മുംബൈ: ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഇച്ഛാശക്തിക്ക് മുന്നില്‍ അഫ്ഗാനിസ്ഥാന്‍ നമിച്ചു. ഇരട്ട സെഞ്ച്വറിയടിച്ച് താരം പുറത്തെടുത്ത പ്രകടനം വിസ്മയിപ്പിക്കുന്നത്. 128 പന്തില്‍ പത്ത് സിക്‌സും 21 ഫോറും സഹിതം മാക്‌സ്‌വെല്‍ അടിച്ചെടുത്തത് 201 റണ്‍സ്. 47ാം ഓവര്‍ എറിഞ്ഞ മജീബ് റഹ്മാന് ആ ഓവര്‍ മുഴുമിപ്പിക്കാന്‍ മ്ക്‌സി അനുവദിച്ചില്ല. 6,
2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ ബംഗ്ലാദശിന് മൂന്ന് വിക്കറ്റ് ജയം. ലങ്ക ഉയർത്തിയ 280 റണ്‍സ് വിജയലക്ഷ്യം 53 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ബംഗ്ലാദേശ് മറികടന്നത്. നജ്മുള്‍ ഹൊസൈന്‍ ഷാന്റൊ (90), ഷാക്കിബ് അല്‍ ഹസന്‍ (82) എന്നിവരാണ് ബംഗ്ലാദേശിന് വിജയമൊരുക്കിയത്. തോല്‍വിയോടെ ശ്രീലങ്ക ടൂർണമെന്റില്‍ നിന്ന്
ന്യൂഡല്‍ഹി: ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ടൈംഡ് ഔട്ടായി താരം. ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിനിടെയാണ് അപൂര്‍വ രംഗങ്ങള്‍ അരങ്ങേറിയത്. ആഞ്ചലോ മാത്യൂസാണ് ഹതഭാഗ്യനായ ആ താരം. മത്സരത്തില്‍ ടോസ് നേടി ബംഗ്ലാദേശ് ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 25ാം ഓവറിലെ രണ്ടാം പന്തില്‍ സദീര സമരവിക്രമ പുറത്തായതിനു പിന്നാലെ ക്രീസിലെത്തേണ്ട താരം
കൊളംബോ: ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പുറത്താക്കി. ശ്രീലങ്കന്‍ കായികമന്ത്രി റോഷന്‍ രണസിംഗെയാണ് നടപടിയെടുത്തത്. ഇന്ത്യയോട് 302 റണ്‍സിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് നടപടി. ഇന്ത്യയോടും പരാജയപ്പെട്ട ശ്രീലങ്ക ലോകകപ്പില്‍ നിന്നും ഏറെക്കുറെ പുറത്തായ സ്ഥിതിയിലാണ്. ഇന്ത്യയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റ്
കൊല്‍ക്കത്ത: ഈ ലോകകപ്പില്‍ എതിരാളികള്‍ക്കു മേല്‍ ബാറ്റിങ് വന്യതയുടെ കരുത്തു മുഴുവന്‍ കാണിച്ച ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ സ്പിന്‍ കുരുക്കില്‍ വീഴ്ത്തി ഇന്ത്യയുടെ അപരാജിത മുന്നേറ്റം. എട്ടില്‍ എട്ടും ജയിച്ച് ഇന്ത്യ കരുത്തോടെ കിരീട പ്രതീക്ഷ സജീവമാക്കി. 243 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ പിടിച്ചത്. 327 റണ്‍സാണ്
അഹമ്മദാബാദ്: ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ നിര്‍ണായക മത്സരത്തില്‍ ജയിച്ചതോടെ സെമി സാധ്യത വര്‍ധിപ്പിച്ച് ഓസ്‌ട്രേലിയ. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 33 റണ്‍സിനാണ് ഓസിസ് വിജയം. ഇന്നത്തെ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഓസ്‌ട്രേലിയ മൂന്നാം സ്ഥാനം നിലനിര്‍ത്തി. ഓസ്‌ട്രേലിയയുടെ ഇനിയുള്ള രണ്ട് മത്സരങ്ങള്‍ അഫ്ഗാന്‍, ബംഗ്ലാദേശ് ടീമുകളുമായാണ്. 286 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ
ബംഗളൂരു: ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് വിജയം. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 21 റണ്‍സിനാണ് വിജയം. മഴയെ തുടര്‍ന്ന് ഏറെ നേരം കളി തടസപ്പട്ടിരുന്നു. തുടര്‍ന്ന് ഡക്ക്‌വര്‍ത്ത് ലൂയിസ് പ്രകാരം പാകിസ്ഥാനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. പാകിസ്ഥാന്‍ 25. 3 ഓവറില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടി
ലഖ്നൗ: ലോകകപ്പില്‍ നാലാം വിജയവുമായി അഫ്ഗാന്‍. നെതര്‍ലന്‍ഡ്‌സിനെതിരെ ഏഴുവിക്കറ്റിനാണ് അഫ്ഗാന്റെ വിജയം. നെതര്‍ലന്‍ഡ്‌സ് ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം ഏഴുവിക്കര്‌റും 111 ബോളും ശേഷിക്കെ അഫ്ഗാന്‍ ലക്ഷ്യം കണ്ടു. റഹ്മത് ഷായുടെയും ഹഷ്മതുല്ല ഷാഹിദിയുടെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് അഫ്ഗാന്റെ വിജയം റഹ്മാനുല്ല ഗുര്‍ബസും ഇബ്രാഹിം സാദ്രാനും മികച്ച
മുംബൈ: വീണ്ടും അഞ്ച് വിക്കറ്റ് പ്രകടനവുമായി മുഹമ്മദ് ഷമിയുടെ പേസ് സൗന്ദര്യം. സിറാജ് കൊടുങ്കാറ്റായി തുടക്കമിട്ട തകര്‍ച്ച. ലങ്കാ ദഹനം പൂര്‍ത്തിയാക്കി ഷമിയുടെ തീ മഴ. 358 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ലങ്ക വെറും 55 റണ്‍സില്‍ കൂടാരം കയറി. ഒരു ടി20 മത്സരത്തിന്റെ ബാറ്റിങ് സമയം പോലും പൂര്‍ത്തിയാക്കിയില്ല.
പുനെ: ലോകകപ്പില്‍ നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 358 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് 35.3 ഓവറിൽ 167 റൺസിന് പുറത്തായി. 190 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. ബാറ്റിങ്ങിന്റെ തുടക്കം മുതല്‍ തന്നെ ന്യൂസിലന്‍ഡ് വിക്കറ്റുകള്‍ കളഞ്ഞുകുളിക്കുന്ന താണ് കണ്ടത്. കഴിഞ്ഞ കളികളില്‍ മികച്ച