷിറ്റ്‌സ്, എഴുപത്തൊമ്പത് വയസുള്ള നൂറിറ്റ് കൂപ്പര്‍ എന്നിവരെയാണ് വിട്ടയച്ചത്. ഇരുവര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരു ന്നതിനാല്‍ വിട്ടയച്ചെന്നാണ് ഹമാസിന്റെ വിശദീകരണം. ഇവരുടെ ഭര്‍ത്താക്കന്മാര്‍ നിലവില്‍ തടവിലാണ്. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയെ തുടര്‍ന്നാണ് ബന്ദികളുടെ
ഹമാസിനെയും ഇസ്ലാമിക് ജിഹാദിനെയും ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളാണെ ന്നാണ് ഗാസയിലെ കൂട്ടക്കുരുതിക്ക് ഇസ്രയേൽ പറയുന്ന വാദം. ഇതിൽ യാതൊരു കഴമ്പുമില്ലെന്നതാണ് ഗാസയിൽനിന്ന് പുറത്തുവരുന്ന വസ്തുതകൾ വ്യക്തമാക്കുന്നത്. കുട്ടികളും മാധ്യമപ്രവർത്തകരും കവികളും ഡോക്ടർമാരും ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിലും പെട്ട അനവധി നിരപരാധികൾക്കാണ് ഓരോ ദിവസവും ജീവൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഹമാസിനെ നശിപ്പിക്കാനെന്ന
ലോകത്തിലെ ഏക ജൂത രാജ്യമാണ് ഇസ്രായേൽ. എന്നാൽ ഇവിടെ താമസിക്കുന്നത് ജൂതന്മാർ മാത്രമല്ല. ധാരാളം അറബ് മുസ്ലിംകളും ഇവിടെ താമസിക്കുന്നുണ്ട്. അതിലൊന്നാണ് ബാദു അഥവാ ബദൂയിൻ മുസ്ലീം സമുദായം. തെക്കൻ ഇസ്രായേലിൻ്റെ മണൽ പ്രദേശങ്ങളിൽ താമസിച്ചിരുന്ന നാടോടികളായ അറബ് വംശജരാണ് ബഡുക്കൾ. എന്നാൽ മറ്റു അറബ് സമുദായങ്ങളെ പോലെ
അഭയാര്‍ഥി ക്യാമ്പുകൾക്ക് നേരെയുള്ള ക്രൂരത അവസാനിപ്പിക്കാതെ ഇസ്രയേല്‍. അധിനിവേശ വെസ്റ്റ് ബാങ്കിലെ രാമല്ലയ്ക്ക് സമീപമുള്ള ജലസോണ്‍ അഭയാര്‍ഥി ക്യാമ്പിന് നേരെ തിങ്കളാഴ്ച ഇസ്രയേല്‍ സേന നടത്തിയ ആക്രമണത്തില്‍ രണ്ട് പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ സൈന്യം ക്യാമ്പ് റെയ്ഡ് നടത്തിയെന്നും നിരവധി പേരെ അറസ്റ്റ് ചെയ്‌തെന്നും ക്യാമ്പിലെ അഭയാര്‍ഥികള്‍ വാര്‍ത്താ