യുദ്ധമുഖത്തെ 11 വയസ്സുള്ള മാധ്യമ പ്രവര്‍ത്തക ലോക ശ്രദ്ധയാകര്‍ഷിക്കുന്നു; പ്രസ് വെസ്റ്റും ഹെല്‍മറ്റും ധരിച്ച് ഒരു കൈയില്‍ ചാനല്‍ മൈക്കും മറുകൈയില്‍ ജീവനുമേന്തി സുമയ്യ, 120 ലധികം മാധ്യമ പ്രവര്‍ത്തകര്‍ യുദ്ധമുഖത്ത് ജീവന്‍ പൊലിഞ്ഞു; കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 30,000 ആയി


ഗാസ: നാലു മാസത്തിനിടെ 120 ലധികം മാധ്യമപ്രവര്‍ത്തകര്‍ ഇസ്രായേല്‍ വ്യോമാക്ര മണത്തില്‍ കൊല്ലപ്പെട്ട പലസ്തീനിലെ ഗാസയില്‍ ഗ്രൗണ്ട് റിപോര്‍ട്ടിങിലൂടെ 11 വയസ്സുള്ള പെണ്‍കുട്ടി ലോക ശ്രദ്ധപിടിച്ചുപറ്റുന്നു. ഗാസയിലെ ഏറ്റവും പ്രായം കുറഞ്ഞ പത്രപ്രവര്‍ത്തകയാണിവര്‍. പേര് സുമയ്യ വുഷാഹ്.

പ്രസ് വെസ്റ്റും ഹെല്‍മറ്റും ധരിച്ച് ഒരു കൈയില്‍ ചാനല്‍ മൈക്കും മറുകൈയില്‍ ജീവനുമേന്തി സുമയ്യ നടത്തുന്ന ധീരമായ മാധ്യമപ്രര്‍ത്തനത്തെ കുറിച്ച് അല്‍ ജസീറ വാര്‍ത്ത നല്‍കി. ഗാസയിലെ ഏറ്റവും പ്രായം കുറഞ്ഞ മാധ്യമ പ്രവര്‍ത്തകയാണിതെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

ഇസ്രായേല്‍ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ട അബ്ദുല്ല എന്നയാളുടെ തകര്‍ന്ന കെട്ടിടത്തിനു മുന്നില്‍ നിന്നും ഇവര്‍ വാര്‍ത്ത ചെയ്യുന്ന വീഡിയോ അല്‍ ജസീറ പങ്കുവച്ചു. റഫയിലെ നുസൈറ അഭയാര്‍ഥി ക്യാംപിനു സമീപത്തെ ഏക ബേക്കറി യായ അല്‍ സൊഫാറയില്‍ ഒരു കഷണം റൊട്ടി ലഭിക്കാന്‍ ജനങ്ങള്‍ നീണ്ട ക്യൂവില്‍ നില്‍ക്കുന്ന രംഗങ്ങളും ബാലിക റിപോര്‍ട്ട് ചെയ്യുന്നുണ്ട്.

നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിക്കുമെന്ന് ഭയമില്ലേയെന്ന് സുമയ്യയോട് അല്‍ജസീറ ചാനല്‍ അവതാകരന്‍ ചോദിച്ചപ്പോള്‍ ദൈവത്തില്‍ ഭരമേല്‍പ്പിക്കുന്നു എന്നായിരുന്നു മറുപടി. “മാതാവും പിതാവും ഈ ജോലി ചെയ്യുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു. കാരണം മാധ്യമപ്രവര്‍ത്തകര്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നുണ്ടെന്ന് അവര്‍ക്കറിയാം. പക്ഷേ, ഞാന്‍ പത്രപ്രവര്‍ത്തന മേഖലയില്‍ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചുവെന്ന് കണ്ടപ്പോള്‍ അവര്‍ സമ്മതിച്ചു’- സുമയ്യ അല്‍ ജസീറയോട് പറഞ്ഞു.

പുറത്തുപോകുമ്പോള്‍, മാതാപിതാക്കളോട് യാത്രപറഞ്ഞാണ് ഇറങ്ങാറുള്ളത്. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. യാത്രാവേളകളിലോ ചിത്രീകരണ സമയത്തോ എന്നെ ടാര്‍ഗറ്റ് ചെയ്യുമോ എന്ന് അറിയില്ല. യുദ്ധത്തിന് മുമ്പുതന്നെ പത്രപ്രവര്‍ത്തകയാവണമെ ന്നായിരുന്നു സ്വപ്‌നം. ഷിറീന്‍ അബു അഖ്‌ലിയാണ് എന്റെ റോള്‍ മോഡല്‍. ദൈവം അവളോട് കരുണ കാണിക്കട്ടെ. അവളെപ്പോലെ ലോകത്തിന് മുന്നില്‍ എന്റെ കഴിവുകള്‍ തെളിയിക്കണമെന്നാണ് ആഗ്രഹം. യുദ്ധം അവസാനിപ്പിക്കണം. ഗാസ മുനമ്പിലെ കുട്ടികള്‍ക്ക് ലോകം മാനുഷിക പിന്തുണ നല്‍കണം- സുമയ്യ കൂട്ടിച്ചേര്‍ത്തു.

ഇന്‍സ്റ്റഗ്രാമില്‍ അല്‍ജസീറ പങ്കുവച്ച ബാലികയെ കുറിച്ചുള്ള വീഡിയോക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്. ധീരതയും ബുദ്ധിയും സൗന്ദര്യവും പ്രതിരോധശേഷിയു മുള്ള പെണ്‍കുട്ടിയെ അഭിനന്ദിക്കുകയാണെന്നും എന്നാല്‍ അവിശ്വസനീയമാംവിധം സങ്കടകരവുമാണ് അവരുടെ ജീവിതമെന്നും ഒരാള്‍ കമന്റ് ചെയ്തു. ഒരു 11 വയസ്സു കാരിക്ക് തന്റെ ജനങ്ങളുടെ വംശഹത്യയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യേണ്ടിവരുന്ന ദുര്യോഗമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഈ അടിച്ചമര്‍ത്തലിനെതിരെ പോരാടാനുള്ള നിങ്ങളുടെ ധീരതയെ മാനിക്കുന്നു. ദൈവം നിങ്ങളുടെ ജീവന്‍ നിലനിര്‍ത്തട്ടെ. ഒരു സ്വേച്ഛാധിപതിയുടെ മുന്നില്‍ നിവര്‍ന്നുനിന്ന് സത്യം പറയുക എന്നത് ഏറ്റവും വലിയ ധര്‍മസമരമാണെന്നതില്‍ സംശയമില്ല’ എന്നായിരുന്നു മറ്റൊരു പ്രതികരണം. 2023 ഒക്ടോബര്‍ 7 മുതല്‍ ആരംഭിച്ച ഇസ്രായേല്‍ ആക്രമണത്തില്‍ ഏകദേശം 30,000 പലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. പതിനായിരങ്ങള്‍ അഭയാര്‍ത്ഥികളാക്കപ്പെട്ടു.


Read Previous

അൽഐനിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

Read Next

‘തലവെട്ടും എന്ന് പറഞ്ഞു ഭീഷണി’; സിദ്ധാര്‍ഥിന്റെ മരണത്തില്‍ മുഖ്യപ്രതികളായ കൊല്ലം ഓടനാവട്ടം സ്വദേശി സിന്‍ജോ ജോണ്‍. കാശിനാഥന്‍ എന്നിവരെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്ന് പിടിയിലായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular