ബന്ദികളാക്കിയിട്ടുള്ള വിദേശീയരെ വരും ദിവസങ്ങളില്‍ വിട്ടയയ്ക്കുമെന്നും ഇല്ലെങ്കില്‍ ഗാസയെ ഇസ്രയേല്‍ സൈന്യത്തിന്റെ ശവപ്പറമ്പാക്കി മാറ്റുമെന്നും ഹമാസ് സായുധ വിഭാഗം. ഇക്കാര്യം മധ്യസ്ഥര്‍ വഴി അറിയിച്ചു കഴിഞ്ഞുവെന്നും ഹമാസ് സായുധവിഭാഗമായ ഇസദീന്‍ അല്‍ ഖാസം ബ്രിഗേഡ്സ് വക്താവ് അബു ഒബൈദ പറഞ്ഞു. വടക്കന്‍ ഗാസയിലും ഇന്നലെ ജബലിയ അഭയാര്‍ഥി ക്യാമ്പിലും
ഒക്ടോബർ ഏഴിന് പിടികൂടിയ ബന്ദികളുടെ ഹമാസ് പുറത്തുവിട്ട വീഡിയോ ക്രൂരമായ പ്രചാരമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. യെലേന ട്രൂപനോബ്, ഡാനിയേൽ അലോണി, റിമോൺ കിർഷ്റ്റ് എന്നീ സ്ത്രീകളാണ് ദൃശ്യങ്ങളിലുള്ളത്. അലോണി എന്ന സ്ത്രീ പ്രധാനമന്ത്രിയോട് ദേഷ്യപ്പെട്ട രീതിയിൽ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഹമാസ് ആക്രമണത്തിനിടെ ഇസ്രായേലി പൗരന്മാരെ
ഗാസയിലെ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന പ്രമേയം യുഎൻ ജനറൽ അസംബ്ലി അംഗീകരിച്ചതിന് ശേഷവും കനത്ത വ്യോമാക്രമണങ്ങൾ തുടർന്ന് ഇസ്രയേൽ. ഗാസയിൽ കര അധിനിവേശം വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇസ്രയേൽ കഴിഞ്ഞ ദിവസം ബോംബാക്രമ ണങ്ങൾ ശക്തമാക്കിയത്. ഈ മാസം ഏഴിന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടശേഷം ഗാസയ്ക്കു നേരെ നടന്ന
ടെല്‍ അവീവ്: ഹമാസിന്റെ വ്യോമമേധാവി ഇസ്സം അബു റുക്‌ബേയെ വ്യോമാക്രമണത്തില്‍ വധിച്ചതായി ഇസ്രയേല്‍. ഇന്നലെ രാത്രി നടത്തിയ വ്യോമാക്രമണത്തിലാണ് റുക്‌ബേ കൊല്ലപ്പെട്ടതെന്ന് ഇസ്രയേലി ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു. ഹമാസിന്റെ ഡ്രോണുകള്‍, ആളില്ലാ വിമാനങ്ങള്‍, പാരാഗ്ലൈഡേഴ്‌സ്, വ്യോമ നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവയ്ക്കു ചുക്കാന്‍ പിടിച്ചിരുന്നത് റുക്‌ബേ ആണ്. ഒക്ടോബര്‍ ഏഴിലെ
ഗാസയിലേക്ക് ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെ ഇസ്രയേല്‍ നിയന്ത്രണത്തി ലുള്ള ടെല്‍ അവീവിലേക്ക് ഇന്ന് റോക്കറ്റാക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ടെല്‍ അവീവിലെ ഒരു കെട്ടിടത്തില്‍ റോക്കറ്റ് പതിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നഗരം ലക്ഷ്യമാത്തി മറ്റ് എട്ട് റോക്കറ്റു കളെങ്കിലും തടഞ്ഞുവെന്ന് ഇസ്രായേലിന്റെ ചാനല്‍ 12
ഇസ്രയേലുമായുള്ള യുദ്ധത്തിനിടയില്‍ തടവിലാക്കിയ എല്ലാ ബന്ദികളെയും മോചിപ്പിക്കാന്‍ തയ്യാറാണെന്ന് ഹമാസ്. എന്നാല്‍ ആദ്യം ഇസ്രായേലില്‍ തടവിലാക്കിയ 6000 പലസ്തീനികളെ മോചിപ്പിക്കണമെന്നാണ് ഉപാധി. 224 സാധാരണക്കാരെയാണ് ഹമാസ് തടവിലാക്കിയത്. ഇറാനുമായി നടത്തിയ ചര്‍ച്ചയിലാണ് ഹമാസ് നിലപാട് വ്യക്തമാക്കിയത്. ഇറാന്‍ വിദേശകാര്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. 224 സാധാരണക്കാരെ ഹമാസ് ബന്ദികളാക്കി ഒക്ടോബര്‍
ഗാസ: ബന്ദികളാക്കിയ ഇസ്രായേലികളില്‍ 50 പേര്‍ ഇതുവരെ കൊല്ലപ്പെട്ടുവെന്ന് ഹമാസ്. ഗാസ മുനമ്പില്‍ ഇസ്രായേല്‍ ബോംബിംഗ് ആരംഭിച്ചതിന് ശേഷമാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടതെന്നും ഹമാസ് വ്യക്തമാക്കി. ഇസ്രായേലിന്റെ ആക്രമണങ്ങള്‍ക്കും, കൂട്ടക്കുരുതികള്‍ക്കും തിരിച്ചടിയെന്ന നിലയില്‍ കൊലപ്പെടുത്തിയവരുടെ എണ്ണമാണ് അന്‍പതിലെത്തിയത്. ടെലഗ്രാം ചാനലിലൂടെയാണ് ഹമാസ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല.
ആധുനിക ലോക ചരിത്രത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത ദുരിതം പേറി ഗാസയിലെ ജനങ്ങള്‍. കരയുദ്ധത്തിന്റെ സൂചനകള്‍ നല്‍കി ഗാസയിലേക്ക് കടന്നുകയറിയ ഇസ്രയേല്‍ ടാങ്കുകള്‍ നടത്തിയ സൈനിക നീക്കത്തോടെ സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. ഹമാസ് നടത്തിയ റോക്കറ്റാക്രമണങ്ങള്‍ക്ക് മറുപടിയായി ഗാസയിലേക്ക് ഇസ്രയേല്‍ നടക്കുന്ന ആക്രമണങ്ങളില്‍ ഇതുവരെ മരണം ഏഴായിരം പിന്നിട്ടതായാണ് ഏറ്റവും
ഇസ്രയേലിനെതിരെ ഹമാസ് ഭീകരാക്രമണം അഴിച്ചുവിട്ടതിന്റെ ഒരു കാരണം ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇക്കാര്യം തനിക്ക് ബോധ്യപ്പെട്ടു. എന്നാല്‍ തെളിവുകളൊന്നും ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ബൈഡന്റെ പ്രസ്താവന. അടുത്തിടെ ന്യൂഡല്‍ഹിയില്‍ നടന്ന
"ഞാൻ എങ്ങനെ, എവിടെ, ഏത് അവസസ്ഥയിലായിരിക്കും പ്രസവിക്കുകയെന്ന് എല്ലാ ദിവസവും ആലോചിക്കാറുണ്ട്. ബോംബുകൾ വർഷിക്കുന്നത് നിലയ്ക്കുന്നില്ല. മനുഷ്യനെ മാത്രമല്ല മരത്തെയോ കല്ലിനെയോ പോലും അവർ ഒഴിവാക്കുന്നില്ല. ആരുടെ വീട് തകരുമെന്നോ, ആര് മരിക്കുമെന്നോ അറിയില്ല. ഞാനും എന്റെ കുഞ്ഞും സുരക്ഷിതരാണെന്ന് ഞാൻ പ്രതീക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്," നിവീൻ അൽ-ബർബാരി