മുംബൈ: അര്‍ബുദബാധിതര്‍ക്ക് കീമോതെറപ്പി കഴിഞ്ഞതിനുശേഷം ഛര്‍ദി ശമിപ്പിയ്ക്കാന്‍ മരുന്നുകൂട്ടില്‍ മാറ്റംവരുത്തി മുംബൈ ടാറ്റ മെമ്മോറിയല്‍ ആശുപത്രി. ഇതുവഴി പാര്‍ശ്വഫലവും ചികിത്സാച്ചെലവും കുറയ്ക്കാന്‍ സാധിയ്ക്കും. നിലവില്‍ രോഗികള്‍ക്ക് 10 മില്ലിഗ്രാം ഒലാന്‍സാപിന്‍ മരുന്നടക്കമുള്ള നാല് മരുന്നുകളാണ് നല്‍കുന്നത്. ഇതില്‍ ഒലാന്‍സാപിന്‍ മരുന്നിന്റെ അളവ് രണ്ടര മില്ലിഗ്രാം ആക്കിയാണ് പുതിയ മരുന്നുകൂട്ട്
തിരുവനന്തപുരം: പുതിയ പാഠപുസ്തകങ്ങള്‍ക്ക് കരിക്കുലം കമ്മറ്റി അംഗീകാരം നല്‍കിയതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളിലേക്ക് തയ്യാറാക്കിയ 173 പാഠപുസ്തകങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്. കേരളത്തിന്റെ പാഠ്യപദ്ധതിയും അതിന്റെ തുടര്‍ച്ചയായി പാഠപുസ്തകങ്ങളും സമഗ്രമായ മാറ്റത്തിന് വിധേയമാകുകയാണെന്നും മന്ത്രി പറഞ്ഞു. രണ്ട് കോടി ഒന്‍പത് ലക്ഷം
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീട പോരാട്ടം കനത്തു. കണ്ണൂരും കോഴിക്കോടും തമ്മിൽ ഒറ്റ പോയിന്റ് വ്യത്യാസത്തിൽ മത്സരം ഇഞ്ചോടിഞ്ച്. നിലവിൽ കണ്ണൂരിന് 872 പോയിന്റും കോഴിക്കോടിനു 871 പോയിന്റുമാണ് നിലവിൽ. 865 പോയിന്റുമായി പാലക്കാട് 865 പോയിന്റുമായി മൂന്നാം സ്ഥാനത്ത്. ഹൈസ്കൂൾ വിഭാഗം ഭരതനാട്യം, നാടകം, ഹയർ സെക്കൻഡറി
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പിനായി ജില്ലകൾ തമ്മിൽ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. 115 ഇനങ്ങളുടെ ഫലം പുറത്തുവന്നപ്പോൾ 425 പോയിന്‍റുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. 410 പോയിന്‍റുമായി പാലക്കാടും കോഴിക്കോടും രണ്ടാം സ്ഥാനത്താണ്. ആതിഥേയരായ കൊല്ലം തൊട്ടുപിന്നാലെയുണ്ട്. ഇന്ന് 24 വേദികളിലായി 59 ഇനങ്ങളിലാണ് മത്സരങ്ങൾ. മിമിക്രി,
തിരുവനന്തപുരം: : ഭീമമായ തുക കുടിശികയായതോടെ കാരുണ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍നിന്നു കേരളത്തിലെ 140 സ്വകാര്യ ആശുപത്രികള്‍ പിന്മാറിയതായി കണക്കുകൾ. സംസ്ഥാനത്തെ സാധാരണക്കാരായ നിരവധി പേർക്ക് വലിയ ചികിത്സാ ചെലവിൽനിന്ന് ആശ്വാസം നൽകുന്ന പദ്ധതിയായിരുന്നു കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്). കെ.എം. മാണി ധനമന്ത്രിയായിരുന്നപ്പോഴാണ് പദ്ധതി ഫലപ്രദമായി നടപ്പാക്കിയത്.
കൊല്ലം: സ്‌കുള്‍ കലോത്സവത്തില്‍ പങ്കെടുക്കലാണ് ഏറ്റവും പ്രധാനമെന്നും പോയിന്റ് നേടാനുള്ള വേദികള്‍ മാത്രമായി ഇവ മാറരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍ കലോത്സവം കുട്ടികളുടെ മത്സരമാണ്. ഇത് രക്ഷിതാക്കളുടെ മത്സരമല്ലെന്ന് പ്രത്യേകം ഓര്‍ക്കണം. അതുകൊണ്ടുതന്നെ കുട്ടികളുടെ മനസില്‍ കലുഷിതമായ മത്സരബുദ്ധി വളര്‍ത്തരുതെന്നും പിണറായി വിജയന്‍ പറഞ്ഞു. 62ാമത് സംസ്ഥാന
കലാപ്രേമികളുടെ കണ്ണും കാതും ഇനി കൊല്ലത്തേക്ക്… 62 -മത് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിന് നാളെ തിരി തെളിയും. ജനുവരി നാലുമുതൽ എട്ടുവരെയാണ് കലാമേള നടക്കുക. ഒന്നരപതിറ്റാണ്ടിന് ശേഷമാണ് സംസ്ഥാന കലോത്സവത്തിന് കൊല്ലം വേദിയാകുന്നത്. നാലിന് രാവിലെ ഒൻപതിന് ആശ്രാമം മൈതാനത്തെ പ്രധാനവേദിക്കരികിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കലോത്സവത്തിന് പതാക ഉയർത്തും.