കൊല്‍ക്കത്ത: ഈ ലോകകപ്പില്‍ എതിരാളികള്‍ക്കു മേല്‍ ബാറ്റിങ് വന്യതയുടെ കരുത്തു മുഴുവന്‍ കാണിച്ച ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ സ്പിന്‍ കുരുക്കില്‍ വീഴ്ത്തി ഇന്ത്യയുടെ അപരാജിത മുന്നേറ്റം. എട്ടില്‍ എട്ടും ജയിച്ച് ഇന്ത്യ കരുത്തോടെ കിരീട പ്രതീക്ഷ സജീവമാക്കി. 243 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ പിടിച്ചത്. 327 റണ്‍സാണ്
അഹമ്മദാബാദ്: ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ നിര്‍ണായക മത്സരത്തില്‍ ജയിച്ചതോടെ സെമി സാധ്യത വര്‍ധിപ്പിച്ച് ഓസ്‌ട്രേലിയ. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 33 റണ്‍സിനാണ് ഓസിസ് വിജയം. ഇന്നത്തെ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഓസ്‌ട്രേലിയ മൂന്നാം സ്ഥാനം നിലനിര്‍ത്തി. ഓസ്‌ട്രേലിയയുടെ ഇനിയുള്ള രണ്ട് മത്സരങ്ങള്‍ അഫ്ഗാന്‍, ബംഗ്ലാദേശ് ടീമുകളുമായാണ്. 286 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ
ബംഗളൂരു: ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് വിജയം. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 21 റണ്‍സിനാണ് വിജയം. മഴയെ തുടര്‍ന്ന് ഏറെ നേരം കളി തടസപ്പട്ടിരുന്നു. തുടര്‍ന്ന് ഡക്ക്‌വര്‍ത്ത് ലൂയിസ് പ്രകാരം പാകിസ്ഥാനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. പാകിസ്ഥാന്‍ 25. 3 ഓവറില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടി
ലഖ്നൗ: ലോകകപ്പില്‍ നാലാം വിജയവുമായി അഫ്ഗാന്‍. നെതര്‍ലന്‍ഡ്‌സിനെതിരെ ഏഴുവിക്കറ്റിനാണ് അഫ്ഗാന്റെ വിജയം. നെതര്‍ലന്‍ഡ്‌സ് ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം ഏഴുവിക്കര്‌റും 111 ബോളും ശേഷിക്കെ അഫ്ഗാന്‍ ലക്ഷ്യം കണ്ടു. റഹ്മത് ഷായുടെയും ഹഷ്മതുല്ല ഷാഹിദിയുടെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് അഫ്ഗാന്റെ വിജയം റഹ്മാനുല്ല ഗുര്‍ബസും ഇബ്രാഹിം സാദ്രാനും മികച്ച
മുംബൈ: വീണ്ടും അഞ്ച് വിക്കറ്റ് പ്രകടനവുമായി മുഹമ്മദ് ഷമിയുടെ പേസ് സൗന്ദര്യം. സിറാജ് കൊടുങ്കാറ്റായി തുടക്കമിട്ട തകര്‍ച്ച. ലങ്കാ ദഹനം പൂര്‍ത്തിയാക്കി ഷമിയുടെ തീ മഴ. 358 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ലങ്ക വെറും 55 റണ്‍സില്‍ കൂടാരം കയറി. ഒരു ടി20 മത്സരത്തിന്റെ ബാറ്റിങ് സമയം പോലും പൂര്‍ത്തിയാക്കിയില്ല.
പുനെ: ലോകകപ്പില്‍ നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 358 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് 35.3 ഓവറിൽ 167 റൺസിന് പുറത്തായി. 190 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. ബാറ്റിങ്ങിന്റെ തുടക്കം മുതല്‍ തന്നെ ന്യൂസിലന്‍ഡ് വിക്കറ്റുകള്‍ കളഞ്ഞുകുളിക്കുന്ന താണ് കണ്ടത്. കഴിഞ്ഞ കളികളില്‍ മികച്ച
പാകിസ്ഥാന്- ബംഗ്ലാദേശ് ലോകകപ്പ് മത്സരത്തിനിടെ പലസ്തീന്‍ പതാക വീശിയ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തിലാണ് സംഭവം. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ ബംഗ്ലാദേശ് ബാറ്റ് ചെയ്യുമ്പോള്‍ കാണികള്‍ കൈവശം കരുതിയിരുന്ന പലസ്തീന്‍ പതാക വീശുകയായി രുന്നു. ഇത് ശ്രദ്ധിച്ച പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ
കൊല്‍ക്കത്ത: ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാന് ജയം. തുടര്‍ച്ചയായി നാലു മത്സരങ്ങള്‍ തോറ്റ പാകിസ്ഥാന്‍ ബംഗ്ലാദേശിനെയാണ് പരാജയപ്പെ ടുത്തിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം 32.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ മറികടന്നു. ഓപ്പണര്‍മാരായ അബ്ദുല്ല ഷഫീഫ്, ഫഖര്‍ സമന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് വിജയം
ഇസ്ലാമാബാദ്: ലോകകപ്പില്‍ പാകിസ്ഥാന്റെ തുടര്‍ച്ചയായ തോല്‍വികള്‍ക്ക് പിന്നാലെ മുഖ്യ സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖ് രാജിവെച്ചു. ലോകകപ്പില്‍ തുടര്‍ച്ചയായ നാലു തോല്‍വികളുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി സക്ക അഷ്‌റഫിനാണ് ഇന്‍സമാം രാജിക്കത്ത് നല്‍കിയത്. തുടക്കത്തില്‍ രണ്ടു ജയത്തോടെ മികച്ച തുടക്കമിട്ട പാകിസ്ഥാന്‍ തുടര്‍ച്ചയായി നാലുമത്സരങ്ങളില്‍ തോറ്റതോടെ
കൊൽക്കത്ത: ലോകകപ്പിൽ വീണ്ടും അട്ടിമറി ജയവുമായി നെതർലൻഡ്സ്. ബംഗ്ലാദേശിനെതിയുള്ള മത്സരത്തിൽ വമ്പൻ വിജയമാണ് ഓറഞ്ച് പട സ്വന്തമാക്കിയത്. 87 റൺസിനായിരുന്നു നെതർലൻഡ്സിന്റെ വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നെതർലൻഡ്സ് 229 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ 142ൽ വരിഞ്ഞു കെട്ടുകയായിരുന്നു. ലോകകപ്പിലെ നെതർലൻഡ്സിന്റെ രണ്ടാം ജയമാണ്.